ഒമാനിലെത്തിയത് 35 ലക്ഷം സന്ദർശകർ; ഇന്ത്യക്കാർ രണ്ടാമത്
text_fieldsമസ്കത്ത്: ഒമാനിലെത്തിയ സന്ദർശകരുടെ എണ്ണത്തിൽ വർധന. മൂന്നര ദശലക്ഷം പേരാണ് ക ഴിഞ്ഞ വർഷം എത്തിയത്. 2018നെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തിൽ 8.2 ശതമാനത്തിെൻറ വർധ നയാണ് ഉണ്ടായതെന്ന് ദേശീയ സ്ഥിതിവിവര കേന്ദ്രത്തിെൻറ റിപ്പോർട്ട് പറയുന്നു. ഡിസംബർ അവസാനം വരെയുള്ള കണക്കനുസരിച്ച് ജി.സി.സി രാഷ്ട്രങ്ങളിൽനിന്നുള്ളവരാണ് ഒമാനിലെത്തിയവരിൽ ഏറ്റവുമധികം. ക്രൂയിസ് സഞ്ചാരികളിൽ ജർമൻകാരാണ് കൂടുതൽ. ജി.സി.സി രാഷ്ട്രങ്ങളിൽനിന്ന് 14.13 ലക്ഷം പേരാണ് കഴിഞ്ഞവർഷം ഒമാനിലെത്തിയത്. രണ്ടാം സ്ഥാനത്ത് ഇന്ത്യക്കാരാണ്.
4.37 ലക്ഷമാണ് ഇന്ത്യൻ സന്ദർശകരുടെ എണ്ണം. ജർമൻകാരും ബ്രിട്ടീഷുകാരും യമനികളുമാണ് അടുത്ത സ്ഥാനങ്ങളിൽ. ക്രൂയിസ് കപ്പൽ യാത്രികരുടെ എണ്ണവും കൂടിയിട്ടുണ്ട്. 2.83 ലക്ഷം ക്രൂയിസ് യാത്രികരിൽ ജർമാൻകാരാണ് കൂടുതലും. ബ്രിട്ടീഷ്, ഇറ്റലിക്കാർ, സ്പാനിഷ്, അമേരിക്കക്കാർ എന്നിവരാണ് അടുത്ത സ്ഥാനങ്ങളിൽ. കഴിഞ്ഞ ഡിസംബറിൽ മാത്രം 3.92 ലക്ഷം പേരാണ് ഒമാൻ സന്ദർശിച്ചത്. 2018 ഡിസംബറിനെ അപേക്ഷിച്ച് 5.1 ശതമാനം അധികമാണിത്. ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നുള്ളവരാണ് ഇതിൽ കൂടുതലും. ഇന്ത്യക്കാർ, ജർമൻകാർ, ഇറ്റലിക്കാർ എന്നിവരാണ് അടുത്ത സ്ഥാനങ്ങളിൽ. ഡിസംബറിൽ 55000ത്തിലധികം ക്രൂയിസ് യാത്രികരും എത്തി. 6.6 ദശലക്ഷം പേർ കഴിഞ്ഞ വർഷം ഒമാനിൽനിന്ന് പുറം രാജ്യങ്ങൾ സന്ദർശിക്കാൻ പോയതായും റിപ്പോർട്ട് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.