ക്യാർ ചുഴലിക്കാറ്റ്: മൂന്നുദിവസത്തേക്ക് ഒമാനെ ബാധിക്കില്ല
text_fieldsമസ്കത്ത്: അറബിക്കടലിൽ രൂപംകൊണ്ട ക്യാർ ചുഴലിക്കാറ്റ് അടുത്ത മൂന്നുദിവസത്തേക് ക് സുൽത്താനേറ്റിനെ നേരിട്ട് ബാധിക്കില്ലെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറി യിച്ചു. നിലവിൽ ഒമാനിലെ റാസ് അൽ മദ്റക്ക തീരത്തുനിന്ന് 1500 കിലോമീറ്റർ അകലെയാണ് കാറ്റിെൻറ സ്ഥാനം. കാറ്റ് ശക്തിയാർജിക്കുകയാണെന്നും 24 മണിക്കൂറിനുള്ളിൽ ഇത് ശക്തമായ ചുഴലിക്കാറ്റായി മാറുമെന്നും ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതിതീവ്ര ന്യൂനമർദം വെള്ളിയാഴ്ച രാവിലെയാണ് ചുഴലിക്കാറ്റായി രൂപം പ്രാപിച്ചത്.
ഇന്ത്യൻ തീരത്തുനിന്ന് 370 കിലോമീറ്റർ ദൂരെയാണ് കാറ്റിെൻറ സ്ഥാനം. മണിക്കൂറിൽ 80 മുതൽ 100 കിലോമീറ്റർ വരെയാണ് ചുഴലിക്കാറ്റ് സിസ്റ്റത്തിലെ കാറ്റിെൻറ പരമാവധി വേഗം. അടുത്ത 12 മണിക്കൂറിനുള്ളിൽ ശക്തിയാർജിക്കും. തുടർന്നുള്ള 24 മണിക്കൂറിൽ കൂടുതൽ ശക്തിപ്രാപിച്ച് തീവ്ര ചുഴലിക്കാറ്റ് ആവുകയും ദിശമാറി പടിഞ്ഞാറ് ദിശയിൽ തെക്കൻ ഒമാൻ, യമൻ തീരത്തെ ലക്ഷ്യമാക്കി സഞ്ചരിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ക്യാർ, വാരാന്ത്യത്തോടെ തീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് അന്താരാഷ്ട്ര കാലാവസ്ഥ നിരീക്ഷകരും പ്രവചിക്കുന്നു. തുടർന്ന് ദിശമാറി പടിഞ്ഞാറ് ഭാഗത്തേക്ക് സഞ്ചരിക്കും. അടുത്തയാഴ്ച അവസാനത്തോടെ ഒമാൻ, യമൻ തീരങ്ങൾക്ക് ക്യാർ ഭീഷണിയുയർത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.