ഗൾഫ് കപ്പിൽ ഒമാന്‍ സമനിലക്കുരുക്ക്
text_fieldsമസ്കത്ത്: ഗൾഫ് കപ്പിൽ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ ഒമാനെ ബഹ്റൈൻ ഗള്‍ഫ് കപ്പ് ചാമ്പ്യന്മാരായ ഗോള്‍രഹിത സമനിലയില്‍ കുടുക്കി. ഇതുവരെ കിരീടം നേടിയിട്ടില്ലാത്ത ബ ഹറൈനെതിരെ ഒമാന്‍ ഗോള്‍ നേടാനായില്ല. ഇഞ്ചുറി ടൈമിലും പകരക്കാരനെ ഇറക്കി ഒമാന്‍ കളിപിടിക്കാന്‍ ശ്രമം നടത്തിയെങ്കിലും തുല്യത പാലിച്ച് ഇരു ടീമുകളും ദോഹ ഖലീഫ സ്റ്റേഡിയം വിട്ടു. പരുക്കന്‍ കളി കണ്ട മത്സരത്തിൽ റഫറി നാല് മഞ്ഞക്കാര്‍ഡുകൾ വീശി. 11ാം മിനുട്ടില്‍ ബഹ്റൈൻ സ്ട്രൈക്കർ മുഹമ്മദ് അല്‍ റുമൈഹിയാണ് ആദ്യം മഞ്ഞ നേടിയത്. ഒമാന്‍ മിഡ്ഫീല്‍ഡര്‍മാരായ ഹാരിബ് അല്‍ സഅദി 24ാം മിനിറ്റിലും അല്‍ മന്ദര്‍ അല്‍ അലവി 43ാം മിനിറ്റിലും മുഹ്സിന് അല്‍ ഖാലിദി 64ാം മിനിറ്റിലും മഞ്ഞക്കാർഡ് കണ്ടു.
രണ്ടാം പകുതിയില്‍ പകരക്കാരെ ഇറക്കി മത്സരം പിടിക്കാനുള്ള ശ്രമമാണ് ഇരു ടീമുകളും നടത്തിയത്. മൂന്നുപേരെയാണ് മാറ്റി വീതം മാറ്റിയാണ് ഒമാനും ബഹ്റൈനും പരീക്ഷണം നടത്തിയത്. 56ാം മിനിറ്റില്‍ ഒമാന്‍ പ്രതിരോധനിരക്കാരന്‍ ഇംറാന്‍ അല്‍ ഹാദിയെ പിന്‍വലിച്ച് അബ്ദുല്‍ സലാം അല്‍ മുഖൈനിയെ പരീക്ഷിച്ചു. 73ാം മിനിറ്റില്‍ മിഡ്ഫീല്‍ഡര്‍ മുഹമ്മദ് അല്‍ ഗഫ്റിയെ മാറ്റി സ്ട്രൈക്കര്‍ അര്‍ഷാദ് അല്‍ അലവിയേയും ഇഞ്ചുറി ടൈമിൽ രണ്ടാം മിനുട്ടില്‍ മിഡ്ഫീല്‍ഡര്‍ അല്‍ മന്ദര്‍ അല്‍ അലവിയെ മാറ്റി യാസീന്‍ അല്‍ ശെയാദിയേയും ഒമാന്‍ കളത്തിലിറക്കി. ബഹറൈനാകട്ടെ 66ാം മിനിറ്റില്‍ മിഡ്ഫീല്‍ഡര്‍ മഹ്ദി അല്‍ ഹുമൈദാനെ മാറ്റി സ്ട്രൈക്കര്‍ മുഹമ്മദ് മര്ഹൂനേയും 76ാം മിനിറ്റില്‍ മിഡ്ഫീല്‍ഡര്‍ കാമില്‍ അല്‍ അസ്വദിനെ പിന്‍വലിച്ച് സ്ട്രൈക്കര്‍ അബ്ദുല്‍ വഹാബ് അല്‍ മലൂദിനേയും 82ാം മിനുട്ടില്‍ മിഡ്ഫീല്‍ഡര്‍ അലി മാദാനു പകരം സ്ട്രൈക്കര്‍ തിയാഗോ അഗസ്റ്റോയേയും സ്റ്റേഡിയത്തിലിറക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.