ഉപതെരഞ്ഞെടുപ്പ് ഫലം ചർച്ചകളും വിശകലനങ്ങളും ഒഴിയാതെ പ്രവാസലോകം
text_fieldsമത്ര: കേരളത്തിലെ അഞ്ചു മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള ചര്‍ച് ചകളും അവലോകനങ്ങളും കൊണ്ട് മുഖരിതമാണ് പ്രവാസ ലോകം. മലയാളികൾ ഒത്തുചേരുന്നയിടങ ്ങളിലൊക്കെ ഫൈവ്സ്റ്റാർ പോരാട്ടങ്ങളുടെ അന്തിമ ഫലത്തിെൻറ കൂട്ടലും കിഴിക്കലുകളു മായിരുന്നു. മലയാളികൾ കൂട്ടത്തോടെ കഴിയുന്ന മത്ര സൂഖിലും സംഗതി ഭിന്നമല്ല. രാഷ്ട്രീ യവും രാഷ്ട്രീയേതരവും പ്രാദേശികവും ദേശീയവുമായ ഘടകങ്ങള്‍ തെരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിക്കുമെന്നിരിക്കെ പ്രവാസികളുടെ വിശകലനങ്ങള്‍ പതിവുപോലെ അവരവരുടെ രാഷ്ട്രീയവുമായി ചേര്‍ന്നുള്ള ലളിതയുക്തികളിൽ ഒതുങ്ങുകയാണ് പതിവ്. ചായ കുടിക്കാന്‍ ഒത്തുകൂടുന്ന കഫറ്റീരിയകളിലും ജോലി സ്ഥലങ്ങളിലുമൊക്കെ ചൂടേറിയ ചര്‍ച്ചകള്‍ നടക്കുമ്പോഴും സൗഹൃദത്തിെൻറ അതിര് ഭേദിക്കാതിരിക്കാനും പ്രവാസി സമൂഹം ശ്രദ്ധ വെക്കുന്നു.
ഉപ തെരഞ്ഞെടുപ്പ് ഫലം ആര്‍ക്കും അഹങ്കരിക്കാനുള്ള വക നല്‍കുന്നില്ലെന്ന അഭിപ്രായം പങ്കുവെക്കുകയാണ് മത്രയിലെ പച്ചക്കറി വ്യാപാരിയും കൊട്ടാരക്കര സ്വദേശിയുമായ സുല്‍ഫിക്കർ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച ഭൂരിപക്ഷത്തിൽ മതിമറന്ന് ജനങ്ങള്‍ക്കിടയില്‍ ഇറങ്ങിപ്പണിയെടുക്കാന് മടി കാണിച്ചതാണ് യു.ഡി.എഫിന് തങ്ങളുടെ സ്ഥിരം മണ്ഡലങ്ങൾ നഷ്ടപ്പെടാന്‍ വഴിയൊരുക്കിയതെന്നാണ് ഇസ്മായിൽ കണ്ടത്തിലിെൻറ അഭിപ്രായം. ഖദര്‍ ചുളിയാതെ നടക്കുന്ന സ്വഭാവം കോണ്‍ഗ്രസുകാർ മാറ്റാന്‍ തയാറാകുന്നില്ലെങ്കില്‍ കേരളത്തിലും കോണ്‍ഗ്രസിന് മറ്റ് സംസ്ഥാനങ്ങളിലെ അവസ്ഥയുണ്ടാകുമെന്നും വെൽഫെയര്‍ പാര്‍ട്ടി അനുഭാവി കൂടിയായ ഇസ്മായിൽ പറയുന്നു. വട്ടിയൂര്‍കാവും കോന്നിയും മാത്രമല്ല എറണാകുളവും അരൂരും പോകണമായിരുന്നുവെന്നാണ് കടുത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷാനവാസിന് പറയാനുള്ളത്. എന്നാലേ നേതൃത്വം പഠിക്കുകയുള്ളൂ. എത്ര കിട്ടിയാലും മതി വരാത്തവരും സ്ഥാനമോഹികളുമാണ് കോണ്‍ഗ്രസിെൻറ ശാപം.
കോന്നിയില്‍ അടൂര്‍ പ്രകാശും വട്ടിയൂര്‍കാവില്‍ മുരളിയും പെരുന്തച്ചന്മാരുടെ സ്വഭാവത്തിലാണ് പെരുമാറിയത്. ഈ ഫലം ഒരു ചൂണ്ടുപലകയായി കണ്ട് ഗ്രൂപ്പുകള്‍ക്ക് അതീതമായി സംഘടനയെ കാണാന്‍ നേതാക്കള്‍ തയാറാകണമെന്നാണ് മത്രയിലെ ബേക്കറി ജീവനക്കാരന്‍കൂടിയായ ഷാനവാസിന് പറയാനുള്ളത്. അരൂരിലെ ഷാനിമോളിെൻറ വിജയത്തില്‍ സന്തോഷമുണ്ടെന്ന് ഗൗതം വൈശാഖ് പറയുന്നു. ഗ്രൂപ് പോരിെൻറ ബലിയാടായി നിരന്തരം തോല്‍വി രുചിക്കാൻ വിധിക്കപ്പെട്ട ഷാനിമോളെ വിജയിപ്പിച്ച അരൂരുകാരോട് നന്ദി അറിയിക്കുന്നതായി കോണ്‍ഗ്രസ് അനുഭാവികൂടിയായ ഗൗതം പറയുന്നു. ഇടതുമുന്നണിയുടെ ഭരണനേട്ടവും പിണറായി എന്ന നായകെൻറ വിജയവുമാണ് ഫലം നല്‍കുന്നതെന്നാണ് കോസ്മറ്റിക്സ് വ്യാപാരിയായ ഷിജു നടാലിെൻറ അഭിപ്രായം. ഇടതു സര്‍ക്കാര്‍ മെച്ചപ്പെട്ട ഭരണം കാഴ്ച വെച്ചതിനാല്‍ ചില മേഖലകളിൽ ജനവിശ്വാസം നേടിയിട്ടുണ്ടെന്ന് യു.ഡി.എഫ് അനുഭാവിയായ ഷെമീര്‍ പൊന്നാനി പറയുന്നു. ആരോഗ്യ മേഖലയും വിദ്യാഭ്യാസ മേഖലയും ഉദാഹരണമാണെന്ന് ട്രാന്‍സ്പോര്‍ട്ട് മേഖലയിൽ പ്രവര്‍ത്തിക്കുന്ന ഷെമീര്‍ പറയുന്നു.
പാര്‍ലമെൻറ് തെരഞ്ഞെടുപ്പിൽ സിറ്റിങ് എം.എൽ.എമാരെ രംഗത്തിറക്കുന്ന ശൈലി ഉപേക്ഷിക്കണമെന്നാണ് ബലദിയ പാര്‍ക്കിലെ പെർഫ്യൂം വ്യാപാരിയായ മുനീർ പറയുന്നത്. ഉപതെരഞ്ഞെടുപ്പിൽ കോന്നിയിലും വട്ടിയൂർകാവിലും യു.ഡി.എഫിനും അരൂരിൽ എൽ.ഡി.എഫിനും തിരിച്ചടി നൽകിയ വോട്ടര്‍മാരെ അഭിനന്ദിക്കുന്നതായും മുനീര്‍ പറഞ്ഞു. മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് മത്ര ഏരിയാ കെ.എം.സി.സിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് വിജയാഘോഷം സംഘടിപ്പിച്ചു. ഏരിയ കമ്മിറ്റി നേതാക്കളായ നവാസ് ചെങ്കള, സ്വാദിഖ് ആടൂർ, നാസർ തൃശൂർ എന്നിവരുടെ നേതൃത്വത്തിൽ മത്ര സൂഖിൽ മധുരവിതരണം നടത്തി. റൂവി കെ.എം.സി.സി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലും വിജയാഘോഷവും മധുരപലഹാര വിതരണവും നടന്നു. മസ്കത്ത് കെ.എം.സി.സി മുൻ പ്രസിഡൻറ് ടി.സി. മുഹമ്മദ് അഷ്റഫ്, കേന്ദ്രകമ്മിറ്റി നേതാക്കളായ ഷമീർ പാറയിൽ, സെയ്തു പൊന്നാനി, റൂവി ഏരിയ പ്രസിഡൻറ് സിദ്ദീഖ് മാതമംഗലം, സെക്രട്ടറി അമീർ കാവന്നൂർ, ട്രഷറർ റഫീഖ് ശ്രീകണ്ഠാപുരം എന്നിവരുടെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികൾ നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.