ബുർജ് അൽ സഹ്വ പൊതുഗതാഗത കേന്ദ്രമായി മാറും
text_fieldsമസ്കത്ത്: ബുർജ് അൽ സഹ്വക്ക് ചുറ്റമുള്ള മേഖലകളെ വിവിധ തരം പൊതുഗതാഗത സംവിധാ നങ്ങളുടെ കേന്ദ്രമായി (മൾട്ടി മോഡൽ ട്രാൻസ്പോർട്ട് ഹബ്) മാറ്റിയെടുക്കുന്നതിനുള ്ള നടപടിക്ക് സർക്കാർ തുടക്കമിട്ടു. 42,000ത്തിലധികം സ്ക്വയർ മീറ്റർ സ്ഥലത്ത് ലോകോത ്തര നിലവാരത്തിലുള്ള ഹബ്ബ് നിർമിക്കാനാണ് പദ്ധതി. എ.സി ബസ് കാത്തിരിപ്പ് സ്റ്റേഷൻ, റസ്റ്റാറൻറുകൾ, വിനോദസഞ്ചാരികൾക്കുള്ള സൗകര്യങ്ങൾ, റസ്റ്റാറൻറുകൾ, കാർ റെൻറൽ ഒാഫിസുകൾ, മണി എക്സ്ചേഞ്ച്, ഇൻഫർമേഷൻ സെൻററുകൾ തുടങ്ങി വിവിധതരം സൗകര്യങ്ങൾ ഇവിടെയുണ്ടാകും. പദ്ധതി യാഥാർഥ്യമാകുന്നതോടെ ഒമാനിലെ ആദ്യ പൊതുഗതാഗത സംവിധാനങ്ങളുടെ കേന്ദ്രമായി ബുർജ് അൽ സഹ്വ മാറും. സ്വകാര്യ മേഖലയുടെ സഹകരണത്തോടെയാകും ട്രാൻസ്പോർട്ട് ഹബ് നിർമിക്കുക. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഇൻറർസിറ്റി സർവിസുകൾ ഇവിടെയാകും എത്തുക.
മസ്കത്ത് വിമാനത്താവളമടക്കം തലസ്ഥാന ഗവർണറേറ്റിെൻറ വിവിധ ഭാഗങ്ങളിലേക്കുള്ള ബസുകളും ഇവിടെ നിന്നാകും സർവിസ് നടത്തുക. ചരക്കുഗതാഗത മേഖലയിലെ പ്രവർത്തനങ്ങൾക്കായുള്ള സർക്കാർ കമ്പനി ഒമാൻ ഗ്ലോബൽ ലോജിസ്റ്റിക്സ് ഗ്രൂപ് (അസിയാദ്) ട്രാൻസ്പോർട്ട് ഹബ് നിർമിക്കുന്നതിന് നിക്ഷേപകരിൽനിന്ന് ടെൻഡറുകൾ ക്ഷണിച്ചു. രൂപകൽപന, നിർമാണം, ഫൈനാൻസിങ്, പ്രവർത്തന ചുമതല എന്ന മാതൃകയിലാകും നിർമാണം. ഒക്ടോബർ 31നുള്ളിൽ ടെൻഡർ രേഖകൾ വാങ്ങണം. അടുത്ത വർഷം ജനുവരി 30 ആണ് ടെൻഡർ സമർപ്പിക്കാനുള്ള അവസാന തീയതി. അടുത്ത വർഷം പകുതിയോടെ ഹബ്ബിെൻറ നിർമാണം തുടങ്ങും. തലസ്ഥാന ഗവർണറേറ്റിൽനിന്ന് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലേക്കും ദുബൈയിലേക്കുമുള്ള യാത്ര സുഗമമാക്കുന്നതാകും വിവിധതരം പൊതുഗതാഗത സംവിധാനങ്ങളുടെ കേന്ദ്രം. ബസുകൾക്കുള്ള സൗകര്യങ്ങൾക്ക് ഒപ്പം ടാക്സി കാറുകൾക്കായി പ്രത്യേക മേഖലയും ഇവിടെയുണ്ടാകും. ടിക്കറ്റ് ബുക്കിങ് കേന്ദ്രം, കടകൾ തുടങ്ങിയ സൗകര്യങ്ങളും ഉണ്ടാകും.
പുനരുപയോഗിക്കാവുന്ന ഉൗർജമായിരിക്കും ട്രാൻസ്പോർട്ട് ഹബിെൻറ പ്രവർത്തനത്തിന് ഉപയോഗിക്കുക. ടിക്കറ്റ് നിരക്ക് ഇലക്ട്രോണിക് രീതിയിൽ നൽകാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യങ്ങളും ഉണ്ടാകും. ദൂരയാത്രകൾക്ക് പോകുന്നവർക്ക് നിശ്ചിത തുക നൽകി ദിവസങ്ങളോളം ഇവിടെ വാഹനം പാർക്ക് ചെയ്യാനും സൗകര്യമുണ്ടാകും. ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാൻ എളുപ്പമുള്ളതായിരിക്കും സംവിധാനങ്ങൾ. ഫുഡ് കോർട്ട്, ധന വിനിമയ സംവിധാനങ്ങൾക്കൊപ്പം പൈസയിട്ടാൽ ഭക്ഷണ-പാനീയങ്ങൾ ലഭിക്കുന്ന മെഷീനുകളും സ്ഥാപിക്കും. ബസുകളുടെ സമയക്രമവും ടിക്കറ്റ് നിരക്കുകളും കാണിക്കുന്ന ഡിജിറ്റൽ ഡിസ്പ്ലേ ബോർഡുകളും യാത്രക്കാർക്ക് ഉപകാരപ്പെടും. മികച്ച സുരക്ഷാ സംവിധാനങ്ങളോടെയാകും കേന്ദ്രം നിർമിക്കുകയെന്നും ‘അസിയാദ്’ അറിയിച്ചു. മസ്കത്ത് നഗരസഭ, ഭവന മന്ത്രാലയം, ഒമാൻ വിമാനത്താവളം എന്നിവയുടെകൂടി സഹകരണത്തോടെയാകും പദ്ധതി യാഥാർഥ്യമാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.