റുസൈൽ വ്യവസായ നഗരം സ്വകാര്യ മേഖലക്ക് കൈമാറുന്നു
text_fieldsമസ്കത്ത്: ഒമാനിലെ ആദ്യത്തെ വ്യവസായ നഗരമായ മസ്കത്ത് ഗവർണറേറ്റിലെ റുസൈൽ വ്യവസായ നഗരത്തിെൻറ നടത്തിപ്പ് സ്വകാര്യ േമഖലക്ക് കൈമാറുന്നു. രണ്ട് വർഷത്തിനുള്ളിൽ സ്വകാര്യ മേഖലക്ക് കൈമാറാനുള്ള നടപടികൾ പൂർത്തിയാവുമെന്ന് വ്യവസായ നഗര പബ്ലിക് എസ്റ്റാബ്ലിഷ്മെൻറ് (മദായെൻ) വിഭാഗം തലവൻ ഹിലാൽ ബിൻ ഹമദ് അൽ ഹസനി വ്യക്തമാക്കി. സർക്കാർ-സ്വകാര്യ പങ്കാളിത്ത (പി.പി.പി) മാതൃകയിലായിരിക്കും കൈമാറ്റം. നിലവിൽ മദായെെൻറ ഉടമസ്ഥതയിലാണ് വ്യവസായ എസ്റ്റേറ്റ്. രണ്ടുവർഷത്തിനുള്ളിൽ 49 ശതമാനം സ്വകാര്യ നിക്ഷേപമുള്ള കമ്പനിക്ക് കീഴിലേക്ക് മാറ്റാനാണ് പദ്ധതിയെന്ന് ഇത്റ ഒമാൻ ആഭിമുഖ്യത്തിൽ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററിൽ നടക്കുന്ന ഒമാൻ ഇക്കണോമിക്-ഇൻഡസ്ട്രിയൽ ആൻഡ് ഫ്രീസോൺ സമ്മേളനത്തിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
റുസൈൽ വ്യവസായ നഗരം ഒമാനിലെ ഏറ്റവും പഴയ നിർമാണ ഹബ്ബാണ്. ഇവ മുഴുവനായും ഇപ്പോൾ പാട്ടത്തിന് നൽകിക്കഴിഞ്ഞിട്ടുണ്ട്. പത്ത് ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഇപ്പോൾ വ്യവസായ നഗരമുള്ളത്. വ്യവസായ നഗരത്തിെൻറ വളർച്ച മസ്കത്ത് മേഖലയുടെ മൊത്തം വളർച്ചക്ക് കാരണമാക്കിയിട്ടുണ്ട്. സ്വകാര്യ പങ്കാളികളെ ആകർഷിക്കാൻ ആകർഷകമായ ഇൻസെൻറിവും നൽകുന്നുണ്ട്. നിലവിൽ ആറുശതമാനം വാർഷിക വളർച്ചയാണ് മദായെനുള്ളതെന്ന് ഹിലാൽ അൽ ഹസനി പറഞ്ഞു. സ്വകാര്യ മേഖലക്കായി രണ്ട് വ്യവസായ നഗരങ്ങൾകൂടി ആരംഭിക്കാനും പദ്ധതിയുണ്ട്. ദോഫാർ ഗവർണറേറ്റിെല തുംറൈത്തിലും വടക്കൻ ബാത്തിനയിലെ ഷിനാസിലുമാണ് ഇത് ആരംഭിക്കുക. ഇതിെൻറ സാധ്യതപഠനം പൂർത്തിയായിട്ടുണ്ട്. ഇവിടങ്ങളിൽ ഏത് വിധത്തിലുള്ള വ്യവസായമാണ് ആരംഭിക്കാൻ പറ്റിയതെന്ന തീരുമാനമെടുക്കേണ്ടതുണ്ടെന്നും അൽ ഹസനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.