Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightദുകമിൽ 14...

ദുകമിൽ 14 ശതകോടി ഡോളറിെൻറ നിക്ഷേപം ലഭിച്ചു

text_fields
bookmark_border
ദുകമിൽ 14 ശതകോടി  ഡോളറിെൻറ നിക്ഷേപം ലഭിച്ചു
cancel

മസ്കത്ത്: ദുകം പ്രത്യേക സാമ്പത്തിക മേഖല അതോറിറ്റി കഴിഞ്ഞ വർഷം അവസാനം വരെ ആകർഷിച്ചത് 14 ശതകോടി ഡോളറിെൻറ നിക്ഷേപം. അതോറിറ്റിയുടെ ത്രൈമാസ മാസികയുടെ ജനുവരി പതിപ്പിൽ ചെയർമാൻ യഹ്യാ ബിൻ സഇൗദ് അൽ ജാബ്രി എഴുതിയ ലേഖനത്തിലാണ് ഇൗ കണക്കുകൾ വ്യക്തമാക്കിയത്. ആഗോള ബിസിനസ് അന്തരീക്ഷം വെല്ലുവിളികളുടെ അന്തരീക്ഷത്തിൽ നിൽക്കുന്ന ഇൗ സമയത്തും ദുകം സാമ്പത്തിക മേഖലയിൽ നിക്ഷേപം വർധിക്കുന്നത് സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്ന് ലേഖനത്തിൽ പറയുന്നു. വർധിച്ച നിക്ഷേപം അതോറിറ്റിക്ക് പുതിയ വർഷത്തിൽ മികച്ച തുടക്കമാണ് നൽകുന്നത്. ഇൗ വർഷം കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ കഴിയുമെന്നും ദുകമിനെ പ്രാദേശിക-ആഗോള നിക്ഷേപങ്ങളുടെ കേന്ദ്രമാക്കി മാറ്റാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ലേഖനത്തിൽ പറയുന്നു.

2024 വരെ നീളുന്ന പഞ്ചവത്സര പദ്ധതിക്കും അതോറിറ്റി തുടക്കം കുറിച്ചിട്ടുണ്ട്. 2030ഒാടെ േമഖലയിലെ വിവിധ സാമ്പത്തിക പ്രവർത്തനങ്ങളുടെ കേന്ദ്രമായി ദുകമിനെ മാറ്റാൻ ലക്ഷ്യമിട്ടുള്ള വിവിധ പ്രവർത്തനങ്ങളാണ് പഞ്ചവത്സര പദ്ധതി കാലയളവിൽ നടത്തുക. വിവിധ മേഖലകളിലെ കുറഞ്ഞ സാമ്പത്തിക വളർച്ചയും എണ്ണവിലയിലെ വ്യതിയാനവും വെല്ലുവിളിയാണെന്നും അൽ ജാബ്രി പറയുന്നു. ഇൗ വെല്ലുവിളികൾ തങ്ങൾക്ക് മറികടക്കാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്നും ചെയർമാൻ ലേഖനത്തിൽ പറയുന്നു. അതിനിടെ ഒമാന് വിവിധ രാജ്യങ്ങളുമായുള്ള നല്ല നയതന്ത്ര ബന്ധമാണ് ഒമാനിലേക്കും പ്രത്യേകിച്ച് ദുകമിലേക്കും നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിക്കുന്നതിൽ പ്രധാനമായും അടിസ്ഥാനമായുള്ളതെന്ന് യഹ്യാ ബിൻ സഇൗദ് അൽ ജാബ്രി സ്റ്റേറ്റ് കൗൺസിൽ മാസികയായ ഷുറൂഫത്ത് അൽ മജ്ലിസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

നിക്ഷേപം ആകർഷിക്കുന്നതിനായി ചൈന, ദക്ഷിണ കൊറിയ, ഇന്ത്യ, അമേരിക്ക തുടങ്ങിയ ഇടങ്ങളിലായി നടത്തിയ പരിപാടികളിൽ ഇത് സ്പഷ്ടമായതാണ്. വ്യാപാര-നിക്ഷേപ സഹകരണം വർധിപ്പിക്കുന്നതിനായി ഇൗ രാജ്യങ്ങളിൽ നടത്തിയ ഉഭയകക്ഷി കൂടിക്കാഴ്ചകളിലും വ്യാപാര കൂട്ടായ്മകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി നടത്തിയ സെമിനാറുകളിലും ഒമാനുമായുള്ള നല്ല ബന്ധത്തിെൻറ കരുതൽ വ്യക്തമായിരുന്നു. സുൽത്താൻ ഖാബൂസ് ബിൻ സഇൗദ് നടപ്പാക്കിയ നയങ്ങളുടെ ഗുണഫലമാണിത്. നേട്ടങ്ങളുടെ നെറുകയിലാണ് പ്രത്യേക സാമ്പത്തിക മേഖല അതോറിറ്റി എട്ടാം വാർഷികം ആഘോഷിച്ചതെന്നും ചെയർമാൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story