മസ്കത്ത് അന്താരാഷ്ട്ര ആഭരണ പ്രദർശനം നാളെ തുടങ്ങും
text_fieldsമസ്കത്ത്: 10ാമത് മസ്കത്ത് അന്താരാഷ്ട്ര ആഭരണ പ്രദർശനം (മിജെക്സ്) ഡിസംബർ മൂന്ന് മുതൽ ഏഴുവരെ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററിൽ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സെൻററിെൻറ നാല്, അഞ്ച് ഹാളുകളിലായി സജ്ജീകരിച്ച 5000 ചതുരശ്ര അടി വിസ്തൃതിയിലാണ് ആഭരണ പ്രദർശനം നടക്കുന്നത്. പ്രവേശനം പൂർണമായും സൗജന്യമാണ്. സ്വർണ, രത്നാഭരണങ്ങളുടേതടക്കം വിപുലമായ ശേഖരമാണ് അഞ്ച് ദിവസത്തെ മേളയിൽ അണിനിരത്തുന്നത്. ഇൗ വർഷത്തെ പ്രദർശനത്തിൽ കൂടുതൽ പുതുമകളും പവിലിയനുകളും ഒരുക്കിയിട്ടുണ്ട്. ഒമാന് പുറമെ ഇന്ത്യ, ഇറ്റലി, ആസ്ട്രേലിയ, ബ്രിട്ടൻ, അമേരിക്ക, തായ്ലൻഡ്, തുർക്കി, യു.എ.ഇ തുടങ്ങിയയിടങ്ങളിൽനിന്നുള്ള 150ഒാളം പ്രദർശകരാണ് ആഭരണ മേളക്ക് എത്തുക.
ഏറ്റവും പുതിയ ആഭരണ കലക്ഷനുകൾക്ക് ഒപ്പം പരമ്പരാഗത രൂപകൽപനയിലുള്ള മികവുറ്റ ആഭരണങ്ങളും വരാനിരിക്കുന്ന ട്രെൻഡുകളുമൊക്കെ മേളയിൽ എത്തിക്കുമെന്ന് സംഘാടകർ അറിയിച്ചു.
എൻഗേജ്മെൻറ് റിങ്ങുകൾ, വജ്രാഭരണങ്ങൾ തുടങ്ങിയവയുടെ അതുല്യ ശേഖരംതന്നെ യൂറോപ്പവിലിയനിൽ പ്രതീക്ഷിക്കാം. ഇന്ത്യൻ പവിലിയനിൽ സന്ദർശകരുടെ ഹൃദയം കവരുന്ന രീതിയിലുള്ള സ്വർണ, വെള്ളി, വജ്രാഭരണങ്ങളും ഒരുക്കും. സ്വിസ് വാച്ച് നിർമാതാക്കളായ ജോവിയലിെൻറ സ്റ്റാളും പ്രദർശന നഗരിയിലുണ്ട്. സന്ദർശകർക്ക് തായ്ലൻഡിലേക്ക് ലക്ഷ്വറി യാത്രക്കുള്ള അവസരം ലഭിക്കും. സാലെം അൽ ശുെഎബി ജ്വല്ലറി നടത്തുന്ന റാഫിൾ ഡ്രോയിൽ വിജയിക്കുന്നവർക്ക് കൈകൊണ്ട് നിർമിച്ച ആഭരണം ലഭിക്കും. വെള്ളിയാഴ്ച ഒഴിച്ചുള്ള ദിവസങ്ങളിൽ ഉച്ചക്ക് രണ്ടു മുതൽ രാത്രി 10 വരെയാണ് പ്രദർശനത്തിലെ പ്രവേശന സമയം. വെള്ളിയാഴ്ച നാലു മണി മുതൽ രാത്രി 11 വരെയാണ് പ്രദർശനമുണ്ടാവുക. ഒമാൻ കൺെവൻഷൻ ആഡെ് എക്സിബിഷൻ സെൻറർ സി.ഇ.ഒ സയീദ് സലിം സെയ്ദ് അൽ ഷൻഫാരി, വേഗ ഇൻറർട്രേഡ് ആൻഡ് എക്സിബിഷൻ സ്ഥാപകൻ ടോണി, മിജെക്സിെൻറയും പെർഫ്യൂം എക്സിബിഷെൻറയും പ്രോജക്ട് മാനേജർ അമൽ അൽ ജബ്റി എന്നിവർ വാർത്തസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.