സുഹാറിലേക്ക് പുതിയ വിമാന സർവിസ് തുടങ്ങി
text_fieldsസുഹാർ: ഇറാനിയൻ വിമാനക്കമ്പനിയായ ഖഷം എയർവേസ് സുഹാർ വിമാനത്താവളത്തിൽനിന്ന് സ ർവിസ് ആരംഭിച്ചു. സുഹാറിൽനിന്ന് ഇറാനിലെ ഷിറാസിലേക്ക് മൂന്ന് പ്രതിവാര സർവിസും ഇ സ്ഫഹാനിലേക്ക് രണ്ടും മഷദിലേക്ക് ഒരു സർവിസുമാണ് ഉണ്ടാവുക. ഷിറാസിലേക്കുള്ള സർവിസ് ഒമാനിലെ ബിസിനസ്, സാമ്പത്തിക മേഖലകളുടെ വളർച്ചക്ക് ഗുണകരമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സുഹാർ തുറമുഖത്തേക്കും ഫ്രീസോണിലേക്കും ഇറാനിയൻ നിക്ഷേപകരെ കൂടുതലായി ആകർഷിക്കാൻ സർവിസ് സഹായകരമാവുകയും ചെയ്യും. സുഹാറിലേക്കുള്ള വ്യോമഗതാഗതം വർധിപ്പിക്കുന്നതിൽ സർക്കാർ പ്രത്യേക താൽപര്യമാണ് പുലർത്തുന്നതെന്ന് സുഹാർ വിമാനത്താവളം ഡയറക്ടർ അലി താനി അൽ ഖായിഫി പറഞ്ഞു.
വരുംവർഷങ്ങളിൽ യാത്രികരുടെ എണ്ണം 20 ലക്ഷമായി വർധിപ്പിക്കുകയാണ് ലക്ഷ്യം. നിലവിൽ സലാം എയറും ഖത്തർ എയർവേസും എയർ അറേബ്യയും ഇവിടെനിന്ന് സർവിസ് നടത്തുന്നുണ്ട്. നവംബർ അവസാനത്തെ കണക്കുപ്രകാരം 2.74 ലക്ഷം യാത്രക്കാരാണ് സുഹാർ വിമാനത്താവളം വഴി യാത്രചെയ്തത്. ഇതിൽ 2.58 ലക്ഷം പേരും അന്താരാഷ്ട്ര യാത്രക്കാരാണ്. മൊത്തം 1063 വിമാനങ്ങൾ സുഹാറിൽ വന്നിറങ്ങുകയും 1059 എണ്ണം സുഹാറിൽനിന്ന് പുറപ്പെടുകയും ചെയ്തു. നിലവിലെ ഇവിടത്തെ ടെർമിനലിെൻറ വിസ്തൃതി 3000 ചതുശ്ര മീറ്ററായി വർധിപ്പിക്കുന്നതും ആലോചനയിലുണ്ട്. ടെർമിനൽ വന്നിറങ്ങുന്നവർക്കും പോകുന്നവർക്കും പ്രത്യേക വിഭാഗങ്ങളായി തിരിക്കും. അടിയന്തര സാഹചര്യങ്ങളിൽ മസ്കത്തിൽനിന്നുള്ള അധിക സർവിസുകളെക്കൂടി ഉൾക്കൊള്ളാവുന്ന തരത്തിലാകും ക്രമീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.