സുൽത്താെൻറ നിര്യാണം: അനുശോചനവുമായി ഇന്ത്യൻ സംഘം മസ്കത്തിൽ
text_fieldsമസ്കത്ത്: സുൽത്താൻ ഖാബൂസ് ബിൻ സഇൗദിെൻറ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്താ ൻ ഇന്ത്യൻ സംഘം മസ്കത്തിലെത്തി. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ് വിയുടെ നേതൃത്വത്തിെല സംഘത്തെ അൽ ആലം കൊട്ടാരത്തിൽ സുൽത്താൻ ഹൈതം ബിൻ താരീഖ് അൽ സഇൗദ് സ്വീകരിച്ചു. പുതിയ സുൽത്താന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശവും നഖ്വി കൈമാറി. മുഖ്താർ അബ്ബാസ് നഖ്വിക്ക് പുറമെ നിരവധി ലോകനേതാക്കൾ ചൊവ്വാഴ്ചയും സുൽത്താൻ ഖാബൂസിെൻറ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്താനായി എത്തി.
ജപ്പാനീസ് പ്രധാനമന്ത്രി ഷിൻസോ ആബെ, സോമാലിയ പ്രസിഡൻറ് മുഹമ്മദ് അബ്ദുല്ലാഹി ഫർമാജോ, സിറിയൻ ഉപപ്രധാനമന്ത്രി വലീദ് അൽ മുഅല്ലം, പാകിസ്താൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറൈശി, ഖത്തർ ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനി തുടങ്ങിയവരാണ് ചൊവ്വാഴ്ച മസ്കത്തിലെത്തിയത്. രാഷ്ട്രനേതാക്കളെ സുൽത്താൻ ഹൈതം ബിൻ താരീഖ് അൽ സഇൗദും ഉപപ്രധാനമന്ത്രിമാരായ സയ്യിദ് അസദും സയ്യിദ് ഫഹദുമടക്കം രാജ കുടുംബാംഗങ്ങൾ സ്വീകരിച്ചു. ഒൗദ്യോഗിക ദുഃഖാചരണവും പൊതുഅവധിയും ചൊവ്വാഴ്ച അവസാനിച്ചു. 40 ദിവസത്തെ ദുഃഖാചരണം തുടരും. ഒൗദ്യോഗിക ദുഃഖാചരണത്തിെൻറയും അനുശോചനങ്ങൾ സ്വീകരിക്കുന്നതിെൻറയും സമാപന ഭാഗമായി ചൊവ്വാഴ്ച ഉച്ചക്ക് അൽആലം കൊട്ടാരത്തിൽ പ്രത്യേക പ്രാർഥനാ ചടങ്ങുകൾ നടന്നു. ബുധനാഴ്ച മുതൽ ഒാഫിസുകളും വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കും. നിരത്തുകൾ ചൊവ്വാഴ്ച വൈകീട്ട് മുതൽക്കേ സജീവമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.