കൊറോണ വൈറസ് പുതിയ ഇനം; ജാഗ്രത പുലർത്തണം
text_fieldsമസ്കത്ത്: ചൈനയിൽ കണ്ടെത്തിയത് പുതിയ ഇനം കൊറോണ വൈറസ് ആണെന്നും ജാഗ്രത പുലർത്ത ണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. സാധാരണ ജലദോഷം മുതൽ കടുത്ത ന്യുമോണിയക്കു വരെ കാരണമാകുന്ന വിവിധയിനം വൈറസുകളെയാണ് കൊറോണ വൈറസുകൾ എന്ന് പൊതുവായി പറയ ുന്നത്. ചൈനയിൽ കണ്ടെത്തിയത് നോവൽ കൊറോണ വൈറസ് (2019-എൻ സി.ഒ.വി) എന്നാണ് അറിയപ്പെടു ന്നത്. ഇത് മനുഷ്യരിൽ മുമ്പ് കാണാത്ത തരത്തിലുള്ളതാണ്. മെർസ് കൊറോണ വൈറസ്, സാർസ് കൊറോണ വൈറസ് എന്നിവയാണ് നേരത്തേ കാണപ്പെട്ട കൊറോണ വൈറസുകൾ. ഡിസംബർ 31ന് ചൈനയിലെ വൂഹാൻ നഗരത്തിലാണ് ആദ്യ രോഗബാധ റിപ്പോർട്ട് ചെയ്തത്. ഇൗ നഗരത്തിൽ മാത്രം 17 മരണങ്ങളാണ് ഉണ്ടായത്. ഇതുവരെ ചൈനയിലെ വിവിധ നഗരങ്ങളിലായി 300ലധികം രോഗബാധകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അയൽരാജ്യങ്ങളിലേക്കും രോഗം ബാധിച്ചിട്ടുണ്ട്.
മൃഗങ്ങളിൽനിന്നാണ് രോഗം പടർന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. രോഗാണുവാഹിയായ മൃഗത്തെ കണ്ടെത്തുന്നത് സംബന്ധിച്ച പരിശോധനകൾ നടന്നുവരുകയാണ്. പനി, ചുമ, ശ്വാസതടസ്സം, ശ്വസിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് നോവൽ കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങൾ. രോഗം ഗുരുതരമാകുന്നത് ന്യുമോണിയക്കും ശ്വാസകോശരോഗത്തിനും വൃക്ക തകരാറിനും ഒടുവിൽ മരണത്തിന് വരെ കാരണമാകും. രോഗബാധിതരായ മനുഷ്യരുടെ ശരീരസ്രവങ്ങൾ പറ്റിയ സ്ഥലങ്ങളിൽ സ്പർശിക്കുേമ്പാഴാണ് രോഗം പടരുക. രോഗിയുമായി അടുത്ത ബന്ധം പുലർത്തുന്നവരിലേക്കാണ് രോഗം പടരാൻ സാധ്യത. രോഗബാധ സംശയിക്കപ്പെടുന്നവരുമായി ഇടപഴകുേമ്പാൾ ആരോഗ്യ പ്രവർത്തകരും ശ്രദ്ധ പുലർത്തണം.
നിലവിൽ നോവൽ കൊറോണ ൈവറസിനെതിരെ ഒരു മരുന്നും കണ്ടെത്തിയിട്ടില്ല. മരുന്ന് വികസിപ്പിച്ചെടുക്കാൻ വർഷങ്ങൾ എടുക്കും. കൃത്യമായ ചികിത്സയില്ലെങ്കിലും ലക്ഷണങ്ങൾ പരിഹരിക്കാൻ സാധിക്കും. ലോകാരോഗ്യ സംഘടന യാത്രാവിലക്ക് പ്രഖ്യാപിച്ചിട്ടില്ലെങ്കിൽ ചൈനയിൽ പോകുന്നവർ ജാഗ്രത പുലർത്തണം. മൃഗങ്ങളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്ന സാഹചര്യം ഒഴിവാക്കണം. ജലദോഷമോ ശ്വാസകോശ രോഗ ലക്ഷണങ്ങളോ ഉള്ളവരുമായി അടുത്ത് ഇടപഴകരുത്. തുമ്മുേമ്പാഴും ചുമക്കുേമ്പാഴും വായും മൂക്കും ടിഷ്യൂ ഉപയോഗിച്ചോ മറ്റോ പൊത്തിപ്പിടിക്കണം. കൈ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. ഇറച്ചിയും മറ്റും നന്നായി പാകം ചെയ്ത് കഴിക്കണം. 14 ദിവസം ചൈനയിൽ താമസിച്ച് മടങ്ങിയവരോ ചൈനയിൽനിന്ന് മടങ്ങിയവരുമായി അടുത്തിടപഴകിയവരോ മേൽപറഞ്ഞ രോഗലക്ഷണങ്ങളുണ്ടെങ്കിൽ എയർപോർട്ട് ഹെൽത്ത് ക്ലിനിക്കിലോ അടുത്ത ആരോഗ്യകേന്ദ്രത്തിലോ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.