വിമാനയാത്രക്കിടെ ശ്വാസതടസ്സം; സമയോചിത ഇടപെടൽ തുണയായി
text_fieldsമസ്കത്ത്: വിമാനയാത്രക്കിടെ ശ്വാസതടസ്സം അനുഭവപ്പെട്ട 47കാരന് കിംസ് ഒമാൻ ആശുപ ത്രിയുടെ ചുമതലയിലുള്ള മസ്കത്ത് എയർപോർട്ട് ക്ലിനിക്കിലെ ഡോക്ടർമാരുടെ സമയ ോചിത ഇടപെടൽ തുണയായി. ഇന്ത്യയിൽ ചികിത്സക്കുശേഷം മസ്കത്ത് വഴി താൻസനിയയിലേക്ക് പോകുന്നയാൾക്കാണ് യാത്രക്കിടെ അസ്വസ്ഥതയുണ്ടായത്. ഒാക്സിജൻ സിലിണ്ടറിെൻറ സഹായത്തോടെ യാത്രചെയ്തിരുന്നയാളെ ഹൃദയമിടിപ്പ് ഒട്ടുമില്ലാത്ത അവസ്ഥയിലാണ് ക്ലിനിക്കിൽ എത്തിച്ചത്. പരിശോധനയിൽ തലച്ചോറിലെ കോശങ്ങളിലേക്ക് ആവശ്യത്തിന് വായു എത്തുന്നില്ലെന്ന് കണ്ടെത്തി. മസ്തിഷ്കാഘാതവും കരളിന് ശസ്ത്രക്രിയയും കഴിഞ്ഞയാളായിരുന്നു രോഗി.
ഏപ്രൺ ക്ലിനിക്കിലേക്ക് എത്തിച്ച രോഗി ആദ്യം ചികിത്സയോട് പ്രതികരിക്കാത്ത നിലയിലായിരുന്നു. തുടർന്ന് എയർപോർട്ട് ക്ലിനിക്കിലെ ജനറൽ പ്രാക്ടീഷണർ ഡോ. അൽഫത്താഹ്ത്വയ്ബിെൻറ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം ബാഗ് മാസ്ക് വെൻറിലേഷനോടെ 35 മിനിറ്റ് സി.പി.ആർ (കാർഡിയോ പൾമണറി റെസ്യുസ്റ്റിക്കേഷൻ) നൽകിയാണ് രോഗിക്ക് പുതുജീവൻ നൽകിയത്. നില ഭദ്രമായ ശേഷം ആളെ റോയൽ ആശുപത്രിയിലേക്കു മാറ്റി. അത്യാസന്ന നിലയിലെത്തിയ രോഗിക്ക് ജാഗ്രതയോടെ സി.പി.ആർ നൽകിയത് വഴിയാണ് ആളെ രക്ഷിക്കാൻ സാധിച്ചതെന്ന് ഡോ. അൽ ഫത്താഹ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.