Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമെഡിക്കൽ മാലിന്യം...

മെഡിക്കൽ മാലിന്യം കൂടുന്നു; വർധന മൂന്നിരട്ടി

text_fields
bookmark_border
മെഡിക്കൽ മാലിന്യം കൂടുന്നു; വർധന മൂന്നിരട്ടി
cancel

മസ്കത്ത്: ഏഴുവർഷത്തിനിടെ ഒമാനിലെ മെഡിക്കൽ മാലിന്യം വർധിച്ചത് മൂന്നിരട്ടിയോളം. 2012ൽ 1,022.89 ടണ്ണായിരുന്നു ആശുപത്രികളിൽ നിന്നും അനുബന്ധ സ്ഥാപനങ്ങളിൽനിന്നും പുറന്തള്ളുന്ന മാലിന്യമെങ്കിൽ കഴിഞ്ഞ വർഷം 4,294.67 ടണ്ണായി ഉയർന്നു. ഒമാനിലെ ഒരു വർഷത്തെ മെഡിക്കൽ മാലിന്യം 4,500 ടണ്ണാണെന്ന് ആരോഗ്യമന്ത്രാലയം ആരോഗ്യ പരിചരണ-മാലിന്യ സംസ്കരണ വിഭാഗം തലവൻ ജാസിം അൽ വഹൈബി പറഞ്ഞു. ഇവയിൽ 15 മുതൽ 25 ശതമാനം വരെ അപകടകരമായ മാലിന്യങ്ങളാെണന്നും അതിനാൽ ഇവക്ക് അനുയോജ്യമായ രീതിയിലുള്ള സംസ്കരണം ആവശ്യമാണ്. ആശുപത്രികൾ, ക്ലിനിക്കുകൾ, ഡെൻറൽ ക്ലിനിക്കുകൾ, ബ്ലഡ് ബാങ്ക്, മൃഗാശുപത്രികൾ, മെഡിക്കൽ റിസർച് കേന്ദ്രങ്ങൾ, ലാബോറട്ടറികൾ എന്നിവിടങ്ങളിൽനിന്നുള്ള മാലിന്യമാണ് മെഡിക്കൽ മാലിന്യത്തിൽ ഉൾപ്പെടുന്നത്.

ആരോഗ്യ സുരക്ഷാ മേഖലയിലെ മാലിന്യം രോഗങ്ങളുണ്ടാക്കാൻ കാരണമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മെഡിക്കൽ മാലിന്യം ശരിയായ രീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ പരിസ്ഥിതിക്കും ജീവികളുടെ ആരോഗ്യത്തിനും വൻ ഭീഷണിയാവും. മാത്രമല്ല, നിരവധി മാരകരോഗങ്ങൾ പടരാനും ഇത് കാരണമാകും. ആേരാഗ്യ സ്ഥാപനങ്ങളും ആശുപത്രികളും കൂടുതലുള്ളതിനാൽ ഏറ്റവും കൂടുതൽ മെഡിക്കൽ മാലിന്യം മസ്കത്ത് ഗവർണറേറ്റിലാണുള്ളത്. ദോഫാർ, വടക്കൻ ബാത്തിന, തെക്കൻ ശർഖിയ്യ ഗവർണറേറ്റുകൾ രണ്ടാം സ്ഥാനത്താണ്. ഒമാനിലെ ആരോഗ്യമേഖലയിലെ 99 ശതമാനം മെഡിക്കൽ മാലിന്യവും ഒമാൻ എൻവയൺമെൻറൽ സർവിസസ് ഹോൾഡിങ് കമ്പനി - ബീഹ് ആണ് സംസ്കരിക്കുന്നത്. പരിസ്ഥിതിക്കോ പൊതുജനത്തിനോ ഒട്ടും ഹാനികരമല്ലാത്ത രീതിയിലും രോഗങ്ങൾ പകരാതിരിക്കാൻ പ്രത്യേക ശ്രദ്ധയോടെയുമാണ് ബീഹ് മെഡിക്കൽ മാലിന്യം സംസ്കരിക്കുന്നത്.

കഴിഞ്ഞ വർഷം 4,300 ടണ്ണിലധികം മെഡിക്കൽ മാലിന്യം ബീഹ് സംസ്കരിച്ചിരുന്നു. ഇൗ വർഷം ഏറ്റവും മികച്ച രീതിയിൽ മെഡിക്കൽ മാലിന്യം സംസ്കരിച്ചതിന് മിഡിൽ ഇൗസ്റ്റ് വേസ്റ്റ് ആൻഡ് റീസൈക്ലിങ് അവാർഡ് ബീഹ് നേടിയിരുന്നു. 2012ലാണ് ബീഹ് മെഡിക്കൽ മാലിന്യ സംസ്കരണം ആരംഭിച്ചത്. മാലിന്യം ആശുപത്രികളിൽനിന്ന് സ്വീകരിക്കുന്നതും കൊണ്ടുപോകുന്നതും സംസ്കരിക്കുന്നതുമൊക്കെ കമ്പനി തന്നെയാണ്. മാലിന്യ സംസ്കരണത്തിനായി മസ്കത്ത്, വടക്കൻ ബാത്തിന, ദേഫാർ എന്നിവിടങ്ങളിൽ പ്ലാൻറുകളും നിർമിച്ചിട്ടുണ്ട്. മെഡിക്കൽ മാലിന്യം മൊത്തമായി സംസ്കരിക്കാനാണ് സംവിധാനമുണ്ടാക്കിയിരിക്കുന്നതെന്ന് അൽ വഹൈബി പറഞ്ഞു. ചില ആശുപത്രികളിൽ അനധികൃതമായി നടത്തുന്ന മെഡിക്കൽ മാലിന്യ സംസ്കരണം അപകടകരമായ വാതകങ്ങൾ പുറേത്തക്കു വിടുന്നതടക്കമുള്ള അപകടങ്ങൾക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. ഒമാനിലെ മെഡിക്കൽ മാലിന്യ സംസ്കരണ പദ്ധതികൾ ലോകാരോഗ്യ സംഘടനയുടെ നിലവാരമനുസരിച്ചാണ് തയാറാക്കിയതെന്നും ഏറ്റവും ശാസ്ത്രീയമായ രീതികളാണ് ഇതിന് ഉപേയാഗിക്കുന്നതെന്നും വഹൈബി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story