കമ്പനികൾ അംഗീകാരമുള്ള മേഖലയിൽ മാത്രം പ്രവർത്തിക്കണമെന്ന് മന്ത്രാലയം
text_fieldsമസ്കത്ത്: അംഗീകാരമില്ലാത്ത േമഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് വാണിജ്യ -വ്യവസായ മന്ത്രാലയം. ഒമാൻ നിയമമനുസരിച്ച് ഇവ അടച്ചുപൂട്ടിക്കാൻ വ്യവസ്ഥയുണ്ടെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. കൂടുതൽ വിദേശ നിക്ഷേപകരെ ആകർഷിക്കുന്ന പുതിയ നിക്ഷേപ നിയമം നടപ്പായതിെൻറ പാശ്ചാത്തലത്തിലാണ് മന്ത്രാലയം അറിയിപ്പ് നൽകുന്നത്. കമ്പനികൾ ആരംഭിച്ച മേഖലയിൽതന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും മന്ത്രാലയം അറിയിച്ചു. ബിസിനസുകാരും നിക്ഷേപകരുമാണ് ഇത് ഉറപ്പാക്കേണ്ടതെന്ന് മന്ത്രാലയത്തിെൻറ അറിയിപ്പിൽ പറയുന്നു. ലൈസൻസിലെ എന്തെങ്കിലും റദ്ദാക്കണമെങ്കിൽ നിയമപരമായി നീങ്ങണം. വാണിജ്യ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നവർ നിയമപ്രകാരമായ ലിക്വിഡേഷൻ നടപടികളും കക്കൊള്ളണം.
കൂടുതൽ കമ്പനികൾ ഒമാനിൽ ആരംഭിക്കാൻ മന്ത്രാലയം പ്രോത്സാഹനം നൽകുന്നുണ്ട്. കഴിഞ്ഞ വർഷം 16 പുതിയ ഒമാനി ക്ലോസ്ഡ് ജോയൻറ് സ്റ്റോക്ക് കമ്പനികൾക്ക് അനുമതി നൽകി. 20.36 ദശലക്ഷം റിയാലാണ് ഇൗ കമ്പനികളുടെ മൊത്തം മൂലധനം. വിദേശ നിക്ഷേപത്തിന് കീഴിൽ 21,581 കമ്പനികളാണ് പ്രവർത്തിക്കുന്നതെന്ന് ഒമാൻ ഒാഡിറ്റ് വിഭാഗം തലവൻ ഖാലിദ് ബിൻ ഖാമിസ് അൽ മസ്റൂഇ പറയുന്നു. ഒമാനിൽ നിക്ഷേപാന്തരീക്ഷം മെച്ചപ്പെടുത്താൻ പുതിയ വിദേശ നിക്ഷേപ നിയമം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശരിയായ രീതിയിൽ നിക്ഷേപമിറക്കാനുള്ള സാഹചര്യമാണ് ഒമാനിലുള്ളത്. ലോക രാജ്യങ്ങൾക്കിടയിൽ കിടമത്സരം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇതിന് ഏറെ പ്രാധാന്യമുണ്ട്.
വിദേശ നിക്ഷേപകർക്ക് സുരക്ഷിതമായ നിക്ഷേപ സാഹചര്യമാണ് ഒമാൻ ഒരുക്കുന്നത്. നിക്ഷേപ മേഖലയിൽ നൽകുന്ന പിന്തുണയും പ്രോത്സാഹനവും ഒമാെൻറ ദേശീയ സാമ്പത്തിക മേഖലക്ക് അനുഗുണമായി തീരുമെന്നും അൽ മസ്റൂഇ പറയുന്നു. വിദേശികൾക്ക് ഒമാനികളുടെ സ്പോൺസർഷിപ്പില്ലാതെ നിക്ഷേപമിറക്കാൻ കഴിയുന്ന നിയമം നടപ്പായതോടെ നിരവധി നിക്ഷേപകർ ഒമാനിലെത്തിയിട്ടുണ്ട്. എന്നാൽ, ഒമാെൻറ നിയമങ്ങൾ നിക്ഷേപ മേഖലയിൽ കർശനമായി നടപ്പാക്കുമെന്ന മുന്നറിയിപ്പാണ് അധികൃതർ നൽകുന്നത്. പുതിയ സാഹചര്യത്തിൽ നിക്ഷേപകർ ലൈസൻസിൽ അനുവദിക്കാത്ത മേഖലകളിൽ പ്രവർത്തിക്കുന്നത് നിരവധി പ്രശ്നങ്ങൾക്ക് കാരണമാക്കുമെന്ന് അധികൃതർ വിലയിരുത്തുന്നു. ഇത് മുന്നിൽകണ്ടാണ് മന്ത്രാലയം പ്രസ്താവനയുമായി രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.