Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസേവന മേഖലയിലെ...

സേവന മേഖലയിലെ കമ്പനികൾക്ക് പുതിയ സ്വദേശിവത്കരണ തോത് നിശ്ചയിച്ചു

text_fields
bookmark_border
സേവന മേഖലയിലെ കമ്പനികൾക്ക് പുതിയ സ്വദേശിവത്കരണ തോത് നിശ്ചയിച്ചു
cancel

മസ്കത്ത്: വൈദ്യുതി, ജല മേഖലയിൽ (യൂട്ടിലിറ്റി മേഖല) പ്രവർത്തിക്കുന്ന കമ്പനികൾക്ക ് പുതിയ സ്വദേശിവത്കരണ തോത് നിശ്ചയിച്ച് മാനവ വിഭവശേഷി വകുപ്പ് മന്ത്രി ശൈഖ് അ ബ്ദുല്ല ബിൻ നാസർ അൽ ബക്രി ഉത്തരവ് പുറപ്പെടുവിച്ചു. ചില തസ്തികകളിൽ ഏതാനും വർഷ ങ്ങൾക്കുള്ളിൽ വിദേശി ജീവനക്കാരെ പൂർണമായി ഒഴിവാക്കാൻ ഉത്തരവിൽ നിഷ്കർഷിക്കുന്നുണ്ട്. മലയാളികളടക്കം വിദേശികളെ പ്രതികൂലമായി ബാധിക്കുന്നതാണ് ഉത്തരവ്.
വൈദ്യുതി, ജല മേഖലയിലെ സ്ഥാപനങ്ങളുമായി കരാറിലേർപ്പെട്ടിട്ടുള്ള സ്വകാര്യ കമ്പനികളെല്ലാം പുതിയ സ്വദേശിവത്കരണ തോത് പാലിക്കണമെന്ന് ഉത്തരവിൽ പറയുന്നു. കരാറിെൻറ തുടക്കം മുതൽ സ്വദേശി തൊഴിലാളികളുടെ എണ്ണം ക്രമമായി ഉയർത്തണമെന്നതാണ് ഉത്തരവ്. ജല കമ്പനികളിലെ മാനേജീരിയൽ തസ്തികകളിൽ പൂർണ സ്വദേശിവത്കരണമാണ് ഉത്തരവിൽ നിർദേശിക്കുന്നത്.

30 ശതമാനത്തിൽ തുടങ്ങി കരാർ കാലാവധിയുടെ മൂന്നാം വർഷമാണ് പൂർണ സ്വദേശിവത്കരണം പ്രാബല്യത്തിൽ വരുക. വൈദ്യുതി കമ്പനികളിലാകെട്ട കരാർ കാലാവധിയുടെ തുടക്കം മുതൽ നാലുവർഷത്തിനുള്ളിൽ 90 ശതമാനവും സ്വദേശിവത്കരണം വേണം. ജലമേഖലയിലെ കമ്പനികളിൽ മാനേജർക്കുപുറമെ, ഫീൽഡ് ടീം ലീഡർ, സബ്സ്ക്രൈബർ സർവിസസ് സൂപ്പർവൈസർ, സൂപ്പർവൈസർ തസ്തികകളിലും സ്വദേശി തൊഴിലാളികളെ നിയമിക്കേണ്ടി വരും. എൻജിനീയർ തസ്തികകളിൽ 50 ശതമാനത്തിലാണ് സ്വദേശിവത്കരണം തുടങ്ങുക. അഞ്ചാം വർഷം ഇത് 75 ശതമാനമായി ഉയരും. ഫീൽഡ് ടീം സൂപ്പർവൈസർമാരിൽ ആദ്യ വർഷം 30 ശതമാനം സ്വദേശികളെ നിയമിക്കണം. മൂന്നാം വർഷമാകുേമ്പാൾ വിദേശി തൊഴിലാളികളെ പൂർണമായി ഒഴിവാക്കുകയും ചെയ്യണം. സബ്സ്ക്രൈബർ സർവിസസ്, സൂപ്പർ വൈസർ മേഖലകളിൽ കരാറിെൻറ ആദ്യ വർഷം തന്നെ പൂർണ സ്വദേശിവത്കരണം ഏർപ്പെടുത്തണം.

ഒാപറേഷനൽ ജീവനക്കാരുടെ വിഭാഗത്തിൽ കരാറിെൻറ ആദ്യ വർഷം 30 ശതമാനം സ്വദേശിവത്കരണം ഏർപ്പെടുത്തണം. നാലാം വർഷത്തിൽ ഇത് 99 ശതമാനമായി ഉയരും. ടെക്നീഷ്യൻ വിഭാഗത്തിൽ 70 മുതൽ 90 ശതമാനം വരെയാണ് ആദ്യ മൂന്ന് വർഷങ്ങളിൽ വേണ്ടത്. കൺട്രോൾ പാനൽ വാട്ടർ സാേങ്കതിക വിഭാഗത്തിൽ 75 ശതമാനം വരെ സ്വദേശികളെ നാലു വർഷത്തിനുള്ളിൽ നിയമിക്കണം. വൈദ്യുതി മേഖലയിലെ കമ്പനികളിലെ എൻജിനീയർ തസ്തികകളിൽ 40 ശതമാനത്തിലാണ് തുടക്കം. ഇത് ക്രമമായി ഉയർന്ന് നാലാം വർഷത്തിൽ 80 ശതമാനമാകും. ടെക്നീഷ്യൻ (കേബിൾ കണക്ടർ) വിഭാഗത്തിൽ ആദ്യ വർഷം മുപ്പത് ശതമാനം സ്വദേശികളെ നിയമിക്കണം. മൂന്നാം വർഷം ഇത് അമ്പത് ശതമാനമാകും. മറ്റ് ടെക്നീഷ്യന്മാരുടെ വിഭാഗത്തിൽ ആദ്യ വർഷം 40 ശതമാനമാണ് സ്വദേശിവത്കരണം വേണ്ടത്. മൂന്നാം വർഷം ഇത് 80 ശതമാനമായി ഉയരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story