മുഖാവരണത്തിന് അമിത വില; ഫാർമസി അടപ്പിച്ചു
text_fieldsമസ്കത്ത്: കോവിഡ് ഭീതി പടർന്നതോടെ പല സ്ഥാപനങ്ങളിലും മുഖാവരണത്തിന് അമിത വി ല ഇൗടാക്കുന്നതായി പരാതി ഉയരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മബേലയിൽ ഒരു ഫാർമസി അടപ്പിച്ചതായി ഉപഭോക്തൃ സംരക്ഷണ പൊതുഅതോറിറ്റി അറിയിച്ചു. ഒരു പെട്ടി മുഖാവരണ ം 60 റിയാൽ നിരക്കിലാണ് ഇവർ വിറ്റിരുന്നത്. അമിത വില ഇൗടാക്കിയതിന് രണ്ടു ദിവസത്തിനുള്ളിൽ അടപ്പിക്കുന്ന രണ്ടാമത്തെ ഫാർമസിയാണ് മബേലയിലേത്. ബുധനാഴ്ച മസ്കത്തിലെ ഒരു ഫാർമസിയാണ് അടപ്പിച്ചത്. മുഖാവരണത്തിെൻറ വില അമിതമായി വർധിപ്പിച്ചാൽ നടപടിയെടുക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഉയർന്ന നിലവാരമുള്ള എൻ 95 എന്ന സർജിക്കൽ മുഖാവരണമാണ് രോഗബാധയിൽനിന്ന് കുറച്ചെങ്കിലും സംരക്ഷണം നൽകുന്നത്. ഇവക്ക് ഒപ്പം ഹാൻഡ് സാനിറ്റൈസറുകൾക്കും ആവശ്യക്കാരുണ്ട്. എന്നാൽ, മസ്കത്തിലെയും ഒമാനിലെയും ഏതാണ്ടെല്ലാ പ്രദേശങ്ങളിലെ ഫാർമസികളിലും സ്ഥാപനങ്ങളിലും വിതരണക്കാരുടെ കൈവശവും ഇവയുടെ സ്റ്റോക്ക് തീർന്നിരിക്കുകയാണ്.
അമ്പതെണ്ണം അടങ്ങിയ ഒരു പെട്ടി മുഖാവരണം 500 ബൈസക്കാണ് നേരത്തേ ചില്ലറ വിൽപന ശാലകളിൽ വിൽപന നടത്തിയിരുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം ഒരു മുഖാവരണത്തിന് 450 ബൈസ വരെ ഇൗടാക്കിയതായി സമൂഹമാധ്യമങ്ങളിൽ പരാതി ഉയരുന്നുണ്ട്. സാധനങ്ങൾക്ക് ആവശ്യക്കാർ ഉയരുേമ്പാൾ വില വർധിപ്പിക്കുന്നത് അനധികൃതമാണ്. മുഖാവരണങ്ങൾ ഒമാനിലേക്ക് എത്താത്ത സാഹചര്യമാണ് ഉള്ളതെന്ന് ഇവയുടെ വിതരണ രംഗത്ത് പ്രവർത്തിക്കുന്ന ബർക്കയിലെ അൽ ഷഖ്സി ബ്രോൺസ് പ്രോജക്ട്സിലെ തൗഫീഖ് പറയുന്നു. ചൈനയിൽനിന്നും ദുബൈയിൽനിന്നുമാണ് തങ്ങൾ സാധനങ്ങൾ കൊണ്ടുവന്നിരുന്നത്. എന്നാൽ, ചൈനയിൽ ഇപ്പോൾ ഉൽപാദനം നടക്കുന്നില്ല. ദുബൈയിൽനിന്ന് സാധനം വരുന്നില്ല. അതിനാൽ ആവശ്യക്കാർ ഏറെയുണ്ടെങ്കിലും നൽകാൻ കഴിയാത്ത അവസ്ഥയാണ്. കൈവശമുണ്ടായിരുന്ന സ്റ്റോക്ക് ഫെബ്രുവരി ആദ്യത്തിൽ തന്നെ പൂർണമായി വിറ്റഴിഞ്ഞു.
മുഖാവരണങ്ങൾക്ക് ഒപ്പം ഹാൻഡ് സാനിറ്റൈസറുകൾക്ക് ആവശ്യക്കാർ ഉണ്ടെങ്കിലും സാധനം സ്റ്റോക്കില്ലാത്ത അവസ്ഥയാണെന്ന് മസ്കത്തിൽ ഇൗ രംഗത്ത് പ്രവർത്തിക്കുന്ന കമ്പനിയുടെ പ്രതിനിധി പറഞ്ഞു. ചൈനക്കും ദുബൈക്കും പുറമെ ഇന്ത്യയിൽനിന്നും ഉൽപന്നം എത്തിച്ചിരുന്നു. എന്നാൽ, ഇന്ത്യയിൽനിന്നുള്ള സാധനങ്ങൾക്ക് ഉയർന്ന വിലയാണ് ഉള്ളതെന്നതിനാൽ കൊണ്ടുവരാൻ കഴിയാത്ത സ്ഥിതിയുണ്ട്. ഒമാനി സ്കൂളുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൈയുറയും മുഖാവരണവുമടക്കം ധരിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ചില ഇന്ത്യൻ സ്കൂളുകളിൽ കുട്ടികളുടെ കൈവശം ഹാൻഡ് സാനിറ്റൈസറുകൾ കൊടുത്ത് വിടാൻ നിർദേശിച്ച് സന്ദേശം അയച്ചിരുന്നു. നിരവധിയിടങ്ങളിൽ അന്വേഷിച്ചെങ്കിലും ഹാൻഡ് സാനിറ്റൈസറുകൾ ലഭിക്കാനില്ലാത്ത അവസ്ഥയാണെന്ന് സൂറിലെ രക്ഷകർത്താവ് പറഞ്ഞു. സാനിറ്റൈസറുകൾ ആവശ്യപ്പെട്ട് നിരവധിയാളുകൾ എത്തിയെങ്കിലും നൽകാനില്ലാത്ത അവസ്ഥയാണെന്ന് മത്ര സൂഖിലെ വ്യാപാരികൾ പറഞ്ഞു. മസ്കത്തിലടക്കം ജനങ്ങള്‍ പുറത്തിറങ്ങുന്നത് മുഖാവരണം ധരിച്ചാണ്. വാരാന്ത്യവും ശമ്പള സമയമായിട്ടും സൂഖുകളില്‍ പൊതുവേ പതിവ് തിരക്കുകളില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.