ആശങ്കയുടെ നിഴലിൽ മത്ര; ആളനക്കമില്ലാതെ തെരുവീഥികൾ
text_fieldsമത്ര: ഒമാെൻറ ടൂറിസം ഭൂപടത്തില്‍ പ്രഥമ സ്ഥാനം അലങ്കരിക്കുന്ന മത്ര സൂക്ക് ദിവസങ്ങ ളായി ആളനക്കമില്ലാതെ ജീവനറ്റപോലെ കിടക്കുകയാണ്. കോവിഡിെൻറ പ്രഭവകേന്ദ്രം മത്ര വിലായത്താണെന്ന് ആരോഗ്യ മന്ത്രി സ്ഥിരീകരിച്ചതോടെ ഇൗ മേഖലയിലെ സ്വദേശികളും വിദ േശികളും ആശങ്കയുടെ നിഴലിലാണ്. എല്ലാവരും വീടുകളിൽ തന്നെ തുടരുകയാണ്. ആളുകൾ അത്യാ വശ്യത്തിനുപോലും പുറത്തിറങ്ങാത്തതിനാൽ റോഡുകൾ ഒരിക്കലുമില്ലാത്ത വിജനതയിലാ ണ്. അനേകായിരങ്ങളുടെ ഉപജീവന മാർഗമാണ് കോവിഡ് ഭീഷണി മൂലം നിശ്ചലമായി കിടക്കുന്നത്.
ഹോട്ടലുകളും കോഫി ഷോപ്പുകള്‍ പോലും ഇപ്പോള്‍ അടഞ്ഞുകിടക്കുന്നു. വാഹന ഗതാഗതത്തിനും നിയന്ത്രണങ്ങള്‍ വന്നതിനാല്‍ മത്ര അക്ഷരാർഥത്തില്‍ ഒറ്റപ്പെട്ടുക്കിടക്കുന്നു. മത്ര മത്സ്യ മാർക്കറ്റും അടഞ്ഞുതന്നെ. മത്രയെ ചുറ്റിപ്പറ്റി ഉപജീവനം കഴിച്ചുവരുന്ന ആയിരങ്ങള്‍ സങ്കടക്കയത്തിലുമാണ്. കോവിഡിെൻറ സമൂഹ വ്യാപനം തടയുന്നതിെൻറ ഭാഗമായി പൊലീസും അര്‍ധസൈനിക വിഭാഗങ്ങളും നിരീക്ഷണങ്ങളും പട്രോളിങ്ങും അധികരിപ്പിച്ചതിനാല് അത്യാവശ്യ കാര്യങ്ങള്‍ക്ക് പോലും പുറത്തിറങ്ങാൻ എല്ലാവരും മടിക്കുകയാണ്.
വീടകങ്ങളിൽ കഴിയുന്നവരുടെ ധര്‍മസങ്കടങ്ങള്‍ പലതാണ്. ആരും ഒന്നും പരസ്പരം അറിയുന്നില്ല. ചെറിയ ശമ്പളക്കാരും ചെറുകിട വ്യാപാരികളുമാണ് മത്രയില്‍ അധികവും. ശമ്പളക്കാരുടെ വിഷമതകള്‍ മനസ്സിലാക്കി കഴിഞ്ഞ മാസത്തെ ശമ്പളം പൂര്‍ണമായി നല്കിയ സ്വകാര്യ സ്ഥാപനങ്ങളുണ്ടെന്നതാണ് ഈ പ്രതിസന്ധി സമയങ്ങളിലും ആശ്വാസ വാര്‍ത്തകളായത്. മേഖലയിലെ ചെറുകിട ഹോട്ടലുകളും കെഫറ്റീരിയകളും പലതും സഞ്ചാര നിയന്ത്രണം കർക്കശമാക്കുന്നതിനുമുേമ്പ അടച്ചിരുന്നു. വന്നു കഴിക്കുന്നവര്‍ നിലച്ചതിനാല്‍ ഹോട്ടല്‍ നടത്തിപ്പുകാരുടെ വിറ്റുവരവ് കുറഞ്ഞതോടെയാണ് ഇവർ അടക്കാൻ നിർബന്ധിതരായത്. മൂന്നുനേരത്തെ മെസ് സൗകര്യം ഉപയോഗപ്പെടുത്തുന്നവരായിരുന്നു ഇൗ സ്ഥാപനങ്ങളിലെ പ്രധാന ഉപഭോക്താക്കൾ. ദിവസവും വന്നുകഴിക്കുന്നവരിൽ നിന്നുള്ള വരുമാനം വഴിയാണ് ഇവർ സാധനങ്ങൾ വാങ്ങാനുള്ള പണം കണ്ടെത്തിയിരുന്നത്.
മെസുകാർ മാസാവസാനമാണ് പണം നൽകുക. അതിനാൽ, പ്രതിദിന വിറ്റുവരവിലെ കുറവ് പ്രതിസന്ധിയിലാഴ്ത്തിയപ്പോഴാണ് പലരും സ്ഥാപനങ്ങൾ അടക്കാൻ തീരുമാനിച്ചത്. താമസസ്ഥലങ്ങളില്‍ കിച്ചനടക്കം സൗകര്യമില്ലാത്തവരാണ് ഇതുവഴി ബുദ്ധിമുട്ടിലായത്.
പലരും സുഹൃത്തുക്കളുടെ റൂമുകളിലും മറ്റും ഭക്ഷണത്തിന് ചേർന്നിട്ടുണ്ട്. ഇത്തരം മെസുകളിൽ സാധനങ്ങൾ തീർന്നുതുടങ്ങിയിട്ടുമുണ്ട്. കടകളിൽ സാധനങ്ങൾ എത്താത്ത സാഹചര്യമുണ്ട്. ചില ഉൽപന്നങ്ങൾക്ക് വില ഉയർന്നിട്ടുമുണ്ട്. മെസ് സൗകര്യങ്ങളില്ലാത്തവർ പ്രാതൽ ഒഴിവാക്കി മറ്റ് രണ്ടുനേരം ഫുഡ് സ്റ്റഫ് കടകളില്‍നിന്നും ഖുബ്ബൂസും തൈരുമൊക്കെ വാങ്ങിയാണ് നിര്‍ബന്ധ സാഹചര്യങ്ങളോട് പൊരുതിയിരുന്നത്. സഞ്ചാരനിയന്ത്രണം കർക്കശമാക്കിയതോടെ കഴിഞ്ഞ ദിവസങ്ങളിൽ പല ഫുഡ്സ്റ്റഫ് കടകളും പൂട്ടി.
മത്രയുടെ പരിസര പ്രദേശങ്ങളിലെ വാടക വീടുകളിൽ നിരവധി ഇന്ത്യക്കാരടക്കമുള്ള ഹൗസ് മെയിഡുകളും കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരിൽ പലരും ഭക്ഷണത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. ഭക്ഷണത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് സഹായങ്ങൾ എത്തിക്കാൻ പലരും മുന്നോട്ടുവന്നിട്ടുണ്ടെങ്കിലും സഞ്ചാര നിയന്ത്രണം മൂലം എങ്ങനെ പ്രാവർത്തികമാക്കുമെന്ന് അറിയാത്ത അവസ്ഥയുണ്ട്.
കോവിഡ് വ്യാപനം തടയുന്നതിനുള്ള സർക്കാർ നടപടികൾ എത്രയും വേഗം വിജയത്തിലെത്തണമെന്ന പ്രാർഥനയിലാണ് ഒമാെൻറ മറ്റു ഭാഗങ്ങളിലെ പ്രവാസികളെ പോലെ മത്രയിലുള്ളവരും.
LATEST VIDEO
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.