വ്യവസായ സൗഹൃദ സൂചികയിൽ ഒമാന് നേട്ടം
text_fieldsമസ്കത്ത്: വസായ സൗഹൃദ രാഷ്ട്രങ്ങളുടെ പട്ടികയിൽ നേട്ടവുമായി ഒമാൻ. ലോക ബാങ്കിെൻറ ‘ഈസി ഓഫ് ഡൂയിങ് ബിസിനസ് 2020’ സർവേ റിപ്പോർട്ടിൽ ആഗോളതലത്തിൽ 68ാം സ്ഥാനമാണ് ഒമാനു ള്ളത്. 190 രാഷ്ട്രങ്ങളാണ് പട്ടികയിലുള്ളത്. മുൻ വർഷത്തെ പട്ടികയിൽനിന്ന് ഇക്കുറി ഒമാൻ പത്ത് സ്ഥാനങ്ങൾ മുന്നിലെത്തി. അതിർത്തികടന്നുള്ള വ്യാപാരവുമായി ബന്ധപ്പെട്ട സൂചികയിൽ ഒമാന് ജി.സി.സി രാഷ്ട്രങ്ങളിൽ ഒന്നാം സ്ഥാനമുണ്ട്. നിയമങ്ങളിലും നടപടിക്രമങ്ങളിലും തുടർച്ചയായി വരുത്തിയ മാറ്റങ്ങളാണ് ഇൗ ഒന്നാം സ്ഥാനത്തിന് വഴിയൊരുക്കിയതെന്ന് ലോകബാങ്ക് റിപ്പോർട്ട് പറയുന്നു. 190 സമ്പദ്ഘടനകളിലെ വ്യവസായ-ബിസിനസ് മേഖലകളുമായി ബന്ധപ്പെട്ട പത്ത് ഘടകങ്ങളുടെ കാര്യക്ഷമതയുടെ അളവുകോലാണ് സർവേ റിപ്പോർെട്ടന്ന് ഒമാൻ സർക്കാർ കമ്യൂണിക്കേഷൻ സെൻറർ അറിയിച്ചു.
കഴിഞ്ഞ വർഷത്തെ 78ാം സ്ഥാനത്തുനിന്ന് ഇക്കുറി 68ാം സ്ഥാനത്ത് എത്താനായത് മികച്ച നേട്ടമാണ്. അതിർത്തി കടന്നുള്ള വ്യാപാരത്തിെൻറ കാര്യക്ഷമതയിൽ ഒമാന് ജി.സി.സി തലത്തിൽ ഒന്നാം സ്ഥാനവും ആഗോളതലത്തിൽ 64ാം സ്ഥാനവുമാണ് ഉള്ളത്. ബിസിനസ് ആരംഭിക്കുന്നതിന് എളുപ്പമുള്ള രാഷ്ട്രങ്ങളിൽ ജി.സി.സി തലത്തിൽ ഒമാൻ രണ്ടാമതും ആഗോളതലത്തിൽ 32ാം സ്ഥാനത്തുമാണ്. ബിൽഡിങ് പെർമിറ്റുകളുടെ വിഭാഗത്തിൽ ഒമാൻ ആഗോളതലത്തിൽ 47ാം സ്ഥാനത്തും വൈദ്യുതി ലഭ്യതയിൽ 35ാം സ്ഥാനത്തും ഭൂമി രജിസ്ട്രേഷനിൽ 52ാം സ്ഥാനത്തും നിക്ഷേപ സംരക്ഷണത്തിൽ 88ാം സ്ഥാനത്തും നികുതികളുടെ വിഭാഗത്തിൽ 11ാം സ്ഥാനത്തുമാണ് ഇൗ വർഷത്തെ സർവേ റിപ്പോർട്ടിൽ ഒമാനുള്ളത്.
വിവിധ മേഖലകളിൽ ലഭ്യമാക്കിയ സേവനങ്ങളും സൗകര്യങ്ങളുമാണ് ഒമാെൻറ നേട്ടത്തിന് വഴിയൊരുക്കിയതെന്നും ഒമാൻ സർക്കാർ കമ്യൂണിക്കേഷൻ സെൻറർ അറിയിച്ചു. അതിർത്തികടന്നുള്ള വ്യാപാരത്തിെൻറ വിഭാഗത്തിൽ സുഹാർ തുറമുഖത്തെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചതും പ്രീ ക്ലിയറൻസ് തുടങ്ങിയ കസ്റ്റംസ് സംവിധാനങ്ങൾ നടപ്പാക്കിയതും ഉപകാരപ്രദമായി. വൈദ്യുതി സൂചികയിൽ പ്രീപെയിഡ് മീറ്ററുകൾ സ്ഥാപിച്ചത് വ്യവസായ സ്ഥാപനങ്ങൾക്ക് സൗകര്യമായി. വസ്തുവകകളുടെ രജിസ്ട്രേഷൻ, നിക്ഷേപസംരക്ഷണം തുടങ്ങിയ വിഭാഗങ്ങളിലും കാര്യക്ഷമമായ നടപടികൾ കൈക്കൊണ്ടതായി ലോകബാങ്ക് റിപ്പോർട്ട് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.