മരട് ഫ്ലാറ്റ്: പൊളിഞ്ഞുവീഴുേമ്പാഴും തളരാതെ ജയകുമാർ
text_fieldsമസ്കത്ത്: 34 വർഷം നീണ്ട പ്രവാസ ജീവിതത്തിലെ പ്രധാന സമ്പാദ്യങ്ങളിലൊന്ന് നഷ്ടമാക ാൻ പോകുേമ്പാഴും തളരാത്ത മനസ്സുമായി മസ്കത്തിൽ പ്രവാസിയായ കൊല്ലം സ്വദേശി ജയകു മാർ വള്ളിക്കാവ്. മരടിൽ സുപ്രീം കോടതി പൊളിക്കാൻ നിർദേശിച്ചതിലൊന്നായ ഹോളിഫെയ് ത്ത് എച്ച്.ടു.ഒയിലെ ഫ്ലാറ്റ് ഉടമയാണ് ജയകുമാർ. സുപ്രീംകോടതിയുടെ ആദ്യ ഉത്തരവ് വ ന്ന മേയ് എട്ടുമുതൽ നടന്ന നിയമപോരാട്ടങ്ങളിലും ഫ്ലാറ്റിനും മരട് നഗരസഭക്കും മുന്നിൽ നടന്ന സമരങ്ങളിലും മുൻനിരയിൽ തന്നെയുണ്ടായിരുന്നയാളാണ് ജയകുമാർ. മരട് വിഷയവുമായി ബന്ധപ്പെട്ട് നടന്ന ടെലിവിഷൻ ചർച്ചകളിൽ ഫ്ലാറ്റുടമകളുടെ ആകുലതകളും നേരിട്ട നീതി നിഷേധവും ജീവൻ ടി.വി ഒമാനീയം പരിപാടിയുടെ അവതാരകൻ കൂടിയായ ജയകുമാർ കൃത്യമായി അവതരിപ്പിച്ചിരുന്നു.
സുപ്രീംകോടതി നിർദേശിച്ച ഇടക്കാല ആശ്വാസം അട്ടിമറിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്ന് ബിൽഡിങ് ഒാണേഴ്സ് അസോസിയേഷൻ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം കൂടിയായ ജയകുമാർ പറഞ്ഞു. ഒഴിപ്പിക്കുന്ന എല്ലാ ഫ്ലാറ്റുടമകൾക്കും 25 ലക്ഷം രൂപ വീതം ഇടക്കാലാശ്വാസം നൽകാനാണ് സുപ്രീംകോടതി ഉത്തരവിലുള്ളത്. എന്നാൽ, സുപ്രീംകോടതി നിർദേശപ്രകാരം രൂപവത്കരിച്ച ജസ്റ്റിസ്. കെ ബാലകൃഷ്ണൻനായർ സമിതി 13 ലക്ഷം രൂപ മുതൽ ഇടക്കാലാശ്വാസം നൽകാനാണ് സർക്കാറിനോട് ശിപാർശ ചെയ്തിട്ടുള്ളത്. കമീഷെൻറ നടപടിക്കെതിരെ ഫ്ലാറ്റുടമകൾ കോടതിയലക്ഷ്യ ഹരജി ഫയൽ ചെയ്യും. ചീഫ് സെക്രട്ടറിയോട് ഹാജരാകാൻ നിർദേശിച്ച ഇൗ മാസം 25നുതന്നെ കോടതിയലക്ഷ്യ ഹരജി നൽകും. ഇതിനായി അടുത്ത ദിവസംതന്നെ നാട്ടിലേക്ക് വീണ്ടും പോകുമെന്നും ജയകുമാർ പറഞ്ഞു.
ആരെയൊക്കെയോ സംരക്ഷിക്കാനാണ് സമിതിയുടെ ശ്രമം. രജിസ്ട്രേഷൻ പൂർത്തീകരിച്ച ശേഷമാണ് ഫ്ലാറ്റുകൾ ബിൽഡർ കൈമാറുന്നത്. അതിനാൽ വിൽപന കരാറിൽ തുക കുറഞ്ഞിട്ടുണ്ടെങ്കിൽ ബിൽഡറും രജിസ്ട്രാറുമാണ് ഉത്തരവാദികൾ. ഇൗ വിഷയം അന്വേഷിക്കാൻ കോടതിയിൽ ആവശ്യപ്പെടുമെന്നും ജയകുമാർ പറഞ്ഞു. 2010ൽ വാങ്ങിയ ഫ്ലാറ്റിൽ 2012 മുതലാണ് താമസം ആരംഭിച്ചത്. ചെല്ലാനം സർക്കാർ ആശുപത്രിയിലെ ഡോക്ടറായ മകളാണ് ഇവിടെ താമസിച്ചിരുന്നത്. ഇക്കഴിഞ്ഞ മേയ് ആറിന് സ്വകാര്യ ആവശ്യാർഥം നാട്ടിലെത്തി രണ്ടു ദിവസം കഴിഞ്ഞാണ് കോടതി വിധി വരുന്നതെന്ന് ജയകുമാർ പറഞ്ഞു. അന്നുമുതൽ നിയമ-സമര പോരാട്ടങ്ങളിൽ ഏർപ്പെെട്ടങ്കിലും ഫലം കാണാതെ വേദനയോടെ കുടിയൊഴിയേണ്ടിവന്നു.
കെട്ടിടം ഉടമകളെന്നനിലയിൽ തങ്ങൾക്ക് സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടു. തങ്ങളുടെ ഭാഗം കേൾക്കാൻ സുപ്രീംകോടതി പോലും തയാറായില്ല. യഥാർഥ വസ്തുതകൾ സുപ്രീം കോടതിയെ ബോധിപ്പിക്കാൻ ചീഫ് സെക്രട്ടറി തയാറായില്ലെന്നും ജയകുമാർ ആരോപിച്ചു. വൈദ്യുതിയും ജലവും മുന്നറിയിപ്പില്ലാതെ വിച്ഛേദിച്ചതിനെതിരെ ജയകുമാർ നടത്തിയ നിരാഹാര സമരത്തിനൊടുവിൽ കണക്ഷനുകൾ പുനഃസ്ഥാപിച്ച് നൽകിയിരുന്നു. 90 ഫ്ലാറ്റുകളുള്ള എച്ച്.ടു.ഒയിൽനിന്ന് ഏറ്റവും അവസാനം കുടിയൊഴിഞ്ഞയാളാണ് ജയകുമാർ. മകളെ അടുത്തുള്ള വാടക ഫ്ലാറ്റിൽ ആക്കിയ ശേഷം കഴിഞ്ഞയാഴ്ചയാണ് ഇദ്ദേഹം മസ്കത്തിൽ തിരികെയെത്തിയത്. ജയകുമാറിന് പുറമെ, മസ്കത്തിൽ പ്രവാസികളായ വിനോദ്, ശ്രീകുമാർ, രാജേഷ് എന്നിവർക്കും എച്ച്.ടു.ഒയിൽ ഫ്ലാറ്റുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.