സാഘോഷം സഫേല വിളവെടുപ്പ്; സലാലയിൽ ഉത്സാവന്തരീക്ഷം
text_fieldsമസ്കത്ത്: ഒമാൻ കടലിൽ കണ്ടുവരുന്ന അപൂർവ കടലുൽപന്നമായ സഫേലയുടെ വിളവെടുപ്പ് ആരംഭിച്ചു. വിളവെടുപ്പ് പത്ത് ദിവസത്തോളം നീളും. വിദേശരാജ്യങ്ങളിൽ ഏറെ പ്രിയമേറിയ സഫേല സീസണിൽ ടൺ കണക്കിനാണ് വിളവെടുക്കുന്നത്. ഒരു കിലോ സഫേലക്ക് 60 റിയാലിനടുത്ത് വില ലഭിക്കാറുണ്ട്. മികച്ച വരുമാനം ലഭിക്കുന്നതാൽ നിരവധി പേരാണ് ഇൗ രംഗത്തുള്ളത്. ഇവർക്കായി പ്രത്യേക ലൈസൻസും മന്ത്രാലയം നൽകുന്നുണ്ട്. അമിതമായി സഫേല പിടിക്കുന്നത് ഇവയുടെ വംശനാശത്തിന് കാരണമാകുന്നതിനാൽ ഒമാൻ കാർഷിക-മത്സ്യവിഭവ മന്ത്രാലയം നിരവധി നിയന്ത്രണങ്ങളാണ് വിളവെടുപ്പിന് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിെൻറ ഭാഗമായി കഴിഞ്ഞ രണ്ട് വർഷം സഫേല വിളെവടുപ്പിന് നിരോധനമുണ്ടായിരുന്നു.
ഇൗ മാസം ഏഴ് മുതൽ 16 വരെ നടക്കേണ്ടിയിരുന്ന വിളവെടുപ്പാണ് ബുധനാഴ്ചത്തേക്ക് മാറ്റിയത്. 2016ൽ 54.819 സഫേലയാണ് വിളവെടുത്തത്. സലാലയിൽനിന്ന് കിലോമീറ്ററുകൾ അകലെ മിർബാത്ത്, സാദ വിലായത്തുകളിലെ കടലുകളിലാണ് സഫേല വിളയുന്നത്. മിർബാത്തിലെ ഹൈനു, വാദിെഎൻ വിലായത്തുകളും സദാ വിലായത്തിലെ സോബ്, സദാ, ഫുഷി, ഹൈതും, ഹദ്ബീൻ, ഹാസിക് പ്രദേശങ്ങളുമാണ് സഫേലയുടെ മുഖ്യ കേന്ദ്രം. ഇൗ പ്രദേശങ്ങൾ വിളവെടുപ്പ് ഉത്സവത്തിലാണ്.
കാർഷിക മന്ത്രാലയത്തിെൻറ ടീം അംഗങ്ങളും ദോഫാർ പൊലീസും വിളവെടുപ്പിെൻറ നിയമങ്ങളും നിർദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ രംഗത്തുണ്ട്. അതേസമയം, ഗവർണറേറ്റിലെ ഷാലിം, അൽ ഹലാനിയാത്ത് ദ്വീപുകളിലും നിയാബത്ത് സൗഖ്റയിലും സഫേല പിടിത്തത്തിന് നിരോധനം നിലവിലുണ്ട്. സഫേല അമിതമായി വിളവെടുക്കുന്നത് കാരണം 2008 മുതൽ 2010 വരെ മൂന്ന് വർഷത്തേക്ക് വിളവെടുപ്പ് നിരോധിച്ചിരുന്നു. ഇതിെൻറ ഫലമായി 2011ൽ 149 ടൺ സഫേലയാണ് വിളവെടുത്തത്. വിളവെടുപ്പിന് കടലിൽ പോവുന്നവർക്ക് നിരവധി സുരക്ഷാനിർദേശങ്ങളും നിയമങ്ങളും നിലവിലുണ്ട്. കടലിൽ മുങ്ങിയാണ് സഫേല വിളവെടുക്കുന്നത്. യുവാക്കളടക്കം നിരവധി േപർ ഇതിനായി കടലിൽ പോവുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.