Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഈ വിവരങ്ങൾ...

ഈ വിവരങ്ങൾ വ്യാജം; പ്രചരിപ്പിക്കരുത്

text_fields
bookmark_border
ഈ വിവരങ്ങൾ വ്യാജം;  പ്രചരിപ്പിക്കരുത്
cancel

മസ്കത്ത്: സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച വ്യാജ സന്ദേശങ്ങളെ കുറിച്ച ് മുന്നറിയിപ്പ് നൽകി ഗവൺമെൻറ് കമ്യൂണിക്കേഷൻ സെൻറർ (ജി.സി). അൽ ഹെയിൽ പാലത്തിൽ ബർക ്ക എക്സിറ്റ് മുതൽ സീബ് വരെ റോഡ് അടച്ചിട്ടിരിക്കുകയാണെന്ന വിവരമാണ് ഞായറാഴ് ച സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. വ്യാജമായ വിവരമാണിതെന്ന് ജി.സി അറിയിച്ചു.

അൽ അൻസാബിലെ വാണിജ്യ സ്റ്റോറിലെ ജീവനക്കാരൻ കോവിഡ് ബാധിതനായി എന്ന വിവരമാണ് പ്രചരിക്കപ്പെട്ട മറ്റൊന്ന്. മത്രയിൽ ഹെൽത്ത് െഎസോലേഷനിൽ കഴിയുന്നവർ മല കയറി രക്ഷപ്പെടുന്നുവെന്ന തലക്കെേട്ടാടെ പ്രചരിക്കുന്നുവെന്ന വിഡിയോയാണ് മറ്റൊന്ന്. സ്വദേശികൾക്കിടയിൽ ഇൗ വ്യാപകമായി പ്രചരിക്കപ്പെട്ടു. ഇത് പഴയ വിഡിയോയാണെന്ന് ജി.സി അറിയിച്ചു. സിദാബിൽ കടലിൽ പോയ മത്സ്യത്തൊഴിലാളികൾ തിരികെ വരുന്ന വിഡിയോയാണ് തെറ്റായ അടിക്കുറിപ്പോടെ പ്രചരിക്കപ്പെട്ടത്.

ഒൗദ്യോഗിക സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന വാർത്തകൾ മാത്രമെ വിശ്വസിക്കാനും ഫോർവേഡ് ചെയ്യാനും പാടുള്ളൂവെന്ന് ജി.സി മുന്നറിയിപ്പ് നൽകി. സമൂഹത്തിെൻറ ഭദ്രതയെ ബാധിക്കുന്ന സന്ദേശങ്ങൾ ഫോർവേഡ് ചെയ്യുന്നവർക്കെതിരെ കർശനമായ നിയമ നടപടിയടക്കം കൈക്കൊള്ളും. അതിനിടെ റോയൽ ആശുപത്രിയിൽ ചികിത്സയിലുള്ള മലയാളി ഡോക്ടർ മരിച്ചതായ വ്യാജ സന്ദേശം കഴിഞ്ഞ ദിവസങ്ങളിലായി മലയാളികൾക്കിടയിൽ പരക്കുകയാണ്.

ഡോക്ടറുടെ ചിത്രം വെച്ചുള്ള അനുശോചന സന്ദേശമാണ് പല ഗ്രൂപ്പുകളിലും ലഭിച്ചത്. യഥാർഥത്തിൽ അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഡോക്ടറുടെ നില ഞായറാഴ്ച അൽപം മെച്ചപ്പെട്ടിരുന്നു. വ്യാജ വാർത്തകൾ കുറച്ചുസമയമെങ്കിലും വിശ്വസിച്ച ഡോക്ടറുടെ നാട്ടിലെ ബന്ധുക്കൾ മൃതദേഹം എങ്ങനെ നാട്ടിലെത്തിക്കുമെന്ന കാര്യത്തെ കുറിച്ച് ആലോചിച്ചു. ഇത്തരം വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ പരാതി നൽകുന്ന കാര്യം ഇവർ ആലോചിക്കുകയാണെന്നും അറിയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman, oman news, gulf news
Next Story