Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

ദേശീയദിനാഘോഷത്തിനൊരുങ്ങി രാജ്യം; ഇന്നുമുതൽ വാഹനാലങ്കാരം

text_fields
bookmark_border
ദേശീയദിനാഘോഷത്തിനൊരുങ്ങി  രാജ്യം; ഇന്നുമുതൽ വാഹനാലങ്കാരം
cancel

മസ്കത്ത്: സുൽത്താനേറ്റ് ഒാഫ് ഒമാൻ 49ാം ദേശീയ ദിനാഘോഷങ്ങൾക്കൊരുങ്ങുന്നു. ഇതിെൻറ ഭ ാഗമായി പ്രധാന റോഡുകളിൽ അലങ്കാര വിളക്കുകൾ സ്ഥാപിച്ചു തുടങ്ങി. ഇവ പരീക്ഷണാർഥത്തിൽ പ്രകാശിപ്പിക്കുന്നുമുണ്ട്. വൈവിധ്യമുള്ള അലങ്കാര വിളക്കുകളാണ് ഇൗ വർഷം സ്ഥാപിക്കുന്നത്. റോയൽ ഒാപറ ഹൗസിന് മുന്നിലാണ് ഏറെ മനോഹരമായ അലങ്കാര വിളക്കുകളുള്ളത്. സംഗീത ഉപകരണങ്ങളെയും സംഗീതത്തെയും പ്രതിഫലിപ്പിക്കുന്ന വിളക്കുകൾ കൗതുകമുണർത്തുന്നതാണ്. ദേശീയ ദിനത്തിെൻറ ഭാഗമായി വാഹനങ്ങൾ അലങ്കരിക്കാൻ അധികൃതർ അനുവാദം നൽകി. വെള്ളിയാഴ്ച മുതൽ നവംബർ അവസാനം വരെയാണ് വാഹനങ്ങൾ അലങ്കരിക്കാൻ റോയൽ ഒമാൻ പൊലീസിെൻറ അനുമതിയുള്ളത്.

വാഹനത്തിെൻറ ഉള്ളിലേക്കുള്ള കാഴ്ച മറക്കുന്ന രീതിയിൽ സ്റ്റിക്കർ ഒട്ടിക്കുകയോ അലങ്കരിക്കുകയോ ചെയ്യരുതെന്ന് പൊലീസ് നിർദേശം നൽകി. വാഹനത്തിെൻറ മുൻഭാഗത്തെ ചില്ലിലോ പാർശ്വങ്ങളിലെ ചില്ലു ജാലകങ്ങളിലോ നമ്പർ പ്ലേറ്റുകളിലോ സ്റ്റിക്കറുകൾ ഒട്ടിക്കാൻ പാടില്ല. വാഹനത്തിെൻറ നിറമോ രൂപമോ മാറ്റാൻ പാടില്ലെന്നും പൊലീസ് നൽകുന്ന നിർദേശത്തിലുണ്ട്. തീപിടിത്തം തടയാൻ തുണികൾ അലങ്കാരത്തിന് ഉപയോഗിക്കുന്നത് ഒഴിവാക്കണം. തരംതാണതും മര്യാദ ഇല്ലാത്തതുമായ ചിത്രീകരണങ്ങളും മുദ്രാവാക്യങ്ങളും ഒഴിവാക്കണമെന്നും നിർദേശത്തിലുണ്ട്. ദേശീയദിനം അടുത്തെത്തിയെങ്കിലും വാഹനങ്ങൾ അലങ്കരിക്കുന്ന സ്ഥാപനങ്ങളും അപ്ഹോൾസ്റ്ററി കടകളും ഇതുവരെ ഉണർന്നിട്ടില്ല. കഴിഞ്ഞ വർഷം അലങ്കാരം തീരെ കുറവായതിനാൽ ഏറെ സൂക്ഷ്തയോടെയാണ് സ്റ്റിക്കറുകളും അലങ്കാര വസ്തുക്കളും എത്തിക്കുന്നത്.

ട്രൻഡ് നോക്കിയശേഷം സ്റ്റിക്കറുകൾ ഇറക്കാമെന്ന നിലപാടാണ് പലർക്കുമുള്ളത്. സ്റ്റിക്കറുകൾ ദുബൈയിൽനിന്നാണ് പലരും എത്തിക്കുന്നത്. ഒമാൻ ഭരണാധികാരിയുടെ ബഹുവർണ ചിത്രങ്ങളും ദേശീയ പതാകയുടെ വർണങ്ങളുമൊക്കെ അടങ്ങുന്ന സ്റ്റിക്കറുകൾ വാഹനാലങ്കാരത്തിന് ഉപയോഗിക്കാറുണ്ട്. ദേശീയദിനത്തിെൻറ എംബ്ലം ആലേഖനം ചെയ്ത സ്റ്റിക്കറുകളും വ്യാപകമായി ഉപയോഗിക്കാറുണ്ട്. 49 എന്നെഴുതിയ സ്റ്റിക്കറുകൾ അടുത്ത വർഷം ഉപയോഗിക്കാൻ കഴിയില്ല. അതിനാൽ ഇത് ആവശ്യം അനുസരിച്ച് മാത്രമാണ് സ്ഥാപനങ്ങൾ തയാറാക്കുക. അതോടൊപ്പം , ദേശീയദിനത്തിെൻറ ഭാഗമായ കൊടികളും കീചെയ്നുകളും തൊപ്പികളും എല്ലാം മാർക്കറ്റിൽ എത്തിക്കഴിഞ്ഞു. വരും ദിവസത്തിൽ കൂടുതൽ അലങ്കാര ഇനങ്ങൾ മാർക്കറ്റിൽ ഇറങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story