കത്തെഴുതി കഥാകാരിയായ ഷമീമ വളപട്ടണം
text_fieldsമസ്കത്ത്: തീക്ഷ്ണമായ അനുഭവങ്ങൾ കോറിയെടുത്ത് ആർദ്രമായ കഥകൾ മെനഞ്ഞെടുത്ത പ്രവാ സ ലോകത്തിെൻറ കഥാകാരി ഷമീമ വളപട്ടണത്തെ എഴുത്തുകാരിയാക്കിയത് കത്തുകൾ. 26 വർഷം മസ് കത്തിൽ പ്രവാസിയായിരുന്ന ഷമീമ വളപട്ടണത്തിെൻറ ‘മഴ ആകാശത്തെ നനയ്ക്കുന്നില്ല’ കഥാസ മാഹാരം കഴിഞ്ഞ ഷാർജ പുസ്തകേമളയിൽ പ്രകാശനം ചെയ്തു. 12 വർഷം മുമ്പ് ഷമീമ എഴുതിയ ഒമ്പത ു കഥകളും അടുത്തിടെ എഴുതിയ മൂന്നു കഥകളുമായാണ് സമാഹാരം പുറത്തിറക്കിയിരിക്കുന്നത്.
പ്രവാസത്തിെൻറ ആദ്യ കാലങ്ങളിൽ ഭർത്താവിനയച്ച കത്തുകളാണ് തന്നിലെ എഴുത്തുകാരിയെ വളർത്തിയതെന്ന് ഷമീമ പറയുന്നു. ഫോണും വാട്സ്ആപും ഇൻറർനെറ്റും അടക്കം സൗകര്യങ്ങളില്ലാതിരുന്ന പ്രവാസത്തിെൻറ ആദ്യകാലങ്ങളിൽ കത്തുകളായിരുന്നു ആശയവിനിമയ മാർഗം. ഷമീമ എഴുതിയ കത്തുകളുടെ രൂപവും ഭാവവും ഭർത്താവ് അബ്ദുല്ലക്ക് ഏറെ പിടിച്ചു. ഷമീമയിൽ എഴുത്തുകാരിയുണ്ടെന്നും അതിനാൽ എഴുതണമെന്ന അബ്ദുല്ലയുടെ നിർബന്ധമാണ് തനിക്ക് വലിയ പ്രചോദനമായതെന്ന് ഷമീമ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. പിന്നീട് ഫോണുകൾ വ്യാപകമായെങ്കിലും 2005 വരെ കത്തുകൾ എഴുതിയിരുന്നതായി ഷമീമ പറയുന്നു. അക്കാലത്ത് തനിക്കെഴുതിയ കത്തുകളെല്ലാം സൂക്ഷിച്ചുവെച്ചിരുന്നെങ്കിലും വീട്ടിൽ േമാഷണം നടന്നപ്പോൾ അവയെല്ലാം നഷ്ടപ്പെട്ടതായി അബ്ദുല്ല പറഞ്ഞു. ജീവിതയാത്രയിൽ ഷമീമ തൊട്ടറിഞ്ഞ അനുഭവങ്ങളാണ് ആദ്യ ചെറുകഥാ സമാഹാരത്തിലുള്ളത്.
പ്രവാസ ലോകത്തിരുന്ന് ജന്മനാട്ടിലെ മനുഷ്യെൻറ ആകുലതയും വേദനയും അക്ഷരങ്ങളിൽ ചാലിച്ചെടുത്ത് വായനക്കാരന് പകർന്ന് നൽകുന്നതായിരുന്നു കഥകൾ. അറിയപ്പെടുന്ന അക്കാദമിക പിന്തുണയും ഭാഷാ പരിജ്ഞാനത്തിെൻറ അകമ്പടിയുമില്ലാതെ ഷമീമ എഴുതിയ വരികൾ മികവുറ്റതാണെന്ന് സാഹിത്യകാരി കെ.പി. സുധീര പുസ്തകത്തിെൻറ അവതാരികയിൽ പറയുന്നു. മനുഷ്യെൻറ വേദനകളാണ് രചനകൾക്ക് പ്രചോദനമെന്ന് ഷമീമ പറഞ്ഞു. തൊട്ടറിയുകയും കാഴ്ചകളിലെത്തുകയും പരിചയക്കാരിൽനിന്ന് സന്നിവേശിക്കുകയും ചെയ്യുന്ന ദുഃഖങ്ങൾ തെൻറ മനസ്സിൽ കരടാവുകയും പിന്നീട് കഥയാവുന്നതുമായി ഷമീമ പറയുന്നു. 12 കഥകൾ അടങ്ങിയ സമാഹാരത്തിൽ എട്ടും ജീവിതാനുഭവങ്ങളാണ്. 13 വർഷം മുെമ്പഴുതിയ ആദ്യ കഥയായ ‘വിരിയും മുേമ്പ’ അനാഥ ബാല്യത്തിെൻറ കഥയാണ്. ചെറുപ്പ കാലത്ത് നാട്ടിലെ ബസ് യാത്രയിൽ കണ്ട കാഴ്ചയാണ് ഇൗ കഥക്ക് അടിസ്ഥാനം.
അന്ന് കഥ പല ആനുകാലികങ്ങൾക്കും അയച്ചെങ്കിലും തിരിച്ചയച്ചു. തൊട്ടടുത്ത വർഷമാണ് എട്ട് കഥകൾ എഴുതിയത്. പക്ഷേ, അവ പ്രസിദ്ധീകരണങ്ങൾക്ക് അയച്ചില്ല. പ്രവാസം കഥയെഴുതാൻ പറ്റിയ ഇടമാണ്. എന്നാൽ, കഥകളും കഥാതന്തുക്കളും നൽകിയത് നാട്ടിലെ അനുഭവങ്ങളാണെന്നും ഇവർ പറയുന്നു. ഷാർജ പുസ്തകമേളയിൽ പുസ്തകം പ്രകാശനം ചെയ്തപ്പോൾ നാട്ടുകാരും പ്രിയപ്പെട്ടവരും ഏറെ ആഘോഷിച്ചിരുന്നു. ഇവരുടെ ആഘോഷങ്ങൾക്കൊത്ത് തെൻറ കഥകൾക്ക് ഉയരാൻ കഴിയുമോ എന്ന ആശങ്ക വല്ലാതെ ആകുലപ്പെടുത്തിയിരുന്നു. അറബിക് ഒന്നാം വിഷയമായെടുത്ത് പഠിച്ച തെൻറ ഭാഷാ പരിജ്ഞാനക്കുറവ് വായനക്കാരെ നിരാശപ്പെടുത്തുമെന്ന പേടിയുമുണ്ടായിരുന്നു. എന്നാൽ, കഥ വായിച്ചവരുടെ പ്രതികരണങ്ങൾ േകട്ടപ്പോൾ ഏറെ സന്തോഷം തോന്നി. സ്വന്തം കഥ പോലെ തോന്നിയതായി പലരും പറഞ്ഞതായി ഷമീമ വളപട്ടണം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.