Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightക്യാർ ചുഴലിക്കാറ്റ്: ...

ക്യാർ ചുഴലിക്കാറ്റ്: പ്രത്യാഘാതങ്ങൾ അനുഭവപ്പെട്ടുതുടങ്ങി

text_fields
bookmark_border
ക്യാർ ചുഴലിക്കാറ്റ്:  പ്രത്യാഘാതങ്ങൾ അനുഭവപ്പെട്ടുതുടങ്ങി
cancel

മസ്കത്ത്: അറബിക്കടലിൽ രൂപംകൊണ്ട ക്യാർ ചുഴലിക്കൊടുങ്കാറ്റിെൻറ നേരിട്ടല്ലാ ത്ത പ്രത്യാഘാതങ്ങൾ ഞായറാഴ്ച രാത്രി മുതൽ അനുഭവപ്പെട്ടു തുടങ്ങിയതായി ഒമാൻ കാലാവ സ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറബിക്കടലിെൻറ തീരപ്രദേശങ്ങളിൽ വരുംദിവസങ്ങ ളിൽ കടൽ പ്രക്ഷുബ്ധമായിരിക്കും.
അൽ വുസ്ത, ദോഫാർ, തെക്കൻ ശർഖിയ തീരങ്ങളിൽ തിരമാലകൾ മൂന്ന് മീറ്റർ മുതൽ അഞ്ച് മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്. ചുഴലിക്കൊടുങ്കാറ്റ് അറബിക്കടലിെൻറ മധ്യഭാഗത്തേക്ക് പ്രവേശിക്കുന്നതോടെയാണ് കടൽക്ഷോഭം രൂക്ഷമാവുക. താഴ്ന്ന തീരപ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. തിങ്കളാഴ്ച വൈകീട്ട് മുതൽ മേഘക്കൂട്ടങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഒമാൻ കടലും വരുംദിവസങ്ങളിൽ പ്രക്ഷുബ്ധമായിരിക്കും. തിരമാലകൾ രണ്ട് മീറ്റർ മുതൽ മൂന്ന് മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്.

ക്യാർ കൂടുതൽ ശക്തിയാർജിച്ച് കാറ്റഗറി നാലിലേക്ക് മാറിയതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 245 കിലോമീറ്റർ വരെയാണ് കാറ്റിെൻറ മധ്യഭാഗത്തെ വേഗം. കാറ്റ് കൂടുതൽ വേഗമാർജിച്ച് സൂപ്പർ സൈക്ലോൺ വിഭാഗത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. 2007ൽ ഒമാനിൽ നാശം വിതച്ച ഗോനുവിന് ശേഷം അറബിക്കടലിൽ രൂപംകൊള്ളുന്ന രണ്ടാമത്തെ സൂപ്പർ സൈക്ലോൺ ആകും ക്യാർ. ഒമാൻ തീരത്ത് നിന്ന് 1010 കിലോമീറ്റർ അകലെയാണ് കാറ്റിെൻറ നിലവിലെ സ്ഥാനം. പടിഞ്ഞാറ്, വടക്കുപടിഞ്ഞാറ് ദിശയിലേക്കാണ് കാറ്റിെൻറ സഞ്ചാരം. ചുഴലിക്കാറ്റിെൻറ ഭാഗമായ മഴമേഘങ്ങൾ തീരത്തുനിന്ന് 800 കിലോമീറ്റർ അകലെയാണുള്ളത്. ഒമാെൻറ തീരപ്രദേശങ്ങൾക്ക് ഒപ്പം യു.എ.ഇയിലും മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഒമാനിൽ അടുത്ത മൂന്നു ദിവസത്തേക്ക് കാറ്റിെൻറ നേരിട്ടുള്ള ആഘാതങ്ങൾ ഉണ്ടാകില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story