Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനിർമാണ മാലിന്യം...

നിർമാണ മാലിന്യം പൊതുസ്ഥലത്ത്; ട്രക്കുകൾ പിടിച്ചെടുത്തു

text_fields
bookmark_border
നിർമാണ മാലിന്യം പൊതുസ്ഥലത്ത്; ട്രക്കുകൾ പിടിച്ചെടുത്തു
cancel
camera_alt?????????? ??????????????? ????????????????? ????????????

മസ്കത്ത്: നിർമാണ മാലിന്യങ്ങൾ വാദികളിലും തുറസ്സായ പൊതുസ്ഥലങ്ങളിലും തള്ളാൻ ഉ പയോഗിച്ച ട്രക്കുകൾ പിടിച്ചെടുത്തതായി മസ്കത്ത് നഗരസഭ അറിയിച്ചു. പൊതുസ്ഥല ങ്ങളിൽ മാലിന്യം തള്ളുന്നത് നിരോധിച്ചുള്ള നഗരസഭ നിയമലംഘന കേസ് ചുമത്തി ട്രക്ക് ഒാപറേറ്റർമാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നഗരസഭയുടെ ബോഷർ ഡയറക്ടറേറ്റ് ജനറൽ റോയൽ ഒമാൻ പൊലീസുമായി ചേർന്നാണ് അറസ്റ്റ് നടത്തിയത്. നിർമാണ മാലിന്യങ്ങളും കെട്ടിടങ്ങൾ പൊളിക്കുേമ്പാഴുള്ള മാലിന്യങ്ങളും താഴ്ന്ന പ്രദേശങ്ങളിൽ തള്ളുന്നവർക്കെതിരെ കനത്ത പിഴ ചുമത്തുന്നതടക്കം ശിക്ഷാനടപടികൾ കൈക്കൊള്ളുമെന്ന് മസ്കത്ത് നഗരസഭയിലെ മുതിർന്ന ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകി.

അമിറാത്തിലും ബർക്കയിലുമായി രണ്ട് സ്ഥലങ്ങൾ ഇത്തരം മാലിന്യങ്ങൾ തള്ളാൻ നിശ്ചയിച്ചിട്ടുണ്ട്. നഗരസഭക്ക് ചെറിയ തുക ഫീസ് അടച്ചശേഷം ഇവിടെ മാലിന്യം തള്ളാവുന്നതാണ്. അല്ലാത്ത പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് ശിക്ഷാനടപടികൾക്കിടയാക്കും. സീബിലെ സൂർ അൽ ഹദീദ്, അൽ ഖൂദ്, അൽ ഹെയിൽ, തെക്കൻ മബേല എന്നിവിടങ്ങളിലെ താമസമേഖലകളിൽ തള്ളിയ മാലിന്യങ്ങൾ നഗരസഭ ജനറൽ ഡയറക്ടറേറ്റിന് കീഴിൽ ശുചിയാക്കിയിരുന്നു. ഇൗ വർഷം ഇതുവരെ ഇത്തരത്തിലുള്ള 724 നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ മറ്റ് ഗവർണറേറ്റുകളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്ന് നഗരസഭ ഉദ്യോഗസ്ഥൻ പറഞ്ഞു. പൊതുസ്ഥലങ്ങൾ ശുചിയായി കാത്തുസൂക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജനങ്ങൾ സഹകരിക്കണമെന്ന് ഉദ്യോഗസ്ഥൻ ഉണർത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story