Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമരുന്നുമായി വരുന്നവർ...

മരുന്നുമായി വരുന്നവർ മതിയായ രേഖകൾ വെക്കണം

text_fields
bookmark_border
മരുന്നുമായി വരുന്നവർ മതിയായ രേഖകൾ വെക്കണം
cancel

മസ്കത്ത്: ഒമാനിലേക്ക് നിയന്ത്രിതമായ മരുന്നുകൾ അല്ലെങ്കിൽ ഡോക്ടർമാർ നിർദേശിച് ച മരുന്നുകൾ കൊണ്ടുവരുന്നവർ മതിയായ രേഖകൾ കൈവശം വെക്കണമെന്ന് ഒമാൻ ആരോഗ്യ മന്ത്ര ാലയം അറിയിച്ചു. ചികിത്സ േതടിയ ആശുപത്രിയിൽനിന്നുള്ള ആറുമാസത്തിൽ കൂടുതൽ പഴക്കമി ല്ലാത്ത മെഡിക്കൽ റിപ്പോർട്ടുകൾ കൂടെ കരുതണം. മെഡിക്കൽ റിപ്പോർട്ടിൽ രോഗിയെയും മരുന്നിനെയും കുറിച്ചുള്ള എല്ലാ വിവരങ്ങളും രേഖപ്പെടുത്തിയിരിക്കണം. േരാഗിയുടെ പേര്, വയസ്സ്, രോഗനിർണയ വിവരം, മരുന്നുകളുടെ പേര്, ഉപയോഗ രീതി, ഒാരോ മരുന്നുകളുടെയും ആവശ്യമായ എണ്ണം എന്നിവ രേഖപ്പെടുത്തിയിരിക്കണം. മെഡിക്കൽ റിപ്പോർട്ടിെൻറ ഭാഗമായി രോഗിയുടെ ആറുമാസത്തിൽ കൂടുതൽ കാലപ്പഴക്കമില്ലാത്ത ഡോക്ടറുടെ കുറിപ്പടിയും വേണം. കുറിപ്പടിയിൽ രോഗിയുടെ പേര്, വയസ്സ് അടക്കമുള്ള വിവരങ്ങളും ഡോക്ടറുടെ ഒപ്പും പേരും മറ്റ് വിവരങ്ങളും അടങ്ങിയ സീലും നിർബന്ധമാണ്.

പാസ്പോർട്ട് കോപ്പി, തിരിച്ചറിയൽ കാർഡ് കോപ്പി എന്നിവയുടെ അംഗീകാരത്തിൽ ഒരുമാസക്കാലത്തെ മരുന്ന് മാത്രമാണ് കൊണ്ടുവരാൻ കഴിയുക. ഇത് തികച്ചും വ്യക്തിപരമായ ആവശ്യങ്ങൾക്ക് മാത്രമായിരിക്കും. ഇതിൽ കൂടുതൽ അളവിൽ മരുന്നുകൾ കൊണ്ടുവരണമെങ്കിൽ ഒമാനിലെ ആരോഗ്യ സ്ഥാപനങ്ങളിൽനിന്ന് ഇൗ മരുന്നുകൾ വീണ്ടും ആവശ്യമാണെന് അംഗീകാരം നേടിയിരിക്കണം. കുറിപ്പടിയിൽ എഴുതിയ മരുന്നുകളോ സമാനമായ മറ്റ് കമ്പനികളുടെ മരുന്നുകളോ മാത്രമാണ് ദീർഘകാലത്തേക്ക് കൊണ്ടുവരാൻ കഴിയുക. രോഗിയുടെ ബന്ധുക്കൾക്ക് മരുന്ന് കൊണ്ടുവരണമെങ്കിൽ രോഗിയുടെ തിരിച്ചറിയൽ കാർഡ് േകാപ്പിയും ചുമതലപ്പെടുത്തിക്കൊണ്ടുള്ള കത്തും നൽകിയിരിക്കണം. ഒമാനിൽ സന്ദർശനം നടത്തുന്നവർക്കും ഇൗ നിയമങ്ങളെല്ലാം ബാധകമാണ്. എല്ലാവർക്കും ഒരു മാസക്കാലത്തെ മരുന്നുകൾ മാത്രമാണ് കൊണ്ടുവരാൻ അനുവാദമുണ്ടാവുക. അധികമായി കൊണ്ടുവരുന്ന മരുന്നുകൾ ഡ്രഗ് കൺട്രോൾ വിഭാഗത്തിെൻറ മേൽനോട്ടത്തിൽ നശിപ്പിക്കും.

ലഹരിപദാർഥങ്ങൾ അടങ്ങിയ മരുന്നുകൾ കൊണ്ടുവരുന്നവർ ഡോക്ടർമാരുടെ മതിയായ മെഡിക്കൽ റിപ്പോർട്ടുകൾ ഹാജരാക്കണം. പരമാവധി മൂന്നു മാസക്കാലം വരെ മരുന്നുകൾ ഉപയോഗിക്കാനുള്ള സർട്ടിഫിക്കറ്റും ഇവർ കൊണ്ടുവരണം. പ്രവാസികൾ വലിയ വിഭാഗം നാട്ടിൽ ചികിത്സ നടത്തുന്നവരും മരുന്നുകൾ നാട്ടിൽനിന്ന് കൊണ്ടുവരുന്നവരുമാണ്. പ്രമേഹം, രക്തസമ്മർദം തുടങ്ങിയ രോഗങ്ങളുള്ളവർ ആജീവനാന്തം മരുന്നുകൾ കഴിക്കേണ്ടവരാണ്. ഒന്നിലധികം രോഗങ്ങളുള്ള അനേകം രോഗികളുമുണ്ട്. ഇവരെല്ലാം നാട്ടിൽ ചികിത്സ തേടുന്നവരും മരുന്നുകൾ ഒന്നായി നാട്ടിൽനിന്ന് കൊണ്ടുവരുന്നവരുമാണ്. നാട്ടിലെ പല മരുന്നുകളും ഗൾഫിൽ കിട്ടാത്തവയാണെന്നും വില കൂടുതലാണെന്നുമുള്ള പ്രശ്നങ്ങളുമുണ്ട്. അതിനാൽ പലരും നാട്ടിൽനിന്ന് തിരിച്ചുവരുേമ്പാൾതന്നെ അഞ്ചും ആറും മാസത്തേക്കുള്ള മരുന്നുകൾ കൊണ്ടുവരാറാണ് പതിവ്. പിന്നീട് മരുന്നുകൾ തീരുേമ്പാൾ നാട്ടിൽനിന്ന് വരുന്നവരുടെ കൈയിൽ കൊടുത്തയക്കാറുമാണ് പതിവ്. എന്നാൽ, നിയമം ശക്തമാവുന്നത് ഇത്തരക്കാർക്ക് തിരിച്ചടിയാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story