Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒൗഷധനിർമാണത്തിൽ...

ഒൗഷധനിർമാണത്തിൽ സ്വകാര്യ മേഖലക്ക് നിരവധി അവസരങ്ങൾ

text_fields
bookmark_border
ഒൗഷധനിർമാണത്തിൽ സ്വകാര്യ മേഖലക്ക് നിരവധി അവസരങ്ങൾ
cancel
camera_alt???. ????? ???? ????????? ??? ????????

മസ്കത്ത്: ഒൗഷധനിർമാണ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ശ്രമങ്ങളുമായ ി ഒമാൻ മുന്നോട്ടുപോകേണ്ടതുണ്ടെന്ന് ആരോഗ്യമന്ത്രാലയത്തിലെ പ്ലാനിങ് അഫയേഴ്സ ് വിഭാഗം അണ്ടർ സെക്രട്ടറി ഡോ. അലി ബിൻ താലിബ് അൽ ഹിനായി. രാജ്യത്തെ ആശുപത്രികളിലേക് ക് ആവശ്യമായ മരുന്നുകൾ, സർജിക്കൽ ഉപകരണങ്ങൾ എന്നിവയുടെ ഏറിയകൂറും ഇറക്കുമതി ചെയ്യുകയാണ്. ആഭ്യന്തര ഉൽപാദനത്തിലൂടെ ഇറക്കുമതിയെ ആശ്രയിക്കുന്നത് ഒഴിവാക്കാനാകും. സ്വകാര്യമേഖലയുടെ കൂടി പങ്കാളിത്തത്തോടെ ഇൗ രംഗത്ത് സ്വയംപര്യാപ്തത നേടാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകുമെന്നും നിക്ഷേപക ഫോറത്തിൽ സംസാരിക്കവേ അണ്ടർ സെക്രട്ടറി പറഞ്ഞു.

മരുന്നുകളും സർജിക്കൽ ഉപകരണങ്ങളും വാങ്ങുന്നതിനായി ആരോഗ്യമന്ത്രാലയം മാത്രം പ്രതിവർഷം നൂറു ദശലക്ഷം റിയാലാണ് ചെലവഴിക്കുന്നത്. ഇതിൽ 90 ശതമാനവും വിദേശത്തുനിന്നാണ് ഇറക്കുമതി ചെയ്യുന്നത്. അതിനാൽ, സ്വകാര്യമേഖലക്ക് നിരവധി അവസരങ്ങളാണ് ഉള്ളതെന്നും ആരോഗ്യമേഖലയിൽ സ്വകാര്യമേഖലയുടെ അവസരങ്ങളെ കുറിച്ച് നടന്ന പ്രഭാഷണത്തിൽ അണ്ടർ സെക്രട്ടറി പറഞ്ഞു. സർക്കാർ-സ്വകാര്യ പങ്കാളിത്ത മാതൃകയിലോ (പി.പി.പി), സാധനങ്ങളുടെയും സേവനങ്ങളുടെയും വിഭാഗത്തിൽ നേരിട്ടുള്ള നിക്ഷേപമായോ സ്വകാര്യമേഖലക്ക് ആരോഗ്യമേഖലയിൽ നിക്ഷേപമിറക്കാം. ഇതുവഴി ക്യൂബയുടെയും ബംഗ്ലാദേശിെൻറയും മാതൃകയിൽ മരുന്നുകൾ, ഫാർമ ഉൽപന്നങ്ങൾ എന്നീ വിഭാഗങ്ങളിൽ സുൽത്താനേറ്റിന് സ്വയം പര്യാപ്തത നേടാനാകുമെന്ന് അണ്ടർ സെക്രട്ടറി കൂട്ടിച്ചേർത്തു.

അതേസമയം, പ്രാദേശിക-അന്തർദേശീയ വിപണികൾ ലക്ഷ്യമിട്ട് ഒമാൻ ഫാർമസ്യൂട്ടിക്കൽ വ്യവസായ മേഖലയിൽ നിരവധി കമ്പനികൾ മുതൽമുടക്കിയിട്ടുണ്ട്. കഴിഞ്ഞവർഷം ആദ്യം സലാല ഫ്രീസോണിൽ ഫെലിക്സ് ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ ലോകോത്തര നിലവാരത്തിലുള്ള പ്ലാൻറിെൻറ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. മൂന്നു ഘട്ടങ്ങളിലായി 140 ദശലക്ഷം റിയാൽ ചെലവിൽ നിർമിക്കുന്ന പ്ലാൻറ് 2021ലാണ് പൂർണമായി പ്രവർത്തന സജ്ജമാവുക. നൂറിലധികം ഇനങ്ങളിലുള്ള മരുന്നുകളാണ് ഇവിടെ ഉൽപാദിപ്പിക്കുക. അടുത്തിടെ തൈബ ഫാർമ ഗ്രൂപ്പിന് റുസൈൽ വ്യവസായ മേഖലയിൽ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് കോംപ്ലക്സ് നിർമിക്കാൻ കരാർ ലഭിച്ചിരുന്നു. 2021ലാണ് ഇതും പ്രവർത്തന സജ്ജമാവുക. ഫാർമ മേഖലക്ക് പുറമെ ലോണ്ടറി- കാറ്ററിങ് സേവനരംഗത്തും ആരോഗ്യമന്ത്രാലയം സ്വകാര്യ പങ്കാളിത്തം തേടുന്നുണ്ട്. ആരോഗ്യമന്ത്രാലയം സ്ഥാപനങ്ങളിൽ നിന്നുമാത്രം പ്രതിദിനം 12000ത്തോളം ലിനൻ തുണികൾ ഡ്രൈക്ലീൻ ചെയ്യേണ്ടതുണ്ട്. ഇൻപേഷ്യൻറ് വിഭാഗത്തിൽ പ്രതിദിനം ആറായിരത്തോളം ഭക്ഷണപ്പൊതികളും ആവശ്യമായി വരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story