പാർക്കിലെ നിയമലംഘനം പോക്കറ്റ് ചോർത്തും
text_fieldsമസ്കത്ത്: പാർക്കുകളിലും ബീച്ചുകളിലും മറ്റു പൊതു ഇടങ്ങളിലും സന്ദർശകർ നിയമങ്ങ ളും നിർദേശങ്ങളും പാലിക്കണമെന്ന് മസ്കത്ത് നഗരസഭ മുന്നറിയിപ്പ് നൽകി. പാർക്കുക ളിലെ നിയമലംഘനങ്ങൾക്ക് 200 റിയാലിന് മുകളിൽ വരെ പിഴയായി നൽകേണ്ടിവരും. പാർക്കുകളിലും ബീച്ചുകളിലും ബാർബിക്യു അനുവദനീയമല്ല. ഇത് ലംഘിക്കുന്നവർക്ക് നൂറ് റിയാൽ പിഴ ചുമത്തും. നിർദേശിച്ച സ്ഥലത്ത് അല്ലാതെ മാലിന്യം തള്ളുന്നവരിൽനിന്ന് നൂറ് റിയാലും പിഴയായി ഇൗടാക്കും. പൊതുസ്ഥലങ്ങളിൽ തുപ്പുന്നവർക്ക് 20 റിയാലാണ് പിഴയെന്നും നഗരസഭ വക്താവ് പറഞ്ഞു. പട്ടികളുമായി പാർക്കിൽ പ്രവേശിക്കുന്നത് അനുവദനീയമല്ല. ബൈക്കുകൾക്കും സൈക്കിളുകൾക്കും നിരോധനമുണ്ട്.
ഫുട്ബാൾ കളിക്കുന്നതിനും വിലക്കുണ്ട്. നഗരം ശുചിയായി സൂക്ഷിക്കുകയെന്നത് കൂട്ടുത്തരവാദിത്തമാണെന്ന് നഗരസഭ അറിയിപ്പിൽ പറഞ്ഞു. പാർക്കുകളിലെത്തുന്നവർ കുട്ടികളെ ശ്രദ്ധിക്കണം. വൈദ്യുതി വയറുകളിലും മറ്റും പിടിച്ച് കളിക്കാൻ കുട്ടികളെ അനുവദിക്കരുത്. പാർക്കുകളും മറ്റു സംവിധാനങ്ങളും സുരക്ഷിതമായും ശുചിയായും നിലനിർത്തുന്നതിനുള്ള ശ്രമങ്ങൾക്ക് എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും നഗരസഭ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.