താമസയിടങ്ങളുടെ വാടക 15 ശതമാനം വരെ കുറഞ്ഞു
text_fieldsമസ്കത്ത്: ഫ്ലാറ്റുകളും അപ്പാർട്മെൻറുകളുമടക്കം താമസയിടങ്ങളുടെ വാടക ഇൗ വർ ഷവും കുറയുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പത്ത് മുതൽ 15 ശതമാനം വ രെ കുറവാണ് ഉണ്ടായത്. ഒമാനിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ അൽ ഹബീബ് ആ ൻഡ് കമ്പനി കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത ്. വാടക കുറയാൻ നിരവധി കാരണങ്ങളുണ്ടെങ്കിലും ഉയർന്ന ശമ്പളം വാങ്ങുന്ന തസ്തികളിൽ ജോ ലി ചെയ്തിരുന്ന വിദേശികളുടെ തുടരുന്ന കൊഴിഞ്ഞുപോക്കാണ് പ്രധാനപ്പെട്ടതെന്ന് റിപ്പോർട്ട് പറയുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ ഫലമായി ജോലി നഷ്ടപ്പെടുന്നതും മറ്റുമാണ് വിദേശികളുടെ കൊഴിഞ്ഞുപോക്കിന് കാരണം. 2014 ൽ എണ്ണവില കുറഞ്ഞതിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾ സമ്പദ്വ്യവസ്ഥയിൽ ഇപ്പോഴും നിലനിൽക്കുന്നതായും റിപ്പോർട്ട് പറയുന്നു.
റിയൽ എസ്റ്റേറ്റ് മേഖലയിൽ ഇനിയും തകർച്ചയുണ്ടാവാനും വാടക കുറയാനുമാണ് സാധ്യതയെന്നും റിേപ്പാർട്ടിലുണ്ട്. നിലവിലെ പൊതു ബജറ്റ് കമ്മി കാരണം സർക്കാർ സാമ്പത്തിക ചെലവുകൾ ചുരുക്കുന്നതും ഇതിന് കാരണമായി അൽ ഹബീബിെൻറ റിപ്പോർട്ടിൽ പറയുന്നു. റിയൽ എസ്റ്റേറ്റ് വിപണിയും തൊഴിൽ വിപണിയും തമ്മിൽ ബന്ധമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ദേശീയ സ്ഥിതി വിവര കേന്ദ്രം ഇൗ വർഷം ജൂലൈ 31 പുറത്തിറക്കിയ റിപ്പോർട്ടനുസരിച്ച് സ്വകാര്യ മേഖലയിലെ വിദേശി തൊഴിലാളികളുടെ എണ്ണം 17,45,000 ആണ്. കഴിഞ്ഞ വർഷം അവസാനത്തെ 17.87 ലക്ഷത്തിൽനിന്നാണ് ഇൗ കുറവ് ഉണ്ടായത്. ഇതോടൊപ്പം ഫ്ലാറ്റുകൾ വാടകക്കെടുക്കുന്ന ഡിപ്ലോമയോ അതിൽ ഉയർന്ന വിദ്യാഭ്യാസമോ ഉള്ള വിദേശികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതും റിയൽ എസ്റ്റേറ്റ് മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ 30 മാസത്തിനുള്ളിൽ ഇൗ വിഭാഗത്തിൽ 13.17 ശതമാനം പേരുടെ കുറവുണ്ടായി.
1.59 ലക്ഷത്തിൽ നിന്ന് 1.38 ലക്ഷമായാണ് ഇൗ വിഭാഗത്തിലുള്ളവർ കുറഞ്ഞത്. ഉന്നത വിദ്യാഭ്യാസവും ഉയർന്ന ജോലിയുമുള്ള വിദേശികളുടെ കൊഴിഞ്ഞുേപാക്ക് റിയൽ എസ്റ്റേറ്റ് രംഗത്ത് വൻ സമ്മർദമാണുണ്ടാക്കുന്നതെന്ന് റിപ്പോർട്ട് പറയുന്നു. പുതുതായെത്തുന്നവർ നല്ല ഫ്ലാറ്റുകൾ ഉപയോഗിക്കുന്നില്ലെന്ന് മാത്രമല്ല നിലവിലുള്ളവർ പോലും ചെലവ് കുറഞ്ഞ മെച്ചപ്പെട്ട താമസ ഇടങ്ങളിലേക്ക് മാറുകയാണ്. ചില വിദേശികൾ കുടുംബത്തെ നാട്ടിലേക്ക് അയക്കുകയും ചെറിയ താമസ ഇടങ്ങളിേലക്ക് മാറുന്നതും വാടക കുറയാൻ പ്രധാന കാരണമാവുന്നതായി റിപ്പോർട്ടിലുണ്ട്.
വിദേശികൾക്കുപകരം പുതുതായി നിരവധി സ്വദേശികൾ സ്വകാര്യ മേഖലയിൽ ജോലിക്കെത്തിയെങ്കിലും ഇത് താമസ ഇടങ്ങളുടെ ഡിമാൻറ് വർധിപ്പിക്കാൻ കാരണമാക്കിയിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. ഇൗ വർഷം ജുലൈ 31 വരെയുള്ള 30 മാസങ്ങളിൽ 35,000 ഒമാനികൾ സ്വകാര്യ മേഖലയിൽ േജാലിയിൽ പ്രവേശിച്ചിട്ടുണ്ട്. നിലവിൽ 2.58 ലക്ഷം സ്വദേശികൾ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നു.
റസിഡൻഷ്യൽ വില്ല പെർമിറ്റുകൾ 2015ൽ 34,900ത്തിൽനിന്ന് കഴിഞ്ഞ വർഷം 23,800 ആയി കുറഞ്ഞു. കെട്ടിട ഉടമകൾ വൃത്തിയുള്ളതും നല്ല രീതിയിൽ സംവിധാനിച്ചതുമായ കെട്ടിടങ്ങളാണ് വാടകക്ക് നൽകുന്നത്. അതോടൊപ്പം താമസക്കാരെ ആകർഷിക്കാൻ വാടക കുറക്കേണ്ടിയും വരുന്നു. വാടക കുറവിനെക്കാൾ നല്ല രീതിയിലുള്ളതും മികച്ച സേവനങ്ങൾ നൽകുന്നതുമായ കമ്പനികൾക്കാണ് വാടകക്കാർ മുൻഗണന നൽകുന്നതെന്ന് ഒാഫിസ് മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. ഒരുകാലത്ത് ഏറ്റവും കൂടുതൽ വാടക വാങ്ങിയിരുന്ന റൂവിയിലെ സി.ബി.ഡി അടക്കമുള്ള മേഖലകളിൽ വാടക കുറഞ്ഞിട്ടുണ്ട്. ബാങ്കുകളടക്കം വൻ സ്ഥാപനങ്ങൾ മറ്റിടങ്ങളിലേക്ക് മാറ്റിയതും വാടക കുറയാൻ കാരണമായിട്ടുണ്ട്. സാമ്പത്തിക മേഖലയെ ശക്തപ്പെടുത്താൻ മറ്റ് പരിഹാര മാർഗങ്ങൾ ഉണ്ടാവുന്നതുവരെ കുറച്ചുകാലംകൂടി വാടക കുറയാനാണ് സാധ്യതയെന്നും റിപ്പോർട്ടിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.