Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവരുമാനത്തിൽ 32 ശതമാനം...

വരുമാനത്തിൽ 32 ശതമാനം വർധന

text_fields
bookmark_border
വരുമാനത്തിൽ 32 ശതമാനം വർധന
cancel

മസ്കത്ത്: ഇൗവർഷം ആദ്യപാദത്തിൽ ഒമാെൻറ വരുമാനം കഴിഞ്ഞവർഷം ഇതേ കാലയളവിനെക്കാൾ 32 ശതമാനം വർധിച്ചു. കഴിഞ്ഞവർഷം 210 കോടി റിയാൽ വരുമാനമുണ്ടായിരുന്നത് ഇൗ വർഷം 270 കോടി റിയാലായി ഉയർന്നു. എന്നാൽ, രാജ്യത്തിെൻറ മൊത്തം ചെലവിലും വർധന രേഖപ്പെടുത്തിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇൗ വർഷം ആദ്യപാദത്തിൽ മൊത്തം ചെലവ് 260 കോടി റിയാലായി ഉയർന്നതായി സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ നാഷനൽ സെൻറർ അറിയിച്ചു.

ആഭ്യന്തര ഉൽപാദനത്തിൽ കഴിഞ്ഞവർഷത്തെക്കാൾ 1.6 ശതമാനം കുറവുണ്ടായതായി റിപ്പോർട്ടിലുണ്ട്. കഴിഞ്ഞവർഷം 720 കോടി റിയാലായിരുന്ന ആഭ്യന്തര ഉൽപാദനം ഇൗവർഷം 710 കോടി റിയാലായി കുറഞ്ഞു. ശരാശരി എണ്ണവില ബാരലിന് 62.9 ഡോളറിൽനിന്ന് 61 ഡോളറായി കുറഞ്ഞതാണ് ഇതിന് കാരണം. എണ്ണയുമായി ബന്ധപ്പെട്ട വരുമാനം കഴിഞ്ഞവർഷം 243 കോടി റിയാലായിരുന്നു. ഇൗ വർഷം ആദ്യപാദത്തിൽ ഇത് 241 കോടിയായി കുറഞ്ഞു. ക്രൂഡ് ഒായിലുമായി ബന്ധപ്പെട്ട വരുമാനം 2.5 ശതമാനം കുറഞ്ഞു. എന്നാൽ, പ്രകൃതി വാതകത്തിൽനിന്നുള്ള വരുമാനം കഴിഞ്ഞവർഷത്തെക്കാൾ 10.8 ശതമാനം വർധിച്ചിട്ടുണ്ട്.

വ്യവസായ മേഖലയിൽ 4.8 ശതമാനം കുറവുണ്ടെങ്കിലും മത്സ്യബന്ധന-കാർഷികമേഖലയിൽ 18.6 ശതമാനം വർധവുണ്ടായി. കയറ്റുമതി 1.4 ശതമാനം വർധിച്ചതിനാൽ വ്യാപാരമേഖലയിലും നല്ല വളർച്ചയുണ്ടായി. സ്വകാര്യ മേഖലയിലെ നിക്ഷേപത്തിൽ ഇൗ വർഷം 2.9 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞവർഷം 1420 കോടി റിയാലായിരുന്നത് ഇൗ വർഷം 1460 കോടി റിയാലായി ഉയർന്നു. കമേഴ്സ്യൽ ബാങ്കുകളും ഇസ്ലാമിക ബാങ്കുകളും നൽകുന്ന വായ്പയും 5.7 ശതമാനം വർധിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story