വാട്ടർ ട്രക്ക് ഡ്രൈവർമാരായി ഇനി സ്വദേശികൾ മാത്രം
text_fieldsമസ്കത്ത്: വാട്ടർ ട്രക്ക് ഡ്രൈവർ തസ്തികയും സ്വദേശിവത്കരിക്കുന്നു. വെള്ളം കൊണ്ട ുപോകുന്ന ട്രക്കുകളുടെ ഡ്രൈവർമാരായി ഒമാനികൾ മാത്രമേ ജോലി ചെയ്യാൻ പാടുള്ളൂവെന്ന ് കാണിച്ച് മാനവ വിഭവശേഷി മന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ അൽ ബക്രി ഉത്തരവ് പുറപ്പെടുവിച്ചു. ഏപ്രിൽ 30 മുതലാണ് തസ്തിക പൂർണമായി സ്വദേശിവത്കരിച്ചുള്ള നിയമം പ്രാബല്യത്തിൽ വരുക. 2004/ 216ാം നമ്പർ മന്ത്രിതല ഉത്തരവ് പ്രകാരം ഇക്കാലയളവിനുള്ളിൽ നിലവിൽ ഇൗ തസ്തികയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് പകരം സ്വദേശികളെ നിയമിക്കണമെന്നും വാട്ടർ ട്രാൻസ്പോർട്ട് സേവനരംഗത്ത് പ്രവർത്തിക്കുന്ന കമ്പനികൾക്ക് നിർദേശം നൽകി. സ്വദേശികൾക്ക് നാഷനൽ എംപ്ലോയ്മെൻറ് സെൻറർ വഴി തൊഴിലവസരങ്ങൾ ലഭ്യമാകുമെന്നും ഉത്തരവിൽ പറയുന്നു. നിരവധി മലയാളികൾ വാട്ടർ ടാങ്കറുകളുടെ ഡ്രൈവർമാരായി ജോലി ചെയ്യുന്നുണ്ട്.
പുതിയ ഉത്തരവനുകരിച്ച് ഏതാണ്ട് രണ്ടര മാസത്തിനുള്ളിൽ ഇവർ നാട്ടിലേക്ക് മടങ്ങേണ്ടി വരും. ഒമാനിലേക്ക് തിരികെ വരണമെന്നുള്ളവർ മറ്റേതെങ്കിലും ഡ്രൈവർ വിസയിൽ വരേണ്ടിവരും. ഇൗ മാസം ഇത് രണ്ടാം തവണയാണ് വിസവിലക്ക് ഏർപ്പെടുത്തിയുള്ള ഉത്തരവ് പുറത്തിറങ്ങുന്നത്. ഫെബ്രുവരി ആദ്യത്തിൽ പുറത്തിറങ്ങിയ ഉത്തരവുപ്രകാരം സെയിൽസ് റെപ്രസേൻററ്റിവ്/സെയിൽസ് പ്രൊമോട്ടർ, പർച്ചേഴ്സ് റെപ്രസേൻററ്റിവ് തസ്തികകളിൽ വിദേശികളെ പുതുതായി ജോലിക്ക് എടുക്കുന്നതിന് നിരോധനമേർപ്പെടുത്തിയിരുന്നു. നിലവിൽ ഇൗ വിസകളിൽ ജോലി ചെയ്യുന്നവർക്ക് കാലാവധി കഴിഞ്ഞാൽ പുതുക്കിനൽകുകയുമില്ല. ആയിരക്കണക്കിന് മലയാളികളാണ് ഇൗ വിസകളിൽ ജോലി ചെയ്യുന്നത്. എന്നാൽ, ഇൗ ഉത്തരവ് ഇതുവരെ പ്രാബല്യത്തിൽ വന്നിട്ടില്ല. അതിനാൽ നിലവിൽ വിസ കാലാവധി കഴിഞ്ഞവർക്ക് പുതുക്കിനൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.