സ്ഥാപനം പൂട്ടി തൊഴിലാളികൾ മുങ്ങി; ഉടമ പെരുവഴിയിൽ
text_fieldsമസ്കത്ത്: ഉടമ നാട്ടിലായിരിക്കെ മലയാളി ജീവനക്കാർ കാർഗോ സ്ഥാപനം പൂട്ടി മുങ്ങി. തൊ ഴിലാളികളിൽ അർപ്പിച്ച അമിത വിശ്വാസത്തിന് സൂർ കേന്ദ്രമായുള്ള മനാൽ കാർഗോ ഉടമ കണ് ണൂർ തോട്ടട സ്വദേശി ജഗന്നാഥിന് പ്രതിഫലമായി ലഭിച്ചത് മൂന്നുദിവസത്തെ ജയിൽവാസവ ും വലിയ സാമ്പത്തിക ബാധ്യതയുമാണ്. ചെക്ക് മടങ്ങിയതുമായി ബന്ധപ്പെട്ട കേസിലാണ് ജയിൽവാസം അനുഭവിക്കേണ്ടി വന്നത്. സുഹൃത്തിെൻറ സഹായത്തോടെയാണ് ജാമ്യത്തിലിറങ്ങിയത്. ഒരു റിയാൽപോലും എടുക്കാനില്ലാത്ത അവസ്ഥയിലാണ് താനിപ്പോഴുള്ളതെന്ന് ജഗന്നാഥ് പറയുന്നു. കാർഗോ സ്ഥാപനത്തിന് സൂറിൽ രണ്ടും റൂവി, ബർക്ക, ജാലാൻ ബുആലി എന്നിവിടങ്ങളിൽ ഒാരോ ശാഖകളുമാണ് ഉള്ളത്.
സ്ഥാപനങ്ങളെല്ലാം താഴിട്ടു പൂട്ടിയ ശേഷമാണ് ആറു മലയാളികളടക്കം എട്ട് ജീവനക്കാർ നാട്ടിലേക്ക് കടന്നത്. ഇൗ സ്ഥാപനങ്ങളുടെ താക്കോലുകൾപോലും എവിടെയാണെന്ന് അറിയില്ല. ഒരു വാഹനവും കാണാനില്ല. പൊലീസിൽ പരാതി നൽകിയതായും തുടർ നടപടികൾക്കു ശേഷമാണ് സ്ഥാപനങ്ങൾ തുറക്കാനും കണക്കുകൾ പരിശോധിച്ച് യഥാർഥ നഷ്ടം വിലയിരുത്താനും കഴിയൂവെന്നും ജഗന്നാഥ് പറഞ്ഞു. മാനേജർ തസ്തികയിൽ ജോലി ചെയ്തിരുന്ന കൂത്തുപറമ്പ് ചിറ്റാരിപറമ്പ് സ്വദേശി ദിനേശ് പൊന്നോൻ, അക്കൗണ്ടൻറായിരുന്ന കോഴിക്കോട് സ്വദേശി സന്തോഷ്, കോഴിക്കോട് സ്വദേശി നന്ദു, പയ്യന്നൂർ സ്വദേശി ഷൈജു, തളിപ്പറമ്പ് സ്വദേശി നിധീഷ്, കണ്ണൂർ സ്വദേശി അരുൺകുമാർ, തെലങ്കാന സ്വദേശികളായ ഗൗഡ, പ്രശാന്ത് എന്നിവരാണ് മുങ്ങിയത്. 12 വർഷമായി ഒപ്പമുള്ള സഹോദരനെ പോലെ വിശ്വസിച്ച് സ്ഥാപനത്തിെൻറ നടത്തിപ്പ് ഏൽപിച്ച ദിനേഷ് ആണ് തട്ടിപ്പിെൻറ സൂത്രധാരനെന്ന് ജഗന്നാഥ് ആരോപിച്ചു.
ജൂണിലാണ് ജഗന്നാഥ് നാട്ടിലേക്ക് പോയത്. പല ആവശ്യങ്ങളുമുണ്ടായിരുന്നതിനാൽ തിരിച്ചുവരവ് നീണ്ടു. ഇതിനിടയിലാണ് മൂന്നുമാസം മുമ്പ് നിയമിച്ച പുതിയ അക്കൗണ്ടൻറ് കണക്കുകളിൽ വലിയ കൃത്രിമത്വം ഉള്ളതായി പറഞ്ഞത്. ഇതേ തുടർന്ന് ഒാഡിറ്റിങ്ങിനായി മൂന്നുമാസത്തെ കണക്കുകൾ എടുത്തുവെക്കാൻ ദിനേഷിനോട് ഫോണിൽ പറഞ്ഞു. ആഗസ്റ്റ് 14നാണ് ഇക്കാര്യം പറഞ്ഞത്. അന്നുരാത്രിതന്നെ ദിനേഷും സന്തോഷും കൂടെ നന്ദുവും നാട്ടിലേക്കു പോയി. പിന്നാലെയുള്ള ദിവസങ്ങളിലാണ് മറ്റുള്ളവർ മടങ്ങിയത്. പാസ്പോർട്ടുകളെല്ലാം ദിനേശിെൻറ ചുമതലയിലാണ് ഉണ്ടായിരുന്നതെന്നതിനാൽ മുങ്ങൽ എളുപ്പമായി. ആഗസ്റ്റ് 21നാണ് ജഗന്നാഥ് നാട്ടിൽനിന്ന് തിരികെ വരുന്നത്. മസ്കത്ത് വിമാനത്താവളത്തിൽവെച്ചുതന്നെ അറസ്റ്റിലായി. വാഹനങ്ങളുടെ ഇൻഷുറൻസ്, വാടക, വായ്പ വാങ്ങിയവർക്ക് നൽകിയ ചെക്കുകൾ തുടങ്ങിയവ വരുംനാളുകളിൽ മടങ്ങുേമ്പാൾ കൂടുതൽ നിയമ നടപടികൾ തനിക്കെതിരെ ഉണ്ടാകാനിടയുണ്ടെന്നും ജഗന്നാഥ് പറഞ്ഞു.
ഇതോടൊപ്പം ജീവനക്കാർക്ക് ശമ്പളം നൽകുന്നതടക്കം ആവശ്യങ്ങൾക്ക് ബാങ്ക് മസ്കത്തിൽനിന്ന് മുപ്പതിനായിരം റിയാലിെൻറ വായ്പയും എടുത്തിട്ടുണ്ട്. മുൻകൂർ ചെക്കുകൾ നൽകുകയും ബാങ്കിൽ കലക്ഷൻ തുക വരുന്നതിന് അനുസരിച്ച് അവ ക്ലിയർ ആവുകയുമാണ് ചെയ്തിരുന്നത്. ഇൗ കലക്ഷൻ തുക മുങ്ങിയ ജീവനക്കാർ കൈവശപ്പെടുത്തിയതായാണ് സംശയിക്കുന്നത്. അമ്പതിനായിരം മുതൽ അറുപതിനായിരം റിയാൽ വരെ ബാധ്യതയുണ്ടെന്നാണ് പ്രാഥമിക കണക്ക്. ഇത് ഒരു ലക്ഷം റിയാൽ വരെ ഉയരാൻ സാധ്യതയുണ്ടെന്നും ജഗന്നാഥ് പറയുന്നു. നാട്ടിലേക്ക് മുങ്ങിയവർ തിരികെ വന്ന് കണക്കുകളിൽ വ്യക്തത വരുത്തിയാൽ നിയമ നടപടികളിൽനിന്ന് പിന്മാറാനും ജഗന്നാഥ് തയാറാണ്. സ്ഥാപനത്തിെൻറ നടത്തിപ്പ് കഴിഞ്ഞ കുറേ വർഷമായി ദിനേശിനെയും സന്തോഷിനെയും പൂർണമായി വിശ്വസിച്ച് ഏൽപിച്ചിരുന്നതിനാൽ എവിടെനിന്നൊക്കെ പണം ലഭിക്കാനുണ്ടെന്നും അവയുടെ രേഖകൾ സംബന്ധിച്ചുമുള്ള വിഷയങ്ങളിലും കാര്യമായ ധാരണയില്ലെന്നും ജഗന്നാഥ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.