Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightദീപാവലി...

ദീപാവലി തിളക്കത്തിൽ ഗൾഫിലെ സ്വർണ വിപണി

text_fields
bookmark_border
ദീപാവലി തിളക്കത്തിൽ  ഗൾഫിലെ സ്വർണ വിപണി
cancel

മസ്കത്ത്: ദീപാവലി വേളയായതോടെ ഗൾഫിലെ സ്വർണവിപണി കൂടുതൽ തിളക്കത്തിൽ. മുൻനി ര ജ്വല്ലറി ഗ്രൂപ്പുകൾ ഒരുക്കുന്ന ഒാഫറുകളും ദീപാവലി സമ്മാന പദ്ധതികളും നാട്ടിലെ സ്വർ ണവിലയുമായുള്ള വ്യത്യാസവും ഉപഭോക്താക്കളെ വലിയ തോതിൽ ആകർഷിക്കുന്നുണ്ട്. സ്വർണ നാണയങ്ങൾ സമ്മാനമായി ലഭിക്കുന്നതിനാൽ ദീപാവലി വേളയിൽ അറബിപ്പൊന്ന് വാങ്ങാൻ ഇന്ത്യൻ ഉപഭോക്താക്കൾ മാത്രമല്ല എത്തുന്നതെന്ന് ജ്വല്ലറി ജീവനക്കാർ പറയുന്നു. വൻകിടക്കാർ മുതൽ സാധാരണ തൊഴിലാളികൾവരെ ഏറെ ഒാഫറുകളുള്ള ദീപാവലിവേളയിൽ സ്വർണ പർച്ചേസിനായി തുക സ്വരൂപിച്ച് സൂക്ഷിക്കാറുണ്ട്. വർഷാവസനം നടക്കുന്ന ദീപാവലി ഉൾപ്പെടെയുള്ള ആഘോഷങ്ങളാണ് അടുത്ത സീസണിലെ വിപണിയെ നിശ്ചയിക്കുന്നത്.

ആഗോള തലത്തിൽ സ്വർണവില കുറയാനുള്ള സാഹചര്യം നിലനിൽക്കുമ്പോൾ, കൂടുതൽ ഉപഭോക്താക്കൾ സ്വർണത്തിൽ നിക്ഷേപം നടത്തുമെന്നതിനാൽ ഒക്ടോബർ-ഡിസംബർ കാലയളവിൽ അഞ്ച മുതൽ 10 ശതമാനംവരെ ഉയർന്ന വിപണനമാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്. ഈവരുന്ന ഉത്സവകാലത്തോടെ സ്വർണവിപണി കൂടുതൽ മെച്ചപ്പെടുമെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് റീജനൽ മേധാവി കെ. നജീബ് പറഞ്ഞു. ദീപാവലി, ദൻതേരസ്, ക്രിസ്മസ് എന്നിവക്കൊപ്പം കല്യാണങ്ങൾ നടക്കുന്ന മാസങ്ങളുമാണ്. ഇവയെല്ലാം സ്വർണവിപണിക്ക് ഉണർവ് പകരും. ആഗോളവിപണി കണക്കിലെടുത്താൽ ഇപ്പോൾ സ്വർണംവാങ്ങാൻ ഉചിതമായ സമയവുമാണ്. ഏറ്റവും മികവുറ്റ സ്വർണം എന്ന നിലയിൽ ഗൾഫിൽനിന്നുള്ള സ്വർണത്തിന് ആവശ്യക്കാരും ഏറെയാണ്. ദീപാവലിവേളയിൽ ഉപഭോക്താക്കൾ ആഗ്രഹിക്കുന്ന രീതിയിലെ പദ്ധതികളാണ് ഒരുക്കുന്നതെന്നും അത് മികച്ച പ്രതികരണം സൃഷ്ടിക്കുന്നുവെന്നും സ്കൈ ജ്വല്ലറി എം.ഡി ബാബു ജോൺ ചൂണ്ടിക്കാട്ടുന്നു.

ദീപാവലി വിപണി പ്രതീക്ഷയുണർത്തുന്നതാണെന്ന് കൊച്ചിൻ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാനേജിങ് ഡയറക്ടർ ജഗജിത് പ്രഭാകർ പറഞ്ഞു. ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുന്ന രീതിയിലെ ഒാഫറുകളാണ് ഉള്ളത്. ഒക്ടോബർ 25 മുതൽ 27 വരെ സ്വർണാഭരണങ്ങൾ വാങ്ങുന്നവർക്ക് സ്ക്രാച്ച് ആൻഡ് വിൻ ഒാഫർ ഉണ്ടാകും. ഗ്രാമിന് ഒരു റിയാൽ വരെ തിരികെ ലഭിക്കാൻ സ്ക്രാച് ആൻഡ് വിന്നിൽ അവസരമുണ്ടാകും. സീ പേൾസ് ജ്വല്ലറിയിലും വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ സ്വർണം വാങ്ങുന്നവർക്ക് വ്യത്യസ്തമായ ഒാഫറുകൾ ലഭ്യമാണ്. 300 റിയാലിന് സ്വർണാഭരണം വാങ്ങുന്നവർക്ക് അര ഗ്രാം സ്വർണനാണയവും 700 റിയാലിന് മുകളിൽ സ്വർണം വാങ്ങുന്നവർക്ക് ഒരു ഗ്രാം സ്വർണനാണയവും സൗജന്യമായി ലഭിക്കും. വജ്രാഭരണം വാങ്ങുന്നവർക്കും ഒാഫറുകൾ ലഭ്യമാണ്. കഴിഞ്ഞ കുറച്ചു മാസങ്ങളിലുണ്ടായ വിലവർധന സ്വർണവിപണിയെ സാരമായി ബാധിച്ചിരുന്നു. എന്നാൽ ഉത്സവകാലത്ത് വില കുറഞ്ഞത് കൂടുതൽ ഉപഭോക്താക്കൾക്ക് സൗകര്യമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story