അലി അൽ ഹബ്സി ഖത്തർ ലോകകപ്പ് അംബാസഡർ
text_fieldsമസ്കത്ത്: പശ്ചിമേഷ്യയിൽ ആദ്യമായി വിരുന്നെത്തുന്ന ലോകകപ്പ് ഫുട്ബാളിെൻറ അംബാ സഡറായി ഒമാെൻറ വെറ്ററൻ ഗോൾകീപ്പർ അലി അൽ ഹബ്സിയെ നിയമിച്ചു. പ്രാദേശിക സംഘാടക രായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറിയുടെ അംബാസഡർ േപ്രാഗ്രാമിലേക്ക് ഖത്തറിൽനിന്നും മേഖലയിൽനിന്നുമായി ഹബ്സിയടക്കം 10 പേരെയാണ് പുതുതായി നിയമിച്ചത്. ആഗോള കായിക മാമാങ്കത്തിൽ ഒമാനെയും അറബ് കായിക താരങ്ങളെയും പ്രതിനിധാനം െചയ്യാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് അലി അൽ ഹബ്സി പറഞ്ഞു. ലോകകപ്പ് ഫുട്ബാളിെൻറ പ്രചാരണത്തിെൻറ ഉത്തരവാദിത്തം ആദരവോടെ ഏറ്റെടുക്കുന്നതായും ടൂർണമെൻറിെൻറ വിജയത്തിന് അറബ് കായികതാരങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഹബ്സിയെ കൂടാതെ മുബാറക് മുസ്തഫ, ഇബ്രാഹിം ഖൽഫാൻ, ആദിൽ ഖമീസ്, അഹ്മദ് ഖലീൽ, ഖാലിദ് സൽമാൻ, മുഹമ്മദ് അബൂത്രിക, യൂനിസ് മഹ്മൂദ്, ബദർ അൽ മുതവ്വ, വാഇൽ ഗുമഅ എന്നിവരെയാണ് സുപ്രീം കമ്മിറ്റി പുതിയ അംബാസഡർമാരായി തെരഞ്ഞെടുത്തത്. സ്പാനിഷ് ഫുട്ബാൾ താരം സാവി ഹെർണാണ്ടസ്, കാമറൂണിെൻറ സാമുവൽ ഏറ്റു, ബ്രസീലിയൻ താരം കഫു, ഖത്തറിൽനിന്നുള്ള മുഹമ്മദ് സഅ്ദൂൻ അൽ കുവാരി എന്നിവരാണ് ഇതിനു മുമ്പ് സുപ്രീം കമ്മിറ്റി അംബാസഡർമാരായി നിയമിതരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.