മസ്കത്തിൽ 91 പേർ ചികിത്സയിൽ
text_fieldsമസ്കത്ത്: കോവിഡ് 19െൻറ സമൂഹവ്യാപനം ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ച് രണ്ടാം ദി വസവും രാജ്യത്തെ രോഗബാധിതരുടെ എണ്ണത്തിൽ വർധന. 21 പേർക്കാണ് ശനിയാഴ്ച രോഗം സ്ഥി രീകരിച്ചത്. നേരേത്ത രോഗബാധിതരായവരുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് ഇതിൽ എട്ടുപേർ രോഗബാധിതരായത്. എട്ടുപേർ യാത്രയിലൂടെയും വൈറസ് ബാധിതരായി. അഞ്ചുപേരുടെ കേസുകൾ അന്വേഷണത്തിലാണ്. ഇതോടെ, ഒമാനിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 152 ആയി ഉയർന്നു. ഇതിൽ 23 പേർ രോഗവിമുക്തരായിട്ടുണ്ട്. വൈറസ് ബാധിതരുടെ എണ്ണത്തിൽ മസ്കത്ത് ഗവർണറേറ്റ് തന്നെയാണ് മുന്നിൽ. ഇവിടെ മൊത്തം 108 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 17 പേർ രോഗ മുക്തരായി. 91 പേർ ഇപ്പോഴും ചികിത്സയിലാണ്. ദാഖിലിയ ഗവർണേററ്റിൽ 13 പേർക്ക് സ്ഥിരീകരിക്കുകയും അഞ്ചുപേർ മുക്തരാവുകയും ചെയ്തു.
വടക്കൻ ബാത്തിനയിൽ 13 പേർക്കും തെക്കൻ ബാത്തിനയിൽ എട്ടുപേർക്കും സ്ഥിരീകരിച്ചു. തെക്കൻ ബാത്തിനയിൽ ഒരാൾ രോഗമുക്തി നേടിയിട്ടുമുണ്ട്. ദോഫാറിലെ രോഗബാധിതരുടെ എണ്ണം ഏഴായി ഉയർന്നു. ദാഹിറ ഗവർണറേറ്റിൽ രണ്ട് പേർക്കും തെക്കൻ ശർഖിയയിൽ ഒരാൾക്കും വൈറസ് ബാധയുണ്ട്. ബുറൈമിയിലെ ആദ്യത്തെ കോവിഡ് ബാധയും ശനിയാഴ്ച സ്ഥിരീകരിച്ചു. വടക്കൻ ശർഖിയ, മുസന്ദം ഗവർണറേറ്റുകളിൽ ഇതുവരെ ഒരു കോവിഡ് ബാധയും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, രാജ്യത്തെ വിമാനത്താവളങ്ങൾക്ക് ഇന്ന് ഉച്ചയോടെ താഴുവീഴും. ഒമാനിൽനിന്നുള്ള എല്ലാ അന്താരാഷ്ട്ര സർവിസുകളും ആഭ്യന്തര വിമാന സർവിസുകളും ഇന്ന് ഉച്ചമുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവെക്കാനാണ് സുപ്രീം കമ്മിറ്റി നിർദേശിച്ചിട്ടുള്ളത്.
മുസന്ദം ഗവർണറേറ്റിലേക്കുള്ള യാത്ര, കാർഗോ വിമാന സർവീസുകളെ മാത്രമാണ് ഇൗ വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളൂ. വിവിധ യൂറോപ്യൻ, അറബ് രാഷ്ട്രങ്ങളിൽ കുടുങ്ങിയ ഒമാനി പൗരന്മാരെയും ഒമാനി വിദ്യാർഥികളെയും പ്രത്യേക വിമാനങ്ങളിൽ തിരിച്ചുകൊണ്ടുവരുന്ന പ്രവർത്തനം ഇന്ന് ഉച്ചയോടെ പൂർത്തിയാകും. തിരികെയെത്തിക്കുന്നവരെ മസ്കത്തിലെ വിവിധ ഹോട്ടലുകളിലായി ഒരുക്കിയിട്ടുള്ള െഎെസാലേഷൻ സംവിധാനങ്ങളിലേക്കാകും മാറ്റുക. ടൂറിസം മന്ത്രാലയവുമായി സഹകരിച്ച് 2800 ലധികം ഹോട്ടൽ മുറികളാണ് മസ്കത്തിലേക്ക് തിരികെയെത്തിക്കുന്നവരെ പാർപ്പിക്കുന്നതിനായി ഒരുക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.