പൈതൃക സംരക്ഷണത്തിെൻറ മികച്ച മാതൃകയായി ഹറാത്ത് അൽ സൈബാനി
text_fieldsമസ്കത്ത്: നിസ്വയിലെ ബിർകത്തുൽ മൗസിൽ സ്ഥിതിചെയ്യുന്ന ഹറാത്ത് അൽ സൈബാനി പുരാതന അ ധിവാസ കേന്ദ്രം പൈതൃക സംരക്ഷണത്തിെൻറ മികച്ച മാതൃകയാണ്. പ്രമുഖ വിനോദസഞ്ചാര േകന്ദ്ര മായ ജബൽ അഖ്ദറിെൻറ പ്രവേശന ഭാഗത്ത് സ്ഥിതിചെയ്യുന്ന ഇവിടെ സഞ്ചാരികൾ ധാരാളമായി എത്തുന്ന സ്ഥലം കൂടിയാണ്. പ്രദേശവാസികൾ ഇവിടം സംരക്ഷിക്കുന്നതിൽ തൽപരരാണ്. കഴിഞ്ഞ മൂന്ന് നൂറ്റാണ്ടായി ഇൗ മേഖലയിലെ നിർമാണ പ്രവർത്തനങ്ങൾ ചരിത്ര സ്മാരകങ്ങളെ ദോഷകരമായി ബാധിക്കാതെയാണ് നടത്തിയിരുന്നത്. പുരാതന അധിവാസ അവശിഷ്ടങ്ങൾക്ക് കേടുപാട് സംഭവിക്കാതിരിക്കാൻ ഇൗ മേഖലകളിൽ ആടുകളും കന്നുകാലികളും മേയുന്നതിന് നിയന്ത്രണവും വരുത്തിയിട്ടുണ്ട്. ബൈത്തുൽ റുൈറദ കോട്ടയാണ് ഇവിടത്തെ പ്രധാന നിർമിതി. 17ാം നൂറ്റാണ്ടിലെ അവസാനത്തിലും 18ാം നൂറ്റാണ്ടിെൻറ ആദ്യത്തിലുമായി ഭരണം നടത്തിയ യാറിബാ ഇമാമുകളുടെ കാലത്താണ് ബിർകത്തുൽ മൗസിെൻറ ഹൃദയ ഭാഗത്ത് സ്ഥിതിചെയ്യുന്ന ബൈത്തുൽ റുൈറദ കോട്ട നിർമിച്ചത്.
ജബൽ അൽ അഖ്ദറിലെ താമസക്കാർക്ക് ജലം എത്തിക്കുന്ന അൽ ഖത്ത്മീൻ ഫലജിെൻറ സംരക്ഷണത്തിനാണ് കോട്ട നിർമിച്ചത്. ഏറെ തന്ത്രപ്രധാനമായ ഇൗ സ്ഥലം അൽ ശഖ്രി കുടുംബങ്ങളുടെ താമസയിടമായിരുന്നു. ഇവരുടെ കൃഷികൾക്കും താമസ ഇടങ്ങളുടെ സുരക്ഷിതത്വത്തിനും കോട്ട ആവശ്യമായിരുന്നു. ഇവരിൽ ചില താമസക്കാർ നീണ്ട കാലത്തെ വ്യാപാര ബന്ധത്തെ തുടർന്ന് ഇവിടെ സ്ഥിരതാമസമാക്കിയവരായിരുന്നു. ‘സബാഹ് അൽ ദാഖിലി’ ഗേറ്റാണ് ഇതിെൻറ പ്രധാന പ്രവേശന കവാടം. പ്രധാനമായ താമസ ഇടമായിരുന്നു ഹറാത്ത് അൽ സിബിയാനി. പടിഞ്ഞാറ് ഭാഗത്ത് ഹറാത്ത് അൽ മുഖസിൽ എന്ന േപരിൽ നല്ല കോട്ടയുണ്ടായിരുന്നു. ഇവിടെനിന്ന് ചുറ്റുമുള്ള പ്രദേശങ്ങൾ നിരീക്ഷിക്കാനും കഴിഞ്ഞിരുന്നു. ഇവ താമസക്കാരുടെ സുരക്ഷ ഉറപ്പുവരുത്താനായിരുന്നുവെന്ന് ഗവേഷകർ പറയുന്നു. സൂഖിെൻറ സ്വഭാവമുള്ള ഹറാത്ത് അൽ വാദിയും ഇതിെൻറ ഭാഗമാണ്. സമ്പന്നമായ പൈതൃകത്തിെൻറ ബാക്കിപത്രമായ ഹറാത്ത് അൽ സൈബാനിയെ അതിെൻറ പൂർവകാല പ്രൗഢിയിലേക്ക് തിരിച്ചുകൊണ്ടുവരാൻ സാധിക്കണമെന്ന് ഇവിടത്തെ താമസക്കാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.