ഒമാൻ വിദേശികളോട് ഏറ്റവുമധികം സൗഹൃദാന്തരീക്ഷമുള്ള രാഷ്ട്രം
text_fieldsമസ്കത്ത്: ഒമാൻ വിദേശികളോട് ഏറ്റവുമധികം സൗഹൃദാന്തരീക്ഷം പുലർത്തുന്ന രാഷ്ട ്രമെന്ന് സർവേ. വിദേശത്തെ ജീവിതം സംബന്ധിച്ച ലോകത്തിലെ ഏറ്റവും വലുതും സമഗ്രവുമായ എ ക്സ്പാറ്റ് ഇൻസൈഡർ സർവേയിലാണ് ഒമാന് ഇൗ അംഗീകാരം ലഭിച്ചത്. സേഫ്റ്റി-സെക്യൂര ിറ്റി ഉപവിഭാഗത്തിലും ഒമാൻ തന്നെയാണ് ആഗോള തലത്തിൽ ഒന്നാം സ്ഥാനം. മ്യൂനിച്ച് കേന്ദ്രമായ ഇൻറർ േനഷൻസ് 187 രാഷ്ട്രങ്ങളിൽ താമസിക്കുന്ന 182 രാജ്യങ്ങളിൽനിന്നുള്ള 20,259 പേരെ ഉൾപ്പെടുത്തിയാണ് സർവേ നടത്തിയത്.
വിദേശികൾ കൂടുതലായി ജോലി ചെയ്യുന്ന 64 രാജ്യങ്ങളിലെ വിദേശികളുടെ ജീവിതവുമായി ബന്ധപ്പെട്ട വിവിധ ഘടകങ്ങളെ ഉൾപ്പെടുത്തിയാണ് സർവേ നടത്തിയിട്ടുള്ളത്. രാജ്യത്തെ സമാധാനാന്തരീക്ഷത്തെ കുറിച്ച് ഒരാൾ പോലും പ്രതികൂലമായി പ്രതികരിച്ചിട്ടില്ലെന്ന് സർവേയുടെ ഭാഗമായി പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. സുരക്ഷയും ഭദ്രതയും സംബന്ധിച്ച ചോദ്യത്തിനും ബഹുഭൂരിപക്ഷം പേരും ഒമാനിൽ തങ്ങൾ സുരക്ഷിതരാണെന്നാണ് അഭിപ്രായപ്പെട്ടത്. സർവേയിൽ പെങ്കടുത്ത പത്തിൽ ഒമ്പതുപേരും രാജ്യത്തെ രാഷ്ട്രീയ സ്ഥിരതയിൽ സന്തോഷവാന്മാരാണ്.
സ്വദേശികൾക്ക് വിദേശികളോട് പൊതുവെ സ്വാഗത മനോഭാവമാണ് ഉള്ളതെന്ന് 87 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. മുഴുവൻ വിഭാഗങ്ങളും കണക്കിലെടുക്കുേമ്പാൾ ഒമാന് ആഗോള തലത്തിൽ 32ാം സ്ഥാനമാണ് ഉള്ളത്. കഴിഞ്ഞവർഷം ഇത് 31 ആയിരുന്നു. വിദേശത്ത് താമസമുറപ്പിക്കുന്നതിെൻറ എളുപ്പം (ഇൗസ് ഒാഫ് സെറ്റ്ലിങ്) ഉപവിഭാഗത്തിൽ ഒമാന് ആഗോളതലത്തിൽ ആറാം സ്ഥാനമാണ് ഉള്ളത്. അതേസമയം, ജീവിതനിലവാരത്തിൽ 64 രാഷ്ട്രങ്ങളിൽ ഒമാന് 35ാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. ഒാൺലൈൻ സേവനങ്ങൾക്കുള്ള നിയന്ത്രണത്തിൽ അഞ്ച് പ്രവാസികളിൽ ഒന്നിലധികം പേരും (22 ശതമാനം) അസന്തുഷ്ടരാണെന്നും സർവേ ഫലം പറയുന്നു.
തൊഴിലവസരങ്ങളുടെ ലഭ്യതയിലും തൊഴിൽ സുരക്ഷിതത്വത്തിലും 42 ശതമാനം പ്രവാസികളും തൃപ്തരാണ്. കുട്ടികൾക്കുള്ള വിനോദ സൗകര്യങ്ങളുടെ കുറവ്, ശിശു സംരക്ഷണ സംവിധാനങ്ങളുടെ കുറവ്്, വിദ്യാഭ്യാസ അവസരങ്ങൾ എന്നിവയാണ് ഒമാനിലെ വിദേശികൾക്ക് അസന്തുഷ്ടിയുള്ള കാര്യങ്ങൾ. തായ്വാൻ ആണ് വിദേശികൾക്ക് ജീവിക്കാൻ ഏറ്റവുമധികം ഇഷ്ടമുള്ള രാജ്യം. കഴിഞ്ഞതവണ ഒന്നാം സ്ഥാനത്തായിരുന്ന ബഹ്റൈൻ ഇക്കുറി ഏഴാം സ്ഥാനത്താണ്. ഖത്തർ 18ാം സ്ഥാനത്തും യു.എ.ഇ 40ാം സ്ഥാനത്തുമാണ് ഉള്ളത്. കുവൈത്ത് ഏറ്റവും അവസാന സ്ഥാനമായ 64ലാണ്. ഇന്ത്യക്ക് പട്ടികയിൽ 59ാം സ്ഥാനമാണ് ഉള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.