Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഭക്ഷ്യസുരക്ഷ...

ഭക്ഷ്യസുരക്ഷ കർക്കശമാക്കി; ആയിരം റിയാൽ വരെ പിഴ ചുമത്തും

text_fields
bookmark_border
ഭക്ഷ്യസുരക്ഷ കർക്കശമാക്കി; ആയിരം റിയാൽ വരെ പിഴ ചുമത്തും
cancel

മസ്കത്ത്: ഭക്ഷ്യസുരക്ഷ കർക്കശമാക്കിയതായി റീജനൽ മുനിസിപ്പാലിറ്റീസ് ആൻഡ് വാട്ടർ റിസോഴ്സസ് മന്ത്രാലയം അറിയിച്ചു. ഇതനുസരിച്ച് നിയമ ലംഘനങ്ങൾക്ക് ആയിരം റിയാൽ വരെ പിഴ ചുമത്തും. അനുമതിയില്ലാത്ത സ്ഥലങ്ങളിൽ തയാറാക്കുന്ന ഭക്ഷണ സാധനങ്ങൾ വിൽപന നടത്തുന്നവർക്കാണ് 100 റിയാൽ മുതൽ ആയിരം റിയാൽ വരെ പിഴചുമത്തുകയെന്ന് മന്ത്രാലയം വക്താവ് പറഞ്ഞു. തലേ ദിവസം പാകം ചെയ്ത ഭക്ഷണങ്ങൾ വിൽപന നടത്തുന്നവരിൽ നിന്നും ഇൗ തുക ഇൗടാക്കാൻ 2019/118 ാം നമ്പർ മന്ത്രിതല ഉത്തരവ് വ്യവസ്ഥ ചെയ്യുന്നുണ്ട്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ നടത്തിവരുന്ന ശ്രമങ്ങളുടെ ഭാഗമാണ് നിയമഭേദഗതിയെന്നും വക്താവ് കൂട്ടിച്ചേർത്തു. മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി സെൻറർ ആരംഭിച്ചിട്ടുണ്ട്. റോയൽ ഡിക്രി 24/ 2019 പ്രകാരമാണ് സെൻറർ ആരംഭിച്ചത്.

സെൻററിെൻറ പ്രവർത്തനം സംബന്ധിച്ച അവബോധം ജനങ്ങളിലേക്ക് പകർന്നുനൽകുന്നതിനായി ബോധവത്കരണ കാമ്പയിന് തുടക്കമിട്ടിട്ടുണ്ട്. ഇൗമാസം മുഴുവൻ കാമ്പയിൻ തുടരും. ഭക്ഷണത്തിെൻറ നിലവാരവും സുരക്ഷയും ഉറപ്പാക്കുന്ന കാര്യങ്ങൾ ജനങ്ങൾക്ക് പകർന്നുനൽകുന്നതിനുള്ള വർക്ഷോപ്പുകളും ബോധവത്കരണ പരിപാടികളുമെല്ലാം കാമ്പയിൻ ഭാഗമായി നടക്കുമെന്നും മന്ത്രാലയം വക്താവ് പറഞ്ഞു. വിവിധ നഗരസഭ പരിധികളിലെ ഭക്ഷണശാലകളിൽ കഴിഞ്ഞദിവസങ്ങളിലായി ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം പിടിച്ചെടുത്ത് നശിപ്പിക്കുകയും നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വക്താവ് കൂട്ടിച്ചേർത്തു. ചില സ്ഥാപനങ്ങൾ അടപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story