Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജബൽ അഖ്ദറിെൻറ കാഴ്ചകൾ ...

ജബൽ അഖ്ദറിെൻറ കാഴ്ചകൾ നുകരാൻ സഞ്ചാരികളുടെ തിരക്ക്

text_fields
bookmark_border
ജബൽ അഖ്ദറിെൻറ കാഴ്ചകൾ  നുകരാൻ സഞ്ചാരികളുടെ തിരക്ക്
cancel
camera_alt??? ??????

മസ്‌കത്ത്: കോട്ടകൊത്തളങ്ങളും പവർതശിഖരങ്ങളും സൗന്ദര്യക്കാഴ്ചകളൊരുക്കുന്ന ഒമാന് തിലകക്കുറിയായി ഉയർന്നുനിൽക്കുന്ന ജബൽ അഖ്ദറിലേക്ക് സഞ്ചാരികളുടെ പ്രവാഹം തുടരുന്നു. ഇൗ വർഷത്തിെൻറ ആദ്യപകുതിയിലെത്തിയത് 84,000ത്തോളം സന്ദർശകരാണ്. പച്ചപുതച്ച പാടങ്ങൾ, മരങ്ങൾ, പഴങ്ങൾ, വാദികൾ എന്നിവക്ക് പേരുകേട്ട പച്ച പർവതം അഥവാ ജബൽ അഖ്‌ദർ സുൽത്താനേറ്റിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. അൽ ഹജർ പർവതനിരയുടെ ഭാഗമായ അൽ ദാഖിലിയ ഗവർണറേറ്റിലെ നിസ്വ വിലയാത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. 2019 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ വർധനയാണ് ജബൽ അഖ്ദർ രേഖപ്പെടുത്തിയത്.

2019 ജനുവരി മുതൽ ജൂൺ വരെ ജബൽ അഖ്‌ദറിലെത്തുന്ന മൊത്തം സഞ്ചാരികളുടെ എണ്ണം 84,539 ആണ്. ജൂണിലെ എണ്ണം മാത്രം 28,725 ആയിരുന്നു. ജബൽ അഖ്ദർ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വളർച്ച കൈവരിച്ചതായി ദാഖിലിയ ഗവർണറേറ്റിലെ വിനോദസഞ്ചാര ഡയറക്ടർ ഖലീൽ അൽ തൂബി പറഞ്ഞു. വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനും ലോകത്തിലെ വിവിധ രാജ്യങ്ങളിലെ സഞ്ചാരപ്രിയരെ ഒമാനിെൻറ പ്രകൃതിസൗന്ദര്യം നുകരാനെത്തിക്കുന്നതിലും വിപുലമായ പ്രവർത്തനങ്ങളാണ് വിനോദസഞ്ചാര മന്ത്രാലയം നടപ്പാക്കുന്നത്. രാജ്യാന്തര തലത്തിൽ ഒമാൻ ടൂറിസത്തെ അടയാളപ്പെടുത്തുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

പർവത റോഡിെൻറ തുടക്കത്തിൽതന്നെ സ്ഥിതിചെയ്യുന്ന ടൂറിസം സർവിസസ് സെൻറർ വിനോദസഞ്ചാരികൾക്ക് ആവശ്യമായ വിവരങ്ങൾ കൈമാറുന്നുണ്ടെന്നും ജബൽ അഖ്‌ദറിെൻറയും സുൽത്താനേറ്റിെൻറയും വിശദമായ മാപ്പുകളും അറിയിപ്പുകളും സൗകര്യങ്ങൾ വിശദീകരിക്കുന്ന ലഘുലേഖകളും വിതരണം നടത്തുന്നതായും ടൂറിസം സർവിസസ് സെൻററിലെ ടൂറിസ്റ്റ് ഗൈഡ് മർഹൂൻ ബിൻ സയീദ് അൽ മഹ്റൂക്കി വ്യക്തമാക്കി. ഒമാനിലെ മൊത്തം വിനോദസഞ്ചാര കേന്ദ്രങ്ങൾ, എത്തിച്ചേരാനുള്ള വഴികൾ, സൗകര്യങ്ങൾ, അനുബന്ധ താമസകേന്ദ്രങ്ങൾ, അവിടെ ലഭ്യമായ പൊതുസേവനങ്ങൾ തുടങ്ങിയവയെല്ലാം ബ്രോഷറുകളിൽനിന്ന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2018ൽ ജബൽ അഖ്‌ദറിലെത്തിയ മൊത്തം സഞ്ചാരികളുടെ എണ്ണം 2,26,487 ആയിരുന്നു. 2019 ജൂണിൽ ഒമാനി വിനോദസഞ്ചാരികളുടെ എണ്ണം 15,104 ആയിരുന്നു. ഇതേ കാലയളവിൽ ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള സഞ്ചാരികളുടെ എണ്ണം 1,458 ആണ്. അറബ് രാജ്യങ്ങളിൽനിന്ന് 1397 പേരും മറ്റ് വിദേശ രാജ്യങ്ങളിൽനിന്ന് 10766 പേരുമാണ് സന്ദർശകരായി എത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story