മസ്കത്ത് നഗരസഭ നീക്കിയത് 3154 ഉപേക്ഷിച്ച വാഹനങ്ങൾ
text_fieldsമസ്കത്ത്: ഇൗ വർഷം ഇതുവരെ വിവിധ വിലായത്തുകളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ 3154 വാഹനങ്ങൾ നീക്കം ചെയ്തതായി മസ്കത്ത് നഗരസഭ അറിയിച്ചു. പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കപ്പെടുന്ന വാഹനങ്ങൾ നഗരഭംഗിക്ക് കളങ്കം വരുത്തുമെന്നതിനാൽ നീക്കം ചെയ്യൽ പക്രിയ തുടരുമെന്ന് അധികൃതർ അറിയിച്ചു. നീക്കം ചെയ്ത വാഹനങ്ങളുടെ പട്ടികയിൽ സീബ് വിലായത്താണ് മുന്നിൽ. 2572 വാഹനങ്ങളാണ് ഇവിടെനിന്ന് നീക്കിയത്. ബോഷറിൽനിന്ന് 425ഉം മത്രയിൽ നിന്ന് 90ഉം അൽ അമിറാത്തിൽനിന്ന് 67ഉം വാഹനങ്ങൾ നീക്കം ചെയ്തതായി നഗരസഭ അധികൃതർ അറിയിച്ചു. വാഹനത്തിൽ നഗരസഭ നോട്ടീസ് പതിച്ച് 14 ദിവസത്തിന് ശേഷവും നീക്കാത്ത വാഹനങ്ങളെയാണ് ഉപേക്ഷിക്കപ്പെട്ടതായി കണക്കാക്കുക. ഇത്തരം വാഹനങ്ങൾ ഉടമസ്ഥെൻറ ചെലവിൽ നീക്കംചെയ്യാൻ അധികാരമുണ്ടെന്നാണ് നഗരസഭ നിയമം വ്യവസ്ഥ ചെയ്യുന്നത്.
നോട്ടീസിന് പ്രതികരിക്കാതിരിക്കുന്ന ഒാരോ ദിവസത്തിനും അഞ്ച് റിയാൽ വീതം പിഴ ഇൗടാക്കുമെന്നും കഴിഞ്ഞ വർഷം നവംബറിൽ വിജ്ഞാപനത്തിൽ പ്രസിദ്ധീകരിച്ച നിയമഭേദഗതിയിൽ പറയുന്നു. കൊണ്ടുപോകുന്നതിനുള്ള ചെലവോ കൊണ്ടുപോകുേമ്പാൾ ഉണ്ടാകുന്ന തകരാറുകൾക്ക് നഷ്ട പരിഹാരമോ നഗരസഭ നൽകില്ല. നഗരസഭാ യാർഡിൽനിന്ന് വാഹനം ഏറ്റെടുക്കാനെത്തുന്ന ഉടമസ്ഥരിൽനിന്ന് പിഴ ഇൗടാക്കും. കാറുകൾ, 15 സീറ്റിൽ താഴെയുള്ള ബസുകൾ, സൈക്കിളുകൾ എന്നിവക്ക് 200 റിയാലാണ് പിഴ. ട്രക്കുകൾ, 15 സീറ്റിലധികമുള്ള ബസുകൾ, ട്രക്കുകൾ തുടങ്ങിയവക്ക് 400 റിയാലാണ് പിഴ. അപകടകരമായ വസ്തുക്കൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് 1000 റിയാലും പിഴ ഇൗടാക്കും. വാഹനം പൊതുസ്ഥലത്ത് നിന്ന് നീക്കി 90 ദിവസത്തിന് ശേഷവും പ്രതികരണമില്ലാതിരിക്കുകയോ പിഴ സംഖ്യ അടക്കാതിരിക്കുകയോ ചെയ്താൽ ആർ.ഒ.പിയുമായി ചേർന്ന് വാഹനം ലേലം ചെയ്യുമെന്നുമാണ് നഗരസഭാ നിയമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.