Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപുതിയ നികുതി...

പുതിയ നികുതി തിരിച്ചടി: സിഗരറ്റ് കച്ചവടം കുത്തനെ കുറഞ്ഞു

text_fields
bookmark_border
പുതിയ നികുതി തിരിച്ചടി: സിഗരറ്റ് കച്ചവടം കുത്തനെ കുറഞ്ഞു
cancel

മസ്കത്ത്: ആരോഗ്യത്തിന് ഹാനികരമായ ഉൽപന്നങ്ങൾക്കുള്ള പ്രത്യേക എക്സൈസ് നികുത ി (സിൻ ടാക്സ്) കച്ചവടത്തെ ബാധിച്ചതായി വ്യാപാരികൾ. സിഗരറ്റ് അടക്കം പുകയില ഉൽപന്നങ ്ങളുടെ വിൽപന കുത്തനെ കുറഞ്ഞിട്ടുണ്ട്. ഉൗർജദായക പാനീയങ്ങളുടെ വിൽപനയും കുറഞ്ഞിട ്ടുണ്ട്. പെപ്സി അടക്കമുള്ള കാർബണേറ്റഡ് പാനീയങ്ങളുടെ വിൽപനയെ വില വർധന കാര്യമായി ബാധിച്ചിട്ടില്ലെന്നും വ്യാപാരികൾ പറയുന്നു. ജൂൺ 15മുതലാണ് പുകയില ഉൽപന്നങ്ങൾ, മദ്യം, ഉൗർജപാനീയങ്ങൾ, പന്നിയിറച്ചി എന്നിവക്ക് പ്രത്യേക നികുതി നിലവിൽവന്നത്. മറ്റ് ജി.സി.സി പാനീയങ്ങൾക്ക് പിന്നാലെയാണ് ഒമാനും പുതിയ നികുതി ഏർപ്പെടുത്തിയത്.

കാർബണേറ്റഡ് പാനീയങ്ങൾക്ക് അമ്പത് ശതമാനവും ബാക്കിയുള്ളവക്ക് നൂറു ശതമാനവുമാണ് നികുതി. ശരീരത്തിന് ഹാനികരമായ ഉൽപന്നങ്ങളുടെ ഉപഭോഗം കുറക്കുന്നതിന് ജി.സി.സി ഏകീകൃത തീരുമാനപ്രകാരമാണ് പുതിയ നികുതി ഏർപ്പെടുത്തിയത്. പെപ്സി അടക്കമള്ള കാർബണേറ്റഡ് പാനീയങ്ങളുടെ ചില്ലറ വില സംബന്ധിച്ച് തുടക്കത്തിൽ ചില ആശയ കുഴപ്പങ്ങളുണ്ടായിരുന്നു. കച്ചവടവും കുറയുമെന്ന് കരുതിയിരുന്നെങ്കിലും പൊതുവെ പത്തുശതമാനത്തിെൻറ കച്ചവടം മാത്രമാണ് കുറഞ്ഞിട്ടുള്ളത്. ഉൗർജ ദായക ഉൽപന്നങ്ങളുടെ വിൽപനയിൽ 25 ശതമാനത്തിെൻറ കുറവും പുകയില ഉൽപന്നങ്ങളുടെ വിൽപനയിൽ 50 ശതമാനത്തിലധികം കുറവും വന്നതായി വ്യാപാരികൾ പറയുന്നു. സർക്കാർ 50 ശതമാനം അധിക നികുതി ഏർപ്പെടുത്തിയിട്ടും കാർബണേറ്റഡ് പാനീയങ്ങളുടെ വിൽപനയിൽ കാര്യമായ കുറവുണ്ടായിട്ടില്ലെന്ന് നെസ്റ്റോ ഹൈപർമാർക്കറ്റ് ഡയറക്ടർ ഹാരിസ് പാലോള്ളതിൽ പറഞ്ഞു. ഇവയുടെ വിൽപനയിൽ അഞ്ചു ശതമാനം കുറവ് മാത്രമാണ് ഇപ്പോഴുള്ളത്.

ഇൗ ഉൽപന്നങ്ങൾക്ക് വാരാന്ത്യങ്ങളിലും മറ്റും പ്രത്യേക ഒാഫറുകൾ നൽകുന്നതിനാൽ ഉപഭോക്താവിന് വില വർധന വല്ലാതെ ബാധിച്ചിട്ടില്ല. വില വർധിച്ചാലും കാർബണേറ്റഡ് പാനീയങ്ങൾ ജനങ്ങൾ കുടിക്കാതിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഉൗർജദായക പാനീയങ്ങളുടെ വിൽപനയിൽ 25 ശതമാനത്തിലധികം കുറവ് വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാർബണേറ്റഡ് പാനീയങ്ങളുടെ വിൽപനയിൽ പത്തു ശതമാനം കുറവുണ്ടായതായി റൂവിയിൽ സൂപ്പർ മാർക്കറ്റും കോഫീ ഷോപും നടത്തുന്ന സി.എം. അശ്റഫ് പറഞ്ഞു. എന്നാൽ, സിഗരറ്റ് വിൽപനയിൽ കാര്യമായ കുറവുണ്ടായതായും 50 ശതമാനത്തിലധികം വിൽപന കുറഞ്ഞതായും അദ്ദേഹം പറഞ്ഞു. നേരത്തേ ഒരു പാക്കറ്റ് സിഗരറ്റ് വാങ്ങുന്നവർ വില വർധിച്ചതോടെ ഒരു സിഗരറ്റ് മാത്രമാണ് വാങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

നികുതി ഏർപ്പെടുത്തിയതോടെ കാർബണേറ്റഡ് പാനീയ വിൽപനയിൽ അഞ്ചു ശതമാനം കുറവുണ്ടായതായി അൽ ഹംരിയ ഷോപിങ് െസൻററിെൻറ നടത്തിപ്പുകാരനായ സാദത്ത് മുഹമ്മദ് പറഞ്ഞു. വില വർധന മറികടക്കാൻ ഇത്തരം കമ്പനികൾ പാനീയങ്ങളുടെ അളവ് കുറച്ച് കുറഞ്ഞ വിലയിൽ വിൽപന നടത്താൻ പറ്റിയ കാനുകൾ മാർക്കറ്റിലിറക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതോടെ വിൽപന പഴയ രീതിയിൽ തന്നെയാവുമെന്നും അദ്ദേഹം പറഞ്ഞു. വില വർധനവിനു ശേഷം പത്തു ശതമാനം കുറവ് മാത്രമാണ് ശീതളപാനീയങ്ങളുടെ വിൽപനയിൽ ഉണ്ടായിട്ടുള്ളതെന്ന് റൂവി അൽ ഫൈലാക് േഹാട്ടൽ മാനേജർ കെ.കെ. റഹീം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story