അതി ശൈത്യം: സൈഖിൽ പൂജ്യത്തിൽ താഴെ
text_fieldsമസ്കത്ത്: ബുധനാഴ്ച തകർത്തുപെയ്ത മഴക്കൊപ്പം രാജ്യത്ത് താപനില കുറഞ്ഞതായി കാ ലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പലയിടങ്ങളിലും താപനില പൂജ്യം ഡിഗ്രിക്ക് താഴെ യെത്തി. ജബൽ അഖ്ദറിലെ സൈഖിലാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. മൈനസ് അ ഞ്ച് ഡിഗ്രി സെൽഷ്യസ് ആണ് ഇവിടെ രേഖപ്പെടുത്തിയത്. മഞ്ഞുവീഴ്ചയുടെയും തണുത്തുറഞ്ഞുകിടക്കുന്ന തടാകങ്ങളുടെയുമെല്ലാം ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
അടുത്ത കാലത്തൊന്നും ഒമാനിൽ ഇത്തരത്തിൽ തണുപ്പ് ഉണ്ടായിട്ടില്ലെന്ന് സ്വദേശികളും വിദേശികളും പറയുന്നു. ജബൽ അഖ്ദറിലും ജബൽ ശംസിലുമാണ് ഏറ്റവുമധികം തണുപ്പ് അനുഭവപ്പെടുന്നത്. തണുപ്പ് ആസ്വദിക്കാനും ചിത്രങ്ങളെടുക്കാനുമായി നിരവധി സഞ്ചാരികൾ ഇവിടെയെത്തുന്നുണ്ട്. ദോഫാർ ഗവർണറേറ്റിലെ മിർബാത്തിലാണ് കൂടുതൽ താപനില രേഖപ്പെടുത്തിയത്.
26 ഡിഗ്രിയായിരുന്നു ഇവിടത്തെ ചൂട്. നിസ്വ, മഖ്ഷൻ, ഹൈമ, യൻകൽ എന്നിവിടങ്ങളിലും താപനില ഒറ്റയക്കത്തിലേക്ക് താഴ്ന്നിരുന്നു. ചൊവ്വ, ബുധൻ ദിവസങ്ങളിലായി തിമിർത്തുപെയ്ത മഴയിൽ നിരവധി താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായിരുന്നു. മസ്കത്തിലാണ് കൂടുതൽ മഴ ലഭിച്ചത്. 56 മില്ലീമീറ്റർ മഴയാണ് മസ്കത്തിൽ കിട്ടിയത്. ഖസബിൽ 25 മി.മീറ്ററും ബുക്കയിൽ 22 മി.മീറ്ററും സുവൈഖിൽ 15 മി.മീറ്ററും മഴ ലഭിച്ചതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. അടുത്തയാഴ്ച വീണ്ടും മഴക്ക് സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ന്യൂനമർദമാണ് കാരണം. ജനുവരി 21 മുതൽ ന്യൂനമർദം മൂലം മുസന്ദം, ബാത്തിന, മസ്കത്ത്, ശർഖിയ, ഒമാൻ കടലിെൻറ തീരം എന്നീ മേഖലകളിൽ സാമാന്യം ശക്തമായ മഴ മുതൽ കനത്ത മഴ വരെ ഉണ്ടാകും. ഇതോടൊപ്പം, ശക്തമായ കാറ്റും ആലിപ്പഴ വർഷവുമുണ്ടാകും. കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നതിനാൽ മത്സ്യ തൊഴിലാളികൾ കരുതിയിരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.