Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവിമാനക്കമ്പനികൾ...

വിമാനക്കമ്പനികൾ ഇന്ത്യയിലേക്ക് സർവിസ് കുറച്ചു

text_fields
bookmark_border
വിമാനക്കമ്പനികൾ ഇന്ത്യയിലേക്ക് സർവിസ് കുറച്ചു
cancel

മസ്കത്ത്: കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ വിമാനയാത്രക്കാരുടെ എണ്ണം കുറഞ്ഞതി നെ തുടർന്ന് കമ്പനികൾ ഇന്ത്യയിലേക്കുള്ള സർവിസുകൾ വെട്ടിച്ചുരുക്കി. ഒമാൻ എയർ കേരളത്തിലേക്കുള്ള സർവിസുകളിലും ക്രമീകരണം വരുത്തിയിട്ടുണ്ട്. യാത്രക്കാർക്ക് അധികചെലവില്ലാതെ ടിക്കറ്റുകൾ റദ്ദാക്കാനും തീയതികൾ മാറ്റിയെടുക്കാനുമുള്ള അവസരമുണ്ട്. എയർഇന്ത്യയുടെ ബംഗളൂരു-ഹൈദരാബാദ്-മസ്കത്ത് വിമാനം (എ.െഎ 977/978) മാർച്ച് 18 മുതൽ ഏപ്രിൽ 20വരെ റദ്ദാക്കി. തിങ്കളാഴ്ചയും ബുധനാഴ്ചയും വെള്ളിയാഴ്ചയുമാണ് ഇൗ വിമാനം സർവിസ് നടത്തുന്നത്. എയർഇന്ത്യയുടെ ദൽഹി-മസ്കത്ത് സർവിസ് (എ.െഎ 973 / എ.െഎ 974), ചെന്നൈ-മസ്കത്ത് സർവിസ് (എ.െഎ 907 / എ.െഎ 908) , അഹ്മദാബാദ്-മുംബൈ-മസ്കത്ത് സർവിസ് (എ.െഎ 985) എന്നിവ മാർച്ച് 18 മുതൽ ഏപ്രിൽ 30വരെയും റദ്ദാക്കിയിട്ടുണ്ട്. മസ്കത്ത്- മുംബൈ-അഹ്മദാബാദ് സർവിസ് (എ.െഎ 986) മാർച്ച് 19 മുതൽ മേയ് ഒന്നുവരെ നിർത്തിവെച്ചു. ഇൗ സർവിസുകളിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മുഴുവൻ തുകയും തിരികെ ലഭിക്കും.

ബജറ്റ് വിമാനക്കമ്പനിയായ ഇൻഡിഗോയുടെ കൊച്ചിയിലേക്കുള്ള സർവിസുകൾ മാർച്ച് 28 വരെ നിർത്തിവെച്ചിട്ടുണ്ട്. ഇൻഡിഗോയുടെ മസ്കത്ത്-മുംബൈ സർവിസിന് മാറ്റമില്ല. ഗോ എയറിെൻറ മസ്കത്ത് -കണ്ണൂർ സർവിസ് ഏപ്രിൽ 15വരെയും മസ്കത്ത്-മുംബൈ സർവിസ് ഏപ്രിൽ 16വരെയും റദ്ദാക്കിയിട്ടുണ്ട്. സ്പൈസ് ജെറ്റും മസ്കത്തിലേക്കുള്ള സർവിസ് റദ്ദാക്കി. ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ കേരളത്തിലേക്കും ഇന്ത്യയിലേക്കുമുള്ള സർവിസുകൾ ചില ദിവസങ്ങളിൽ റദ്ദാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ പുതിയ ഷെഡ്യൂൾ തയാറാക്കിവരുകയാണെന്ന് ഒമാൻ എയർ അധികൃതർ അറിയിച്ചു. ചില സർവിസുകൾ റദ്ദാക്കാനും ചിലയിടങ്ങളിലേക്കുള്ള എണ്ണം കുറക്കാനുമാണ് പദ്ധതി. ശ്രീലങ്കൻ എയർവേസ് ഇൗ മാസം 20 മുതൽ ഒമാനിൽനിന്നുള്ള സർവിസ് പൂർണമായി നിർത്തുകയാണ്. എയർഇന്ത്യ എക്സ്പ്രസ് സർവിസുകളിൽ മാറ്റം വരുത്തുകയോ റദ്ദാക്കുകയോ ചെയ്യുന്ന കാര്യത്തിൽ ചൊവ്വാഴ്ച വൈകീട്ടുവരെ അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story