Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇവർ കാത്...

ഇവർ കാത് കൂർപ്പിച്ചിരിക്കുന്നു ഒരു ഹോൺ കേൾക്കാൻ .....

text_fields
bookmark_border
ഇവർ കാത് കൂർപ്പിച്ചിരിക്കുന്നു ഒരു ഹോൺ കേൾക്കാൻ .....
cancel

സുഹാർ: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കച്ചവട സ്ഥാപനങ്ങൾക്കുള്ള നിയന് ത്രണങ്ങൾ നിലവിൽ വന്നിട്ട് ദിവസങ്ങൾ പിന്നിട്ടു. ഭാഗികമായി പ്രവർത്തനാനുമതിയുള് ളതും തീരെ തുറക്കാൻ അനുവാദമില്ലാത്തതുമായ നിരവധി സ്ഥാപനങ്ങളുണ്ട്. കോഫിഷോപ്പു കൾക്കും റസ്റ്റാറൻറുകൾക്കും ഹോട്ടലുകൾക്കും പ്രവർത്തനാനുമതി ഉണ്ടെങ്കിലും അകത ്ത്‌ ആളെ പ്രവേശിപ്പിക്കരുത്, ഉള്ളിൽ ഭക്ഷണം വിളമ്പരുത് എന്നീ നിബന്ധനകൾ ഏർപ്പെടുത് തിയിട്ടുണ്ട്.

കോവിഡ് പ്രശ്നത്തിനുമുമ്പ് നല്ലനിലയിൽ കച്ചവടം ചെയ്തിരുന്ന കോഫിഷോപ്പുകളിൽ ഇപ്പോൾ കാൽഭാഗം കച്ചവടം പോലും നടക്കാത്ത അവസ്ഥയാണ് . പ്രധാന റോഡുകളുടെയും മറ്റും അരികിലുള്ള കഫറ്റീരിയകളുടെ കാര്യമാണ് കഷ്ടം. വാഹനയാത്രികരായിരുന്നു ഇവരുടെ പ്രധാന ഉപഭോക്താക്കൾ. പല പ്രദേശങ്ങളിലും തുറന്നുവെച്ചിരിക്കുന്ന സ്ഥാപനം റസ്റ്റാറൻറുകളും കോഫിഷോപ്പുകളും മാത്രമാണ്. യാത്രചെയ്യുന്നവർക്കൊപ്പം പരിസരത്തെ മറ്റു സ്ഥാപനങ്ങളിലേക്ക് വരുന്നവരുമായിരുന്നു ഇവരുടെ പ്രധാന ഉപഭോക്താക്കൾ. വാഹനങ്ങളിൽ വന്നു വെളിയിൽനിന്ന് ഹോൺ അടിക്കുമ്പോൾ ഓടിച്ചെന്ന് ഓർഡറെടുത്തു കൊണ്ടുകൊടുക്കുന്ന രീതിയിലാണ് കോഫീഷോപ്പുകളുടെ പ്രവർത്തനം.

ദിവസം നൂറോളം വാഹനങ്ങൾ വന്നിരുന്ന സ്ഥാനത്ത് ഇന്ന് പത്തു കാറുകൾ വന്നാൽ ആയെന്ന് സുഹാർ സൂഖിൽ കോഫിഷോപ് നടത്തുന്ന ഇബ്രാഹിം പറയുന്നു. ഒരു വണ്ടിയുടെ ഹോൺ അടി കേൾക്കാൻ കൊതിക്കുകയാണ് പലരും. റസ്റ്റാറൻറ് നടത്തിപ്പുകാരും അടച്ചുപൂട്ടലിെൻറ വക്കിലാണ്. കുറച്ച് മെസ്സ് ഓർഡർ ഉള്ളത് കൊണ്ട് തുറക്കാതിരിക്കാനും ആവുന്നില്ലെന്നും വെറും പാർസൽ ഓർഡർ മാത്രം നൽകി പിടിച്ചുനിൽക്കാൻ കഴിയുന്നില്ലെന്നും സഹമിലെ റസ്റ്റാറൻറ് ഉടമ ഷുക്കൂർ പറയുന്നു. ഓഫിസുകളിൽ നിന്നും കമ്പനികളിൽനിന്നും നിരവധി പാർട്ടി ഓർഡറുകൾ ലഭിക്കുമായിരുന്നു.

സ്വദേശികളുടെ കല്യാണവും മറ്റു ആഘോഷങ്ങൾ എല്ലാം വിലക്കിയ പട്ടികയിൽ ഉൾപ്പെട്ടതിനാൽ വലിയ പ്രതിസന്ധിയാണെന്ന് വലിയ പാർട്ടി ഓർഡറുകൾ ഏറ്റെടുത്തിരുന്ന തലശ്ശേരി സ്വദേശി ഇംതിയാസ് പറഞ്ഞു. ഇതുവരെ ഒരിക്കൽ പോലും ഇങ്ങനത്തെ അവസ്ഥയുണ്ടായിട്ടില്ല. സ്കൂൾ കൂടി അടച്ചതോടെ ഓർഡറുകൾ കിട്ടാതായി. ഒരു ദിവസം രണ്ടായിരം വരെ സാൻഡ്‌വിച്ച്‌ ഓർഡറുകൾ ഉണ്ടായിരുന്ന പല കോഫിഷോപ്പുകളും ഇന്ന് പ്രതിസന്ധിയിലാണ്. നല്ല കച്ചവടം നടക്കുന്ന സ്ഥാപനമായിരുന്നതുകൊണ്ട് നിരവധി ജോലിക്കാർ ഉണ്ട്. ആവശ്യമില്ലാത്തവരെ നാട്ടിൽ അയക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് കോഫിഷോപ്പ് ഉടമ നാദാപുരം സ്വദേശി കുഞ്ഞിമുഹമ്മദ് പറയുന്നു.

നിയന്ത്രണങ്ങൾക്ക് ഒപ്പം രോഗഭീതി നിമിത്തം ആളുകൾ പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നത് കുറച്ചതുമാണ് കച്ചവടത്തിലെ ഇടിവിന് കാരണം. ഹോം ഡെലിവറി തീരെ ഇല്ലാതായി. ചില കെട്ടിടങ്ങളിൽ അന്യരെ പ്രവേശിപ്പിക്കുന്നതും നിർത്തലാക്കി. മഹാമാരിയെ തടഞ്ഞുനിർത്താനുള്ള ശ്രമം വിജയിപ്പിക്കേണ്ടത് നമ്മുടെ കടമയും കർത്തവ്യവുമാണെന്നും അതിനിടയിൽ ഈ വ്യാപാര മാന്ദ്യം സഹിക്കണമെന്നും സഹമിൽ കോഫിഷോപ് നടത്തുന്ന റഈസ് അമ്പലത്തിൽ പറയുന്നു. അനിശ്ചിതാവസ്ഥയിലും ആശങ്കക്കുമിടയിലും വൈറസിനെ എത്രയും വേഗം പിടിച്ചുകെട്ടാൻ കഴിയണമേയെന്ന പ്രാർഥനയിലാണ് എല്ലാവരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman, oman news, gulf news
Next Story