Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightരക്ഷിതാക്കൾക്ക്...

രക്ഷിതാക്കൾക്ക് മാർഗനിർദേശവുമായി ബോഷർ ഇന്ത്യൻ സ്കൂൾ

text_fields
bookmark_border
രക്ഷിതാക്കൾക്ക് മാർഗനിർദേശവുമായി ബോഷർ ഇന്ത്യൻ സ്കൂൾ
cancel

മസ്കത്ത്: രക്ഷിതാക്കൾക്ക് മാർഗ നിർദേശങ്ങളുമായി ബോഷർ ഇന്ത്യൻ സ്കൂൾ. ഒമ്പത് ത ലക്കെട്ടുകളിലായി 18 നിർദേശങ്ങളടങ്ങിയ സർക്കുലർ പ്രിൻസിപ്പൽ രാകേഷ് സിങ് തോമാർ ഇൗ മാസം പത്തിനാണ് രക്ഷിതാക്കൾക്ക് അയച്ചത്. അഭിപ്രായസ്വാതന്ത്ര്യം തടയുന്നതടക്ക ം പ്രതിഷേധാർഹമായ നിർദേശങ്ങളാണ് സർക്കുലറിൽ ഉള്ളതെന്ന് രക്ഷകർത്താക്കൾ പറയുന്നു. ഫെബ്രുവരി 13നകം ഒപ്പിട്ട് സർക്കുലർ സ്കൂളിൽ എത്തിക്കണമെന്നാണ് നിർദേശം. എന്നാൽ നല്ലൊരു വിഭാഗമാളുകളും ഇത് ഒപ്പിട്ടുനൽകാൻ തയാറായിട്ടില്ലെന്നാണ് അറിയുന്നത്. ഒമാൻ വിദ്യാഭ്യാസ മന്ത്രാലയവും സ്കൂൾ ഡയറക്ടർ ബോർഡും തമ്മിലുള്ള കരാറിെൻറ അടിസ്ഥാനത്തിലുള്ള മാർഗ നിർദേശങ്ങളെന്ന് പറഞ്ഞാണ് സർക്കുലർ തുടങ്ങുന്നത്. ഇതിൽ ഡയറക്ടർ ബോർഡിനായിരിക്കും സ്കൂളിെൻറ പൂർണ പൂർണ ഉത്തരവാദിത്തവും ചുമതലയുമെന്നും ഇത് രക്ഷിതാക്കൾ മറികടക്കരുതെന്നും സർക്കുലറിൽ പറയുന്നു. സ്കൂൾ നടത്തിപ്പിന് ആവശ്യമായി വരുകയാണെങ്കിലോ മറ്റു സൗകര്യങ്ങൾ വർധിപ്പിക്കാനോ അധികൃതർക്ക് മൂൻകൂട്ടി അറിയിച്ച് ഫീസ് വർധിപ്പിക്കാൻ അവകാശമുണ്ടെന്നും സർക്കുലറിൽ പറയുന്നു.

തെരഞ്ഞെടുപ്പിലൂടെ അധികാരത്തിെലത്തുന്ന ഡയറക്ടർ ബോർഡും സ്കൂളിലെ രക്ഷിതാക്കൾ തെരഞ്ഞെടുക്കുന്ന സ്കൂൾ മാനേജ്മെൻറ് കമ്മറ്റിയുമൊഴികെ മറ്റാർക്കും രക്ഷിതാക്കളുടെ പ്രതിനിധിയായി രംഗത്തുവരാൻ പാടില്ലെന്നും ഇത് സ്കൂൾ നിയമാവലിക്ക് എതിരാണെന്നും സർക്കുലറിൽ പറയുന്നു. അനധികൃതമായ രീതിയിൽ രക്ഷിതാക്കൾ സംഘടിക്കുന്നതും നിയമലംഘനമാണെന്ന് സർക്കുലറിലുണ്ട്. സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയുടെയും സ്കൂളിെൻറയും ദൈനംദിന പ്രവർത്തനങ്ങളിൽ രക്ഷിതാക്കൾക്ക് ഇടപെടാൻ പാടില്ലെന്ന നിർദേശവും സർക്കുലറിൽ പറയുന്നു. നിലവിലുള്ള രീതികൾ വഴി രക്ഷകർത്താക്കൾക്ക് എസ്.എം.സിയെ പരാതികൾ അറിയിക്കാം. സ്കൂളിെൻറ മുഖം വികൃതമാക്കുന്ന രീതിയിലുള്ള പ്രചാരണങ്ങൾ ഒരു മാധ്യമങ്ങളിലൂടെയും രക്ഷിതാക്കൾ നടത്തരുത്. ഫീസ് സമയത്തിന് അടക്കാത്തപക്ഷം സ്കൂൾ അധികൃതരുമായി ബന്ധപ്പെട്ട് സമയം നീട്ടിവാങ്ങുകയോ ഫീസ് കൺസഷന് അപേക്ഷിക്കുകയോ വേണം. മൂന്ന് മുന്നറിയിപ്പുകൾ നൽകിയിട്ടും മുകളിൽ പറഞ്ഞ കാര്യങ്ങൾ ചെയ്യാത്തപക്ഷം കുട്ടിക്ക് ടി.സി നൽകാൻ സ്കൂളിന് അധികാരമുണ്ടായിരിക്കും. മുകളിൽ പറഞ്ഞ മാർഗനിർദേശങ്ങൾ ലംഘിക്കുന്നപക്ഷം രണ്ടുതവണ രക്ഷകർത്താവിന് മുന്നറിയിപ്പ് നൽകും. മുന്നറിയിപ്പുകളോട് പ്രതികരിക്കാതിരിക്കുകയോ പരിഹാര നടപടികൾ കൈകൊള്ളാതിരിക്കുകയോ ചെയ്യുന്നപക്ഷം മറ്റൊരു അറിയിപ്പില്ലാതെ കുട്ടിക്ക് ടി.സി നൽകുമെന്നും സർക്കുലറിൽ പറയുന്നു. അതിനിടെ സർക്കുലറിനെതിരെ കടുത്ത പ്രതിഷേധമാണ് രക്ഷകർത്താക്കൾ ഉയർത്തുന്നത്. സർക്കുലറിൽ ഒപ്പുവെക്കുന്നതോടെ പ്രതികരിക്കൻ അവസരമില്ലാതാവുകയാണ് ചെയ്യുകയെന്ന് രക്ഷകർത്താക്കൾ പറയുന്നു.

കഴിഞ്ഞവർഷം സ്കൂൾ ആരംഭിക്കുേമ്പാൾ മാസത്തിൽ 59 റിയാലാണ് ട്യൂഷൻ ഫീസായി ഇൗടാക്കിയത്. ഫീസ് പിന്നീട് കുറക്കാമെന്ന് അന്ന് അധികൃതർ പറഞ്ഞിരുന്നതായി രക്ഷിതാക്കൾ പറയുന്നു. എന്നാൽ പുതിയ അധ്യയന വർഷം 64 റിയാലായി ഉയർത്താനുള്ള നീക്കമാണ് നടക്കുന്നത്. ഇത്തരം ഫീസ് വർധനയെ ചെറുക്കാനുള്ള നീക്കമാണ് മറ്റൊരു സ്കൂളിലുമില്ലാത്ത പുതിയ മാർഗനിർദേശ സർക്കുലറെന്നും രക്ഷിതാക്കൾ പരാതിപ്പെടുന്നു. സ്കൂളിനെതിരെ നിരവധി പരാതികളും രക്ഷിതാക്കൾക്കുണ്ട്. അധ്യയനവർഷം അവസാനിക്കാറായെങ്കിലും കുട്ടികൾക്ക് തിരിച്ചറിയൽ കാർഡ് നൽകാൻേപാലും ഇതുവരെ സ്കൂൾ അധികൃതർക്ക് കഴിഞ്ഞിട്ടില്ലെന്നാണ് രക്ഷിതാക്കൾ പറയുന്നത്. സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങൾ ആരാണെന്നുപോലും അറിയില്ലെന്നും ഇതുവരെ തെരഞ്ഞെടുപ്പ് നടന്നില്ലെന്നും ഇവർ പറയുന്നു. രക്ഷിതാക്കൾക്ക് കുട്ടികളുടെ അധ്യാപകരെ കാണാൻ അവസരമുണ്ടാക്കിയിട്ടുണ്ടെങ്കിലും പാരൻറ് ഫോറം ഇതുവരെ വിളിച്ചിട്ടില്ലെന്ന പരാതിയും രക്ഷിതാക്കൾക്കുണ്ട്. ഏതായാലും പ്രിൻസിപ്പൽ പുറത്തിറക്കിയ സർക്കുലർ രക്ഷിതാക്കിടയിൽ സംസാരവിഷയമായി മാറിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story