ശീതകാല ക്യാമ്പ്: പദ്ധതിയുമായി ടൂറിസം മന്ത്രാലയം
text_fieldsമസ്കത്ത്: തണുപ്പുകാലത്ത് ഒമാനിലെ ടൂറിസം മേഖലയിൽ സജീവമാകുന്ന വിഭാഗമാണ് ക്യാ മ്പുകൾ. മരുഭൂമികളിലും മലമ്പ്രദേശങ്ങളിലുമെല്ലാം ഒരുങ്ങുന്ന ക്യാമ്പുകളിൽ നിരവധി പേരാണ് എത്താറുള്ളത്. ക്യാമ്പിങ് പ്രിയരെ ഒമാനിലേക്ക് കൂടുതലായി ആകർഷിക്കുന്നതിനുള്ള ഒരുക്കത്തിലാണ് ടൂറിസം മന്ത്രാലയം. ഇതിനായി ടൂറിസ്റ്റ് ക്യാമ്പിങ് എക്സിബിഷൻ സംഘടിപ്പിക്കുമെന്ന് ടൂറിസം മന്ത്രാലയം അധികൃതർ അറിയിച്ചു. ഇത് രണ്ടാം വർഷമാണ് ഇത്തരം എക്സിബിഷൻ സംഘടിപ്പിക്കുന്നത്. ടൂറിസം സാധ്യതകൾ പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായി എല്ലാവിധ സൗകര്യങ്ങളോടെയുമുള്ള ക്യാമ്പുകൾ ഒരുക്കുന്നതിന് മന്ത്രാലയം വലിയ പിന്തുണയാണ് നൽകിവരുന്നത്. മന്ത്രാലയത്തിനു കീഴിലെ നിക്ഷേപ സേവന ഡയറക്ടറേറ്റ് ജനറലിെൻറ കണക്കനുസരിച്ച് ഒമാനിലെ മൊത്തം ക്യാമ്പുകളുടെ എണ്ണം കഴിഞ്ഞ വർഷം 22 ആയി ഉയർന്നു.
ഇൗ ക്യാമ്പുകളിലെല്ലാമായി 603 മുറികളാണുള്ളത്. ഇതിൽ വടക്കൻ ശർഖിയയിലാണ് കൂടുതൽ എണ്ണം. തെക്കൻ ശർഖിയയാണ് രണ്ടാം സ്ഥാനത്ത്. ദാഖിലിയ, ദോഫാർ, തെക്കൻ ബാത്തിന എന്നിവയാണ് അടുത്ത സ്ഥാനങ്ങളിൽ. ഒക്ടോബർ മുതൽ ഏപ്രിൽ വരെ കാലയളവിലാണ് ഇത്തരം ക്യാമ്പുകളിൽ സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെടുന്നത്. കഴിഞ്ഞ മാസങ്ങളിലായി ലഭിച്ച മഴയെ തുടർന്ന് ഒമാനിൽ വ്യാപകമായ പച്ചപ്പ് ക്യാമ്പിങ് ടൂറിസത്തിെൻറ സാധ്യതകൾ വർധിപ്പിക്കുന്നതായി മന്ത്രാലയത്തിലെ ടൂറിസം ഇവൻറ്സ് വിഭാഗം ഒാർഗനൈസർ അഹമ്മദ് ബിൻ സഇൗദ് അൽ ബഹ്രി പറയുന്നു. വരണ്ട പല മലനിരകളും പച്ചപുതച്ച് ക്യാമ്പിങ്ങിന് അനുയോജ്യമായിട്ടുണ്ട്. ആദ്യ പ്രദർശനത്തിൽ കമ്പനികളുടെയും സംരംഭകരുടെയും കൂട്ടായ്മകളുടെയും വലിയ അളവിലുള്ള പങ്കാളിത്തമാണ് ഉണ്ടായിരുന്നത്. ക്യാമ്പിങ് ഉപകരണങ്ങളുടെയും മറ്റും പ്രദർശനം, ഇൗ രംഗത്ത് പ്രവർത്തിക്കുന്ന കമ്പനികളെക്കുറിച്ച വിവരങ്ങൾ എന്നിവ എക്സബിഷനിൽ പെങ്കടുക്കാനെത്തുന്നവർക്ക് ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.