Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightദാർസൈത്ത് സ്കൂൾ: ...

ദാർസൈത്ത് സ്കൂൾ: മൂന്നാം ഭാഷ ഒഴിവാക്കിയ വിഷയം ശ്രദ്ധയിൽ പെട്ടതായി അധികൃതർ

text_fields
bookmark_border
ദാർസൈത്ത് സ്കൂൾ:  മൂന്നാം ഭാഷ ഒഴിവാക്കിയ വിഷയം ശ്രദ്ധയിൽ പെട്ടതായി അധികൃതർ
cancel

മസ്കത്ത്: ദാർസൈത്ത് ഇന്ത്യൻ സ്കൂളിലെ മൂന്നാം ഭാഷ പ്രശ്നവുമായി ബന്ധപ്പെട്ട രക്ഷിതാക്ക ളുടെ ആശങ്ക ശ്രദ്ധയിൽ പെട്ടതായി സ്കൂൾ ഡയറക്ടർ ബോർഡുമായി ബന്ധപ്പെട്ടവർ അറിയിച്ച ു. അറബി, മലയാളം, ഹിന്ദി ഭാഷകൾ പ്രൈമറി ക്ലാസുകളിൽ മൂന്നാം ഭാഷയായി പഠിക്കാനുള്ള സൗകര് യം ഒഴിവാക്കി സ്കൂൾ അധികൃതർ കഴിഞ്ഞദിവസം സർക്കുലർ ഇറക്കിയിരുന്നു. ഇത് ഒരു വിഭാഗം രക്ഷിതാക്കളിൽ ആശങ്ക ഉണ്ടാക്കിയിരുന്നു. രക്ഷിതാക്കളിൽ ചിലർ തങ്ങളുടെ ആശങ്ക അധികൃതരെ അറിയിക്കുകയും ചെയ്തു. അതിനിടെ, വിഷയം ചർച്ചചെയ്യാൻ വ്യാഴാഴ്ച ൈവകീട്ട് സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി യോഗം ചേർന്നു. ഇതിൽ രണ്ട് മുതലുള്ള പ്രൈമറി ക്ലാസുകളിൽ മൂന്നാം ഭാഷ പഠിക്കാനുള്ള സൗകര്യം കഴിഞ്ഞവർഷത്തേതുപോലെ നിലനിർത്താൻ ധാരണയായതായി സൂചനയുണ്ട്. ഒന്നാം ക്ലാസിലാണ് ആദ്യം മൂന്നാം ഭാഷ ഒാപ്ഷൻ ഒഴിവാക്കിയത്.

ജനുവരി 16ന് ഇറങ്ങിയ സർക്കുലറിൽ രണ്ടാം ഭാഷയായി ഹിന്ദി, മലയാളം എന്നിവ തെരഞ്ഞെടുക്കാൻ ആവശ്യപ്പെടുകയും മലയാളം, ഹിന്ദി, അറബി എന്നിങ്ങനെയുള്ള മൂന്നാം ഭാഷ എന്ന ഓപ്ഷൻ ഒഴിവാക്കുകയും ചെയ്തിരുന്നു. രണ്ടുമുതൽ അഞ്ചുവരെ ക്ലാസുകളിലെ മൂന്നാം ഭാഷ ഒഴിവാക്കിയതായ സർക്കുലർ ജനുവരി 18നാണ് പുറത്തിറങ്ങിയത്. ഇൗ വിഷയം ശ്രദ്ധയിൽപെട്ടയുടൻ സ്കൂളിെൻറ ചുമതലയുള്ള ഡയറക്ടർ ഇൻചാർജ് ഇടപെട്ട് രണ്ടാം ഭാഷയിൽ അറബി ഉൾപ്പെടുത്തി. മൂന്നാം ഭാഷ വിഷയത്തിൽ കഴിഞ്ഞവർഷത്തെ സ്ഥിതി പുനഃസ്ഥാപിക്കുന്നതിനുള്ള ഇടപെടലുകൾ നടത്തിവരുകയുമായിരുന്നു. രക്ഷിതാക്കളുടെ ആശങ്കകൾ പരിഹരിക്കാൻ മറ്റു നടപടികൾ സ്വീകരിച്ചുവരുന്നതായും അധികൃതർ വ്യക്തമാക്കി.

ഇതിെൻറ ഭാഗമായി ഞായറാഴ്ച രക്ഷിതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. അതിനിടെ, വിഷയം പരിഹരിക്കണമെന്നും മൂന്നാം ഭാഷ പഠിക്കാൻ അവസരം നൽകണമെന്നും ആവശ്യപ്പെട്ട് രക്ഷിതാക്കളിൽ ചിലർ കഴിഞ്ഞദിവസം സ്കൂളിൽ എത്തിയിരുന്നു. സ്കൂൾ ആരംഭിച്ചതുമുതൽ ഭാഷകൾക്ക് ലഭിക്കുന്ന ആനുകൂല്യമാണിതെന്നും ഇത് എടുത്തുമാറ്റരുതെന്നുമാണ് രക്ഷിതാക്കളുടെ ആവശ്യം. മുൻ സ്കൂൾ പ്രിൻസിപ്പലിെൻറ കാലത്തും അറബി ഭാഷക്കെതിരെ നീക്കം നടന്നതായി രക്ഷിതാക്കൾ പറയുന്നു. അന്ന് സ്കൂൾ മാനേജിങ് കമ്മിറ്റി ഇടെപട്ട് നീക്കം തടയുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story