മത്ര മത്സ്യമാർക്കറ്റ് തൽക്കാലത്തേക്ക് അടച്ചു
text_fieldsമത്ര: മത്ര മത്സ്യ-പഴം-പച്ചക്കറി മാർക്കറ്റ് തൽക്കാലത്തേക്ക് അടച്ചു. കോവിഡ് വ്യാപ നം തടയാൻ ലക്ഷ്യമിട്ടാണ് നടപടിയെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. മത് രയുടെ വിവിധ ഭാഗങ്ങൾ അണുമുക്തമാക്കുന്ന ജോലികളും ബുധനാഴ്ച നടന്നു. അനാവശ്യമായി പുറത്തിറങ്ങിനടക്കുന്നവരെ വിലക്കി ഉച്ച വരെ പൊലീസും പ്രത്യേക സുരക്ഷാസേനയും മത്രയിലും പരിസരത്തും റോന്തുചുറ്റിയിരുന്നു. മത്സ്യ മാർക്കറ്റ് അടച്ചതോടെ മത്സ്യബന്ധനവും വിൽപനയും നിലച്ചു. മത്ര സൂഖ് അടച്ചിട്ടിട്ട് ഇന്നലെ ഒരാഴ്ച പിന്നിട്ടു.
കോവിഡ് വ്യാപനം തടയാൻ ലക്ഷ്യമിട്ടുള്ള നടപടി എത്രനാൾ തുടരുമെന്നറിയില്ലാത്തതിനാൽ പലരും ചെലവുചുരുക്കൽ നടപടികളിലേക്കു കടന്നിട്ടുണ്ട്. ഭക്ഷണയിനങ്ങളിലെ ലാവിഷ് ഒഴിവാക്കി ഒരു ചോറും കറിയും എന്ന നിലയിലേക്ക് ആളുകള്‍ ഇതിനകം മാറി. അതിനിടെ, സവാളവില ഉയർന്നത് ബാച്ച്ലർ അക്കോമഡേഷനുകളിലേതടക്കം അടുക്കളകളെ ബാധിച്ചിട്ടുണ്ട്. അഞ്ഞൂറ് ബൈസയാണ് കിലോക്ക് ചില്ലറവില. ഇൗ വിലക്ക് വിറ്റാലും ലാഭമൊന്നുമില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. പ്രളയം കാരണം ഇന്ത്യന്‍ സവാളയുടെ വരവ് നിലച്ചതോടെ തുടങ്ങിയതാണ് വിലയിലെ വർധന. കോവിഡ് കാലത്തെ ക്ഷാമംകൂടിയായപ്പോൾ വില കൂടുതൽ ഉയർന്നു. അതേസമയം, തുറന്നു പ്രവര്‍ത്തിക്കുന്ന ചെറുകിട ഹോട്ടലുകളെയും കോവിഡ് പ്രതിസന്ധി ബാധിച്ചു.
പലരും അടച്ചിടാനൊരുങ്ങുകയാണ്. അന്നന്നുള്ള വിറ്റുവരവിനൊപ്പം ചെറുകിട ഹോട്ടലുകളിലെ പ്രധാന വരുമാനസ്രോതസ്സ് നിത്യവരുമാനക്കാരും മാസ ശമ്പളക്കാരുമൊക്കെ അടങ്ങിയ മെസാണ്. സൂഖിലെ കടകൾ അടച്ചിട്ടതോടെ മെസിെൻറ തുക വൈകാൻ സാധ്യതയുണ്ട്. അന്നന്നുള്ള വിറ്റുവരവിലൂടെയാണ് സാധനങ്ങൾ വാങ്ങാനുള്ള തുക കണ്ടെത്തിയിരുന്നത്. അന്നന്നുള്ള വിറ്റുവരവ് ഇടിഞ്ഞതോടെ ഇൗ തുക കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് അടച്ചിടുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതെന്ന് മത്രയിലെ ഹോട്ടല്‍ വ്യാപാരി അറിയിച്ചു. ഈ തീരുമാനം ഏറെ വലക്കുക റൂമുകളില്‍ ഭക്ഷണം പാചകംചെയ്യാന്‍ സൗകര്യമില്ലാത്ത ബാച്ച്ലേഴ്സിനാണ്. എത്രയും വേഗം ഈ മഹാമാരിയെ കെട്ടുകെട്ടിക്കാന്‍ സാധിക്കണമേ എന്ന പ്രാർഥനയിലാണ് എല്ലാവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.