Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘ടൂർ ഒാഫ് ഒമാൻ’...

‘ടൂർ ഒാഫ് ഒമാൻ’ ഫെബ്രുവരി 11 മുതൽ

text_fields
bookmark_border
‘ടൂർ ഒാഫ് ഒമാൻ’ ഫെബ്രുവരി 11 മുതൽ
cancel

മസ്കത്ത്: ഇൗ വർഷത്തെ ടൂർ ഒാഫ് ഒമാൻ അന്താരാഷ്ട്ര സൈക്കിളോട്ട മത്സരം ഫെബ്രുവരി 11 ന് റുസ്താഖ് കോട്ടയിൽനിന്ന് ആരംഭിക്കും. അഞ്ചു ദിവസത്തിനു ശേഷം മത്ര കോർണിഷിലാ ണ് സമാപനം. ആറു ഘട്ടങ്ങളായാണ് മത്സരം പൂർത്തിയാവുക. റുസ്താഖ് കോട്ടയിൽനിന്ന് ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻറർ വരെയുള്ള 138 കിലോമീറ്ററാണ് ആദ്യ ഘട്ടത്തിൽ മത്സരാർഥികൾ പിന്നിടുക. രണ്ടാം ഘട്ടം നസീം പാർക്കിൽനിന്ന് 167.5 കിലോമീറ്റർ അകലെയുള്ള സുഹാർ അൽ ബഹ്രി റോഡ് വരെയാണ്. മൂന്നാം ഘട്ടം ഹൽബാനിലെ ജർമൻ യൂനിവേഴ്സിറ്റി ഒാഫ് ടെക്നോളജിയിൽനിന്ന് ഖുറിയാത്ത് വരെയും നാലാം ഘട്ടം സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽനിന്ന് ടൂറിസം മന്ത്രാലയം വരെയുമാണ്.

മത്സരാർഥികളുടെ സഹനശക്തി പരീക്ഷിക്കപ്പെടുന്ന അഞ്ചാം ഘട്ടത്തിൽ സമാഇൗലിൽനിന്ന് ജബൽ അഖ്ദർ വരെയുള്ള 150 കിലോമീറ്റർ ദൂരമാകും പിന്നിടുക. ഒന്നാം സ്ഥാനം ഉറപ്പിക്കാൻ കടുത്ത പോരാട്ടം നടക്കുന്ന അവസാന ഘട്ടത്തിൽ അറൈമി ബ്യൂൾവാർഡിൽനിന്ന് മത്ര കോർണിഷ് വരെയുള്ള 144.5 കിലോമീറ്ററാണ്. ഒമാെൻറ വിവിധ ഭൂപ്രകൃതികളിലൂടെ കടന്നുപോകുന്ന 911 കിലോമീറ്റർ ദൂരമാണ് ആറ് സ്റ്റേജുകളിലായി മത്സരാർഥികൾ പിന്നിടുകയെന്ന് സംഘാടകർ അറിയിച്ചു. 12ാം നൂറ്റാണ്ടിെൻറ പാരമ്പര്യം വിളിച്ചോതുന്ന റുസ്താഖ് കോട്ടയിൽനിന്ന് തുടങ്ങി ആധുനികതയുടെ അടയാളമായ മസ്കത്തിലാണ് മത്സരത്തിെൻറ സമാപനം. കഴിഞ്ഞ വർഷം അസ്താന പ്രോ ടീമിെൻറ അലക്സി ല്യൂെട്ടൻസ്കോയാണ് ടൂർ ഒാഫ് ഒമാൻ ജേതാവായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story