Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവിഷൻ 2040 ഒമാനെ...

വിഷൻ 2040 ഒമാനെ വികസിത രാജ്യമാക്കി മാറ്റുക ലക്ഷ്യം

text_fields
bookmark_border
വിഷൻ 2040 ഒമാനെ വികസിത രാജ്യമാക്കി  മാറ്റുക ലക്ഷ്യം
cancel

മസ്കത്ത്: ഒമാനെ വികസിത രാജ്യങ്ങളുടെ നിരയിലേക്ക് ഉയർത്തുകയാണ് ‘വിഷൻ 2040’ എന്ന സ്വപ്ന പദ്ധതി വഴി ലക്ഷ്യമിടുന്നതെന്ന് അധികൃതർ. കഴിഞ്ഞ വർഷമാണ് പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. ഒാരോ വർഷവും അഞ്ച് ശതമാനം സാമ്പത്തിക വളർച്ചയാണ് വിഷൻ 2040‍െൻറ രൂപരേഖയിൽ പ്രതീക്ഷിക്കുന്നത്. 2021 മുതൽ 2040 വരെയാണ് വിഷെൻറ കാലാവധി.

1970 മുതൽ 1995 വരെ കാലയളവിൽ ശരാശരി 7.5 ശതമാനം വളർച്ചയാണ് രാജ്യം നേടിയത്. 1995 മുതൽ 2020 കാലയളവിൽ മൂന്നര ശതമാനമായിരുന്നു ശരാശരി വളർച്ചനിരക്കെന്ന് ‘വിഷൻ 2040’ കർമ പദ്ധതിയുടെ മുഖ്യ സാമ്പത്തിക വിദഗ്ധനായ യൂസുഫ് ഹമദ് അൽ ബലൂഷി പറഞ്ഞു. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററിൽ കഴിഞ്ഞ ദിവസം നടന്ന ഒമാൻ ഇക്കണോമിക്സ് കോൺഫറൻസ് 2019 ൽ ‘വിഷൻ 2040’െൻറ നയ വിശദീകരണം നടത്തുകയായിരുന്നു അദ്ദേഹം.

ലോകത്തിലെ മികച്ച വികസിത രാജ്യങ്ങളിലൊന്നായി ഒമാനെ ‘വിഷൻ 2040’ മാറ്റും. ഇൗ ലക്ഷ്യം നേടാൻ സാമ്പത്തിക -സാമൂഹിക -പാരിസ്ഥിതിക മേഖലകളിലും മറ്റു വികസന മേഖലകളിലും നാം മുന്നേറേണ്ടതുണ്ട്. ഒമാൻ പ്രതീക്ഷിക്കുന്നതു തന്നെ ലഭിക്കുമെന്നും തങ്ങൾക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒമാനിലെ വ്യക്തികൾ, ബിസിനസുകാർ, നിക്ഷേപകർ അടക്കം സമൂഹത്തിലെ എല്ലാ വിഭാഗത്തെയും പ്രതിനിധാനം ചെയ്താണ് വിഷൻ 2040ന് രൂപം നൽകിയിരിക്കുന്നത്. വർത്തമാനകാല സത്യങ്ങളും ഭാവിയിലെ അവസരങ്ങളും ഇതിൽ ചുരുക്കി അവതരിപ്പിക്കുന്നു. തങ്ങളുടെ മാത്സരിക ശക്തിക്കും സാഹസികതക്കും ശക്തി പകരാൻ വിഷൻ സഹായിക്കും. വികസനത്തിെൻറ അടുത്ത ഘട്ടത്തിലേക്ക് ചലിപ്പിക്കാനും പദ്ധതിക്ക് കഴിയും. ഡിജിറ്റലൈസേഷൻ അവയിലൊന്നാണ്. ഒമാെൻറ പുതിയ നവോത്ഥാന പ്രക്രിയ നിരവധി മേഖലകളിലെ ക്രിയാത്മക പുരോഗതിക്ക് വഴിയൊരുക്കിയിട്ടുണ്ട്.

ഉന്നത ഗുണമേന്മയുള്ള റോഡുകൾ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ തുടങ്ങിയ പശ്ചാത്തല സൗകര്യങ്ങൾ ഇതിൽ ഉൾപ്പെടും. ഇത് സ്ഥിരതയുള്ള രാജ്യമെന്ന ഒമാെൻറ നവീന മുഖത്തിന് ഉത്തേജകമായിട്ടുണ്ട്.

ഒമാൻ ഭരണാധികാരിയുടെ പക്വതയാർന്ന നേതൃത്വവും േലാകത്തെ മറ്റു രാജ്യങ്ങളുമായി മികച്ച നയതന്ത്ര ബന്ധം സ്ഥാപിക്കാൻ കെൽപുള്ള സഹൃദയത്തോടെയുള്ള നയങ്ങളും ലോക സാമ്പത്തിക രംഗവുമായി രാജ്യത്തെ സമന്വയിപ്പിക്കലും രാജ്യത്തിന് വൻ നേട്ടമായിട്ടുണ്ടെന്ന് യൂസുഫ് ഹമദ് അൽ ബലൂഷി പറഞ്ഞു. വർഷം തോറും സർവവിധ പരിശീലനവും നേടിയ 50,000 ഒമാനി യുവാക്കൾ തൊഴിൽ വിപണിയിലെത്തും. ഇത് വിഷൻ 2040 എന്ന ലക്ഷ്യം നേടാൻ ഏറെ സഹായകമാവും. ഇൗ 50,000 യുവാക്കളും വളർച്ചയുടെ ഒാരോ എൻജിനുകളാകും.

69 പ്രധാന പദ്ധതികളാണ് ‘വിഷൻ 2040’ൽ ഉള്ളത്. ആളോഹരി വരുമാനം 90 ശതമാനം വർധിപ്പിക്കൽ, ആഭ്യന്തര വളർച്ച വർഷം തോറും അഞ്ചു ശതമാനം വർധിപ്പിക്കൽ, നേരിട്ടുള്ള വിദേശ നിക്ഷേപത്തിലൂടെ ആഭ്യന്തര വളർച്ച 10 ശതമാനം വളർത്തൽ, എണ്ണയിതര മേഖലയിൽ നിന്നുള്ള ആഭ്യന്തര വളർച്ചപദ്ധതി 90 ശതമാനം ഉയർത്തൽ, സ്വകാര്യ മേഖലയിൽ 40 ശതമാനം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കൽ എന്നിവ ഇതിൽ ഉൾപ്പെടും.

വിദേശ നിക്ഷേപകരെ ആകർഷിക്കാൻ ബിസിനസ് രംഗം കൂടുതൽ ആകർഷകമാക്കുന്നത് സാമ്പത്തിക വളർച്ച നേടുന്നതിനുള്ള പ്രധാന നയമാണ്. ഇതിനായി രാജ്യത്ത് നിരവധി അവസരങ്ങളുള്ളതായി കണക്കാക്കുന്നു. ഒമാെൻറ പ്രകൃതി വിഭവങ്ങൾ, ഭൂപ്രകൃതി തുടങ്ങിയ നിരവധി ഘടകങ്ങൾ ഇതിൽ ഉൾപ്പെടുമെന്നും യൂസുഫ് അൽ ബലൂഷി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman-oman news-gulf news
News Summary - oman-oman news-gulf news
Next Story